Related Posts with Thumbnails

2012-01-22

സൂക്ഷിക്കുക, ടിന്റുമോന്‍ സ്ഥലത്തുണ്ട്!




സ്‌കൂളില്‍ ആദ്യമായി പോകുന്ന ടിന്റു മോനോട് മമ്മി പറഞ്ഞു: ടിന്റുമോനേ, സ്‌കൂളില്‍ ചെന്നാല്‍ നിന്നെ സൃഷ്ടിച്ചതാരാണെന്നു ടീച്ചര്‍ ചോദിക്കും. അപ്പോള്‍ ദൈവമാണെന്നു മറുപടി പറയണം. അതൊരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളായിരുന്നു. അതുകൊണ്ടു തന്നെ അവിടുത്തെ ടീച്ചര്‍ അങ്ങനെ ചോദിക്കുമെന്നു ടിന്റു മോന്റെ മമ്മിക്കറിയാമായിരുന്നു.

മമ്മി: പറഞ്ഞതുപോലെ തന്നെ ടിന്റുമോനോട് അവനെ സൃഷ്ടിച്ചതാരാണെന്നു ടീച്ചര്‍ ചോദിച്ചു.
മമ്മി പറഞ്ഞുകൊടുത്ത ഉത്തരം മറന്നുപോയ ടിന്റുമോന്‍ പരുങ്ങലോടെ പറഞ്ഞു. ആ വ്യക്തിയുടെ പേര് മമ്മി പറഞ്ഞുതന്നാരുന്നു. ഞാനത് മറന്നുപോയി. ഏതായാലും അത് ഡാഡിയായിരുന്നില്ല.

പ്രൈമറികള്‍
സ്‌കൂളില്‍ വെച്ച് ഒരു സഹപാഠി ടിന്റുമോനോട് ഒരു സംശയം ചോദിച്ചു. എന്താണ് അപ്പര്‍ പ്രൈമറി
അത് വളരെ സിംപിള്‍ ചോദ്യമല്ലേ. ടിന്റുമോന്‍ പറഞ്ഞു: ഒരു റോഡിനിരുവശത്തും രണ്ടു പ്രൈമറികളാണ്. റോഡിനു അപ്പുറത്തുള്ളത് അപ്പര്‍ പ്രൈമറി. റോഡിനു ഇപ്പുറത്തുള്ളത് ഇപ്പര്‍ പ്രൈമറി.

ഗുണനം

കണക്കു ടീച്ചര്‍ ക്ലാസില്‍ ഗുണനം പഠിപ്പിക്കുകയാണ്.
ടീച്ചര്‍: ഒരു നാല്‍ നാല് ഇരുനാല്‍ എട്ട്...
ഇടയ്ക്കുകയറി ടിന്റുമോന്‍: അപ്പോള്‍ കിടന്നാലോ ടീച്ചറേ?
സംശയം
കണക്കു ക്ലാസില്‍ ടിന്റുമോന്റെ ഒരു സംശയം: എഴുപത്ത് എഴുപത്, എട്ടു പത്ത് എണ്‍പത്. അങ്ങിനെയാകുമ്പോള്‍ ഒമ്പത് പത്തിന് ഒമ്പത് എന്നു തന്നെയല്ലേ പറയേണ്ടത്?
പകരം നൂറുകൂടി കൂട്ടി തൊണ്ണൂറ് എന്നു പറയുന്നതെന്തിന്?

ചെയ്യാത്ത കുറ്റം
ടീച്ചറോട് ടിന്റു മോന്‍: ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കാന്‍ പാടുണ്ടോ ടീച്ചര്‍?
ടീച്ചര്‍: ഒരിക്കലും പാടില്ല. എന്തേ ടിന്റുമോന്‍ അങ്ങിനെ ചോദിച്ചത്?
ടിന്റുമോന്‍: ടീച്ചര്‍ തന്ന ഹോം വര്‍ക്ക് ഇന്നലെയെനിക്കു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലേന്നെ...

കാണാനില്ല

ടിന്റുമോനും ഇരുപത്തിയഞ്ചു കൂട്ടുകാരും കൂടി സ്‌കൂളില്‍ നിന്നു കാര്‍ണിവല്‍ കാണാന്‍ പോയി. കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയില്‍ ടിന്റുമോന് വഴി തെറ്റി. ഇരുപത്തഞ്ച് കൂട്ടുകാരേയും ഒരിടത്തും അവന് കണ്ടെത്താനായില്ല. ഉടനെ അവന്‍, വാര്‍ത്തകള്‍ അനൗണ്‍സ് ചെയ്യുന്ന കൗണ്ടറില്‍ ചെന്നു പറഞ്ഞു: 'എന്റെ കൂടെ വന്ന ഇരുപത്തിയഞ്ചു പേരെ കാണാനില്ല. അതൊന്നു വേഗം വിളിച്ചു പറയണം പ്ലീസ്'
അവനെയൊന്ന് ചുഴിഞ്ഞു നോക്കിക്കൊണ്ട് കൗണ്ടറിലിരിക്കുന്നയാള്‍ പറഞ്ഞു: നീയെന്താ പറയുന്നത് നിന്നെയല്ലെ കാണാതായത്. അപ്പോള്‍ അനൗണ്‍സ് ചെയ്യേണ്ടത് അങ്ങനെയല്ലെ.
അതുകേട്ട് ടിന്റു മോന്‍: പിന്നെയെങ്ങനെയാ ഞാന്‍ അനൗണ്‍സ് ചെയ്യേണ്ടത്? എന്നെ കാണാനില്ല എന്നോ?

ജലജീവികള്‍
ടീച്ചര്‍: വെള്ളത്തില്‍ ജിവിക്കുന്ന ഒരു ജീവിയുടെ പേരു പറയൂ.
ടിന്റുമോന്‍: മീന്‍
ടീച്ചര്‍: വെള്ളത്തില്‍ ജീവിക്കുന്ന മറ്റൊരു ജീവിയുടേ പേരു പറയൂ
ടിന്റുമോന്‍: മറ്റൊരു മീന്‍. ഇനി വേണമെങ്കില്‍ അതിന്റെ കുഞ്ഞുങ്ങളുമുണ്ട് ടീച്ചര്‍...

സമാസമം

സ്‌കൂളില്‍ നിന്നു വീട്ടിലെത്തിയ ടിന്റു മോനോട് ഡാഡി: എടാ, ഇന്ന് സ്‌കൂളില്‍ ഉച്ചവരെ എന്തു പഠിപ്പിച്ചു.
ടിന്റുമോന്‍: ഉച്ചവരെ ടീച്ചറില്ലായിരുന്നു.
ഡാഡി: ഉച്ച കഴിഞ്ഞോ
ടിന്റുമോന്‍: ഉച്ചകഴിഞ്ഞ് ക്ലാസില്‍ ഞാനുമില്ലായിരുന്നു.

ബൈബിള്‍ വചനം
ക്ലാസില്‍ ബഹളമുണ്ടാക്കിയതിന് ടീച്ചര്‍ ടിന്റുമോനെ തല്ലി. ഹെഡ് മാസ്റ്ററുടെ മുന്നില്‍ കൊണ്ടു വരികയും ചെയ്തു. ടിന്റുമോന്‍ ഹെഡ്മാസ്റ്ററോട്: ഞാന്‍ ഈ ടീച്ചറെ വെറുക്കുന്നു. ദൈവഭക്തനായി ഹെഡ്മാസ്റ്ററ്: അങ്ങനെ പറയരുത് കുഞ്ഞേ, എല്ലാവരേയും സ്‌നേഹിക്കണമെന്നാണ് ബൈബിളില്‍ പറഞ്ഞിരിക്കുന്നത്.
ടിന്റുമോന്‍: ബൈബിള്‍ എഴുതുന്ന കാലത്ത് ഈ ടീച്ചര്‍ ജനിച്ചിട്ടില്ലായിരുന്നല്ലോ സാറേ

മരുഭൂമി

ടീച്ചര്‍: മരുഭൂമി എന്നു പറഞ്ഞാല്‍ എന്താണ്?
ടിന്റുമോന്‍: ഒരിക്കലും യാതൊന്നും വളരാത്ത സ്ഥലം
ടീച്ചര്‍: മിടുക്കന്‍: ആട്ടെ മരുഭൂമിക്ക് ഒരുദാഹരണം പറയൂ.
ടിന്റുമോന്‍: സാറിന്റെ കഷണ്ടത്തല.

സിഗരറ്റ്

സ്‌കൂളില്‍ നിന്നു മടങ്ങുന്ന വഴി ടിന്റുമോന്‍ സിഗരറ്റ് വലിക്കുന്നതു കണ്ട ഒരാള്‍: ആ സിഗരറ്റ് നിന്നേക്കാള്‍ വലിപ്പമുണ്ടല്ലോടാ
ടിന്റുമോന്‍: അതല്ലേ വലിച്ചോണ്ടു പോണത്.

ടെന്‍ഷന്‍

സ്‌കൂളിനരികിലുള്ള പൊന്തക്കാട്ടില്‍ നിന്നും പുകപോകുന്നതു കണ്ട് മേരിടീച്ചര്‍ ചെന്നു നോക്കിയപ്പോള്‍, അതിനുള്ളിലിരുന്നു ടിന്റുമോന്‍ സിഗരറ്റ് വലിക്കുന്നതു കണ്ടു.
മേരി ടീച്ചര്‍: ഇതെന്താ ടിന്റു മോനേ, നീ ഈ ദുസ്വഭാവവും തുടങ്ങിയോ? ഞാനിത് കംപ്ലെയിന്‍ ചെയ്യും.
ടിന്റുമോന്‍: വേണ്ട ടീച്ചറേ, ഇനിയിത് ആവര്‍ത്തിക്കില്ല. പിന്നെ, നമ്മള്‍ രണ്ടു പേരും ഇവിടെയിങ്ങനെ നില്‍ക്കുന്നത് ആരെങ്കിലും കാണണ്ട.

ദൂരം

ടീച്ചര്‍: ചന്ദ്രനിലേയക്കോ സൂര്യനിലേക്കോ നക്ഷത്രങ്ങളിലേയ്‌ക്കോ ഇവിടെനിന്നു ഏറ്റവും ദൂരമുളളത്?
ടിന്റുമോന്‍: ബാംഗ്ലൂരിലേക്ക്
ടീച്ചര്‍: ബാംഗ്ലൂരിലേക്കോ, വിഡ്ഡിത്തം പറയുന്നോ?
ടിന്റുമോന്‍: വിഡ്ഢിത്തമല്ല ടീച്ചര്‍, സൂര്യനെയും ചന്ദ്രനേയും നക്ഷത്രങ്ങളേയും നമുക്ക് ഇവിടെനിന്നു നോക്കിയാല്‍ കാണാമല്ലോ, പക്ഷെ ബാംഗ്ലൂര്‍ കാണാന്‍ കഴിയുന്നുണ്ടോ?

ബര്‍ത്ത് ഡേ
കൂട്ടുകാരന്‍: ടിന്റുമോനേ, ഇന്നു നിന്റെ ബര്‍ത്ത്‌ഡേയല്ലേ, ഞാന്‍ നിന്റെ വീട്ടിലേയ്ക്ക് വരുന്നു. വീടെവിടേയെന്നു പറ
ടിന്റുമോന്‍: ജെ.കെ. നഗറില്‍ രണ്ടാം ലൈനില്‍ മൂന്നാമത് ഫ്ലറ്റ്. അവിടെ വന്ന് നെറ്റികൊണ്ട് കോളിംഗ് ബെല്‍ അമര്‍ത്തിയാല്‍ മതി.
കൂട്ടുകാരന്‍: അതെന്തിനാ നെറ്റികൊണ്ട് കോളിംഗ് ബെല്‍ അമര്‍ത്തുന്നത്?
ടിന്റുമോന്‍: ബര്‍ത്ത് ഡേയ്ക്ക് വരുമ്പോള്‍ നിന്റെ കൈകളില്‍ കാര്യമായി എന്തെങ്കിലുമൊക്കെയുണ്ടായിരിക്കില്ലേ?

ഉന്നത കുലജാതന്‍
ജെറി: ടിന്റുമോന് ഇപ്പോള്‍ വയസെത്രയായി?
ടിന്റുമോന്‍: ഏഴ്
ജെറി: കുറച്ചു വര്‍ഷങ്ങളായി നീ ഇതേ പ്രായം തന്നേയല്ലെ പറയുന്നത്.
ടിന്റുമോന്‍: ഞാന്‍ തറവാട്ടില്‍ പിറന്നവനാ. ഒരിക്കലും പറഞ്ഞ വാക്കു മാറ്റിപറയുകേല.

പട്ടിയെ മെരുക്കല്‍
ടിന്റു മോന്റെ വീട്ടില്‍ ഒരു പട്ടിയുണ്ട്. അത് ടിന്റുമോനുമായി വലിയ ചങ്ങാത്തത്തിലാണ്. ഇതുകണ്ട് സുഹൃത്തായ ജെറി: എനിക്ക് പട്ടിയെ ഭയങ്കര പേടിയാണ്. ഇതെങ്ങിനേയാണ് ടിന്റുമോനേ ഈ പട്ടികളെ മെരുക്കുന്നത്?
ടിന്റുമോന്‍: വളരെ ഈസിയല്ലേ! പിന്നെ, നമുക്ക് പട്ടിയേക്കാള്‍ ഒരല്പം ബുദ്ധി വേണമെന്നു മാത്രം.
മാന്ത്രികന്‍
ടിന്റുമോന്‍: ഞങ്ങടെ കുടുംബത്തിലെ ഒരു മുത്തശ്ശന് മരിക്കുന്നതിനു മുമ്പ് അങ്ങൊരുടെ മരണത്തീയതി അറിയാമായിരുന്നു.
ജെറി: ഓഹോ! അങ്ങോര്‍ മാന്ത്രികനോ, ജ്യോത്സ്യനോ മറ്റോ ആയിരുന്നോ?
ടിന്റുമോന്‍: അല്ലെന്നേ, ഹൈക്കോടതി ജഡ്ജിയാണ് പുള്ളിക്കാരന്റെ മരണത്തിയതി നിശ്ചയിച്ചത്.

സൂപ്പര്‍ സിനിമ
ചിക്കന്‍ ബിരിയാണി തിന്ന് ഒരു സൂപ്പര്‍ സ്റ്റാറിന്റെ സിനിമയ്ക്ക് പോയി മടങ്ങി വന്ന ടിന്റുമോന്‍: ഇനി ഒരിക്കലും ഞാന്‍ ചിക്കന്‍ ബിരിയാണ് കഴിച്ച് സൂപ്പര്‍ താരങ്ങളുടെ സിനിമയ്ക്കു പോവില്ല.
കൂട്ടുകാരന്‍: എന്തു പറ്റി?
ടിന്റുമോന്‍: വയറ്റിലുള്ള കോഴി പോലും കൂവി....

സൂചി

ടീച്ചര്‍: സൈലന്‍സ്! ഒരാളും മിണ്ടിപ്പോകരുത്. നിശബ്ദത നിറയട്ടെ ഇവിടെ. സൂചിവീണാല്‍ കേള്‍ക്കാന്‍ കഴിയണം.
ക്ലാസ് പെട്ടെന്ന് നിശബ്ദമായി. കുട്ടികള്‍ ശ്വാസം കഴിക്കുന്നതു പോലും നിര്‍ത്തവെച്ചതുപോലെ.
സെക്കന്റുകള്‍ നിങ്ങിയപ്പോള്‍ പിന്‍ ബെഞ്ചില്‍ നിന്നു ടിന്റുമോന്റെ ശബ്ദം. ടീച്ചര്‍ വേഗം ആ സൂചി താഴേ ഇടൂ.

ഗേള്‍ ഫ്രണ്ട്
ടിന്റു മോന്റെ ഗേള്‍ഫ്രണ്ട്: നീ കൂടെയുള്ളപ്പോള്‍ സമയം പോകുന്നതേ അറിയില്ല.
ടിന്റുമോന്‍: നീ കൂടെയുള്ളപ്പോള്‍ പോക്കറ്റ് കാലിയാകുന്നതും.

ചോദ്യോത്തരം
ടീച്ചര്‍: ഉത്തരം പഠിക്കാതെ ചോദ്യം മാത്രം പഠിച്ചതെന്നോ?
ടിന്റുമോന്‍: നാളെ ചോദ്യം ചോദിക്കുമെന്നല്ലേ ടീച്ചര്‍ പറഞ്ഞിരുന്നത്.
മൃഗശാല
ടിന്റുമോനും ഡാഡിയും മൃഗശാലയില്‍
ചുവന്ന കണ്ണുരുട്ടി കൂര്‍ത്ത പല്ലുകള്‍ കാട്ടി മുരളുന്ന പുലിയുടെ കൂടിനു മുന്നില്‍ നില്ക്കുകയാണ് അവര്‍. ടിന്റുമോന്‍ ഒന്നോ രണ്ടോ അടി പിന്നോട്ടു മാറിനിന്നു.
ടിന്റുമോന്‍: ഈ പുലിയെങ്ങാന്‍ കൂടു പൊളിച്ചു പുറത്ത് വന്ന് ഡാഡിയെ പിടിച്ചാലോ
ഡാഡി: (ചിരിച്ചുകൊണ്ട്) പിടിച്ചാല്‍.
ടിന്റുമോന്‍: പിന്നെ വീട്ടിലെത്താന്‍ ഞാന്‍ ഏതു ബസ്സാണ് കയറേണ്ടത്?

നിക്കറിടാത്ത കാക്ക
വഴിയില്‍ വെച്ച് ടിന്റുമോന്റെ ഷര്‍ട്ടില്‍ കാക്ക കാഷ്ഠിച്ചു. ദേഷ്യത്തോടെ കാക്കയോട് ടിന്റുമോന്‍: നിനക്കൊക്കെ ഒരു നിക്കറിട്ടുകൂടെ
കാക്ക: നീയൊക്കെ നിക്കറിട്ടാണോ ടിന്റുമോനേ അപ്പിയിടുന്നത്.?

അച്ഛനും ഡാഡിയും
ഒരാള്‍ ടിന്റുമോനോട്: മോനേ, അച്ഛനുണ്ടോ ഇവിടെ?
വന്നയാള്‍: പിന്നെ ആരാണ് വീട്ടിനുള്ളില്‍ നിന്നു സംസാരിക്കുന്നത്
ടിന്റുമോന്‍: അത് ലഞ്ചിനു നേരം വൈകിയതിനു ഡാഡി മമ്മിയെ വഴക്കു പറയുന്നതാണ്.

ടിന്റുമോന്റെ ബുദ്ധി
ടിന്റുമോന് തന്റെ വസ്ത്രങ്ങള്‍ ഇസ്തിരിയിടനുണ്ടായിരുന്നു. പക്ഷേ, അപ്പോഴേക്കും കറണ്ട് പോയി.
പെട്ടെന്ന് ടിന്റുമോന് ഒരു ബുദ്ധി തോന്നി. അവന്‍ ഇസ്തിരിപ്പെട്ടിയുടെ തന്തയ്ക്ക് വിളിച്ചു
അതു കേട്ട് ഇസ്തിരിപ്പെട്ടിക്ക് ചൂടായി. ആ ചൂടില്‍ ടിന്റു വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടു.

മറവി
ടിന്റുമോന്‍: ഡാഡീ എന്റെ ടീച്ചര്‍ക്ക് ഭയങ്കര മറവിയാണ്
ഡാഡി: എന്തേ
ടിന്ററുമോന്‍: ടീച്ചര്‍ ബോര്‍ഡില്‍ 'രാമായണം' എന്നെഴുതിയിട്ട് തിരിഞ്ഞ് നിന്ന് ചോദിക്കുവാ, 'രാമായണം' എന്നെഴുതിയതാരാണെന്ന്.

സദ് സ്വഭാവം
ടിന്റുമോന്‍ ഗേള്‍ ഫ്രണ്ടിനോട്: ഞാന്‍ പൊങ്ങച്ചം പറയുകയാണെന്നു കരുതരുത്. ചീത്ത സ്വഭാവങ്ങള്‍ ഒന്നും തന്നെ എനിക്കില്ല. പുകവലിക്കാറില്ല, മദ്യപിക്കാറില്ല, ആരുമായും അടിയുണ്ടാക്കാറില്ല, ചീട്ടുകളിക്കാറില്ല, പാന്‍പരാഗ് തിന്നാറില്ല. പിന്നെ ഇങ്ങിനെ കുറേ നുണകള്‍ പറയും അത്രയേയുള്ളൂ...

വെറുംവയറ്

ഡോക്ടര്‍: ഈ മരുന്ന് എന്നും കാലത്തും വെറും വയറില്‍ കഴിക്കണം.
ടിന്റുമോന്‍: അപ്പോള്‍ നിക്കറിടാമോ ഡോക്ടര്‍?

പൂച്ച

ഡാഡി: എടാ ടിന്റുമോനേ, ഈ പൂച്ചയെ വളരെ ദൂരെ ഏതെങ്കിലും സ്ഥലത്ത് കൊണ്ടുവിടാനല്ലേ ഞാന്‍ നിന്നോട് പറഞ്ഞത്? എന്നിട്ടിതിവിടെ പിന്നേയും എത്തിയല്ലോ?
ടിന്റുമോന്‍: വളരെ ദൂരെത്തന്നെയാ ഞാനിതിനെ കൊണ്ടു വിട്ടത്. പക്ഷേ, അവിടെ നിന്നും തിരിച്ചവിടെയെത്താന്‍ എനിക്ക് ഇതിന്റെ സഹായം തന്നെ വേണ്ടി വന്നു.

കല്യാണം

മമ്മിയോട് ടിന്റുമോന്‍: മമ്മീ എനിക്കുടനെ കല്യാണം കഴിക്കണം.
മമ്മി (ചിരിച്ചുകൊണ്ട്) എന്തേ ഇത്ര പെട്ടെന്ന്?
ടിന്റുമോന്‍: ഭാര്യ വഴി ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകുമെന്നാണ് ഈയാഴ്ചത്തെ നക്ഷത്രഫലത്തില്‍ കാണുന്നത്.

പത്രപ്പരസ്യം

മുത്തച്ചന്‍ മരിച്ചപ്പോള്‍ ടിന്റുമോന്‍ അതു പത്രത്തില്‍ പ്രത്യേകം കൊടുക്കാനായി പരസ്യവിഭാഗത്തിലെത്തി.
പരസ്യക്കാരന്‍: ഓരോ വാക്കിനുമാണ് പണം. പറയൂ എന്താണ് കൊടുക്കുവാനുള്ളത്.
ടിന്റുമോന്‍: 'മുത്തച്ഛന്‍ മരിച്ചു' എന്നുമാത്രം
പരസ്യക്കാരന്‍: അതു പറ്റില്ല. അഞ്ചുവാക്കുകളെങ്കിലും വേണം.
ടിന്റുമോന്‍: എങ്കില്‍ 'മുത്തച്ഛന്‍ മരിച്ചു, ഒരു വീല്‍ചെയര്‍ വില്പനയ്ക്ക്' എന്നു കൊടുത്തേയ്ക്ക്.

ബില്‍ഗേറ്റ്‌സിനേക്കാള്‍ വലിയവന്‍
മമ്മിയൊടും ഡാഡിയോടും വഴക്കിട്ട്, വീടു വിട്ടിറങ്ങിയ ടിന്റുമോന് ഒരു പലചരക്കുകടയില്‍ സഹായിയായി ജോലി കിട്ടി. ജോലിക്കിടയില്‍ സഹപ്രവര്‍ത്തകനോട് ടിന്റുമോന്‍: എനിക്ക് ബില്‍ഗേറ്റ്‌സിന്റെ അത്ര പണമുണ്ടായിരുന്നെങ്കില്‍ ഞാന്‍ അങ്ങേരെക്കാള്‍ വലിയ പണക്കാരനാകുമായിരുന്നു.
സഹപ്രവര്‍ത്തകന്‍: അതെങ്ങനെ ടിന്റുമോനേ? ബില്‍ഗേറ്റ്‌സിന്റെ അത്രപണമുണ്ടെങ്കില്‍ ബില്‍ഗേറ്റ്‌സിനെപ്പോലെ പണക്കാരനാകാനല്ലേ കഴിയൂ.
ടിന്റുമോന്‍: എനിക്ക് ഈ പല ചരക്കുകടയിലെ ശമ്പളം കൂടിയുണ്ടല്ലോ.

ആശുപത്രിയില്‍

ക്രിക്ക്റ്റ് കളിക്കിടയില്‍ ടിന്റുമോന്റെ ബാറ്റ് തട്ടി ഒരു കുട്ടിയുടെ തല പൊട്ടി. ടിന്റുമോനും കൂട്ടുകാരും അവനെ ഹോസ്​പിറ്റലിലെത്തിച്ചു. കുട്ടിയെ പരിശോധിച്ച് ഡോക്ടര്‍ ടിന്റുവിനോട് ചോദിച്ചു. ഇവന് സ്റ്റിച്ചിടേണ്ടി വരും. കൂടെയ വലിയവരാരും വന്നിട്ടില്ലേ.
ആയിരത്തി അഞ്ഞൂറ് രൂപ അടയ്‌ക്കേണ്ടി വരും.
ടിന്റുമോന്‍: വെറുതെയൊരു സ്റ്റിച്ചു മതി ഡോക്ടര്‍, എംബ്രോയിഡറി വര്‍ക്കൊന്നും വേണ്ട.
തെറ്റായ ചോദ്യം
ഇംഗ്ലീഷ് ക്ലാസില്‍ ടീച്ചര്‍: സ്വിമ്മിങ് എന്നതിന്റെ അര്‍ഥമെന്താണ്. ടിന്റുമോന്‍ പറയൂ
ടിന്റുമോന്‍: ചാടുക എന്നാണ്
ടീച്ചര്‍: ഉത്തരം തെറ്റി. നീന്തുക എന്നാണ്. ചാടുക എന്നതിന് ജംപിംഗ് എന്നാണ് പറയുക.
ടിന്റുമോന്‍: ടീച്ചറുടെ ചോദ്യമാണ് തെറ്റിയത്. ജംപിങ്ങ് എന്നതിന്റെ അര്‍ഥമെന്തെന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്.

ശരിയായ ഉത്തരം
ടീച്ചര്‍: 'ലയണ്‍' എന്നതിന്റ അര്‍ഥമെന്താണ്.
ടിന്റുമോന്‍: പുലി. ശരിയല്ലേ ടീച്ചര്‍
ടീച്ചര്‍: ശരിയാണ്. പക്ഷെ ഞാന്‍ ചോദിച്ചതിന്റെ അര്‍ഥമല്ലെന്നു മാത്രം.

ബാറില്‍

ടിന്റുമോന്‍ ബാറിലെത്തി.
ബാര്‍ ടെണ്ടര്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു. പെണ്‍കുട്ടി അരികിലെത്തിയപ്പോള്‍ ടിന്റുമോന്‍ ഓര്‍ഡര്‍ നല്‍കി. രണ്ട് പെഗ് വിസ്‌കി.
പെണ്‍കുട്ടി ടിന്റുമോന്‍രെ നേരെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് ചെറിയ കുട്ടിയായ നിനക്ക് മദ്യം വേണമെന്നോ. നീയെന്നെ കുഴപ്പത്തിലാക്കാനുള്ള പുറപ്പാടാണോ?
ടിന്റുമോന്‍: നിന്നെ കുഴപ്പത്തിലാക്കുന്ന കാര്യം നമുക്ക് പിന്നീട് ചിന്തിക്കാം. തല്‍ക്കാലം വിസ്‌കി കൊണ്ടുവാ.

ചന്ദ്രനില്‍ വെള്ളം
സുഹൃത്ത്: ടിന്റുവിനോട്: ടിന്റുമോനേ ചന്ദ്രനില്‍ വെള്ളം കണ്ടെത്തി.
ടിന്റുമോന്‍: ഞങ്ങടെ കിണറ്റില്‍ ഞാന്‍ വളരെ മുമ്പു തന്നെ ചന്ദ്രനെ കണ്ടെത്തിയതാ. ആരോടും പറഞ്ഞിട്ടില്ലെന്നു മാത്രം.

ജന്മസ്ഥലം
ടിന്റുമോനോട് ടീച്ചര്‍: ജന്മസ്ഥലത്തിന്റെ പേരു പറയൂ
ടിന്റുമോന്‍: ട്രിവാന്‍ഡ്രം
ടീച്ചര്‍: ട്ര ിവാന്‍ഡ്രത്തിന്റെ സ്‌പെല്ലിംഗ് പറയൂ.
ഒരു നിമിഷം ആലോചിച്ചതിനു ശേഷം
ടിന്റുമോന്‍: ടീച്ചറെ പറ്റിച്ചേ! എന്റെ ജന്മസ്ഥലം പാലയാണ്.
അതേ നോട്‌സ്
ക്ലാസില്‍ മറ്റു കുട്ടികളെല്ലാവരും ടീച്ചര്‍ പറയുന്ന ത് എഴുതിയെടുക്കുകയാണ്. പക്ഷെ ടിന്റുമോന്‍ മാത്രം നോട്‌സ് എഴുതുന്നില്ല.
അതുകണ്ട് ടീച്ചര്‍: ടിന്റുമോനെന്താ നോട്‌സ് എഴുതാത്തത്?
ടിന്റുമോന്‍: ഇതെല്ലാം വീട്ടിലുണ്ട് ടീച്ചറെ, എന്റെ ഡാഡിയും മമ്മിയും ഈ സ്‌കൂളില്‍ തന്നെയാ പഠിച്ചത്.

തവള

ലാബില്‍ വച്ച് ടീച്ചര്‍ ടിന്റുമോന്റെ കൈയില്‍ ഒറു തവളയെ കൊടുത്തു. തമാശയ്ക്ക് വേണ്ടി ടിന്റുമോന്‍ ഒരു നമ്പറിറക്കി.
ടിന്റുമോന്‍: ഈ തവളയ്ക്ക് ഗര്‍ഭമുണ്ടല്ലോ ടീച്ചര്‍
ടീച്ചര്‍: നിന്റ കൈയില്‍ തരുന്നതുവരെ അതിനു കുഴപ്പമൊന്നുമുണ്ടായിരുന്നില്ലല്ലോ.

പൂച്ചവാല്‍
മമ്മി: മോനേ, പൂച്ചയുടെ വാലു പിടിച്ചു വലിക്കരുത്.
ടിന്റുമോന്‍: ഞാന്‍ വാല് പിടിക്കുന്നതേയുള്ളൂ. വലിക്കുന്നതു പൂച്ചയാണ്.
മറ്റുള്ളവരുടെ സന്തോഷം
ടീച്ചര്‍: ആഴ്ചയില്‍ ഒരു ദിവസം അല്ലെങ്കില്‍ മാസത്തില്‍ ഒറു ദിവസമെങ്കിലും നാം മറ്റുള്ളവര്‍ക്ക് സന്തോഷമുണ്ടാകുന്ന പ്രവൃത്തി ചെയ്യണം.
ടിന്റുമോന്‍: ഞാന്‍ കഴിഞ്ഞാഴ്ചയില്‍ അങ്ങിനെയാണ് ചെയ്തത് ടീച്ചര്‍
ടീച്ചര്‍: വെരി ഗുഡ്. ആട്ടെ ടിന്റുമോന്‍ എന്താണ് ചെയ്തത്?
ടിന്റുമോന്‍: ഞാന്‍ കഴിഞ്ഞയാഴ്ച രണ്ടുദിവസം ആന്റിയുടെ വീട്ടില്‍ താമസിക്കുവാന്‍ ചെന്നിരുന്നു. അവിടെ നിന്ന ഞാന്‍ വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ആന്റിയ്ക്ക് വലിയ സന്തോഷമായി.

ദൈവം

സുഹൃത്തിനോട് ടിന്റുമോന്‍: ഞങ്ങളുടെ പുതിയ അയല്‍ക്കാര്‍ എന്നെ ദൈവത്തേപ്പോലെയാണ് കാണുന്നത്.
സുഹൃത്ത്: ദൈവത്തെപ്പോലെയോ. അതെന്തിന്?
ടിന്റുമോന്‍: ഞാന്‍ മുമ്പ ഒന്നുരണ്ടുതവണ അവിടെ ചെന്ന് കുറേ നേരം ചിലവഴിച്ചിരുന്നു. ഇന്നലെ വീണ്ടും ഞാനവിടെ ചെന്നപ്പോള്‍ അവിടത്തെ ആന്റി അത്ഭുതത്തോടെ ചോദിക്കുകയാണ് 'ദൈവമേ' നീ പിന്നേയും വന്നോ എന്ന്.


സൃഷ്ടികര്‍ത്താവ്സമാഹരണം: എസ്.കുമാര്‍
(സൂക്ഷിക്കുക, ടിന്റുമോന്‍ സ്ഥലത്തുണ്ട്! എന്ന പുസ്തകത്തില്‍ നിന്ന്)

2011-11-27

മുട്ട കഴിച്ചാല്‍ വണ്ണം കുറയും



വണ്ണം കൂട്ടുന്ന ഭക്ഷണങ്ങള്‍ ഏതെന്ന കാര്യത്തെപ്പറ്റി മിക്കവാറും പേര്‍ക്ക് ധാരണയുണ്ടാകും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ വണ്ണം കുറയ്ക്കുവാനും സഹായിക്കും. ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ പോഷകം ലഭിക്കും. പോഷകങ്ങള്‍ ലഭിക്കുവാനായി കഴിക്കുന്ന മറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും ചെയ്യാം.

ശരീരഭാരം കുറയുവാനായി പ്രഭാതഭക്ഷണം വരെ ഒഴിവാക്കുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് ഒരു മുട്ട കഴിച്ചാല്‍ ശരീരത്തിനാവശ്യമായ ഊര്‍ജം ലഭിക്കും. മുട്ട ശരീരത്തിലെ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ബദാം ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ശരീരത്തിന് നല്ല കൊളസ്‌ട്രോള്‍ ലഭിക്കുവാന്‍ സഹായിക്കും. ഇതിലെ നാരുകളും നല്ല കൊളസ്‌ട്രോളും കൊഴുപ്പിനെ നീക്കുന്നു. ദിവസവും 12-24 ബദാം വരെ കഴിച്ചാലും കുഴപ്പമില്ല. ഇതനുസരിച്ച് മറ്റ് ഭക്ഷണങ്ങള്‍ കുറയ്ക്കണമെന്ന് മാത്രം.

കാബേജ്, ചീര, ബ്രൊക്കോളി, കാരറ്റ് എന്നിവ ശരീരത്തിലെ കൊഴുപ്പകറ്റാന്‍ സഹായിക്കുന്ന പച്ചക്കറികളാണ്. ഇവയും തൈരും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിശപ്പും കുറയും.

തക്കാളി പച്ചക്കു കഴിയ്ക്കുന്നത് കൊഴുപ്പകറ്റാന്‍ നല്ലതാണ്. ക്യാന്‍സറിനെ ചെറുക്കാനും തക്കാളി നല്ലതുതന്നെ.

വണ്ണം കുറയുവാന്‍ ഒന്നോ രണ്ടോ തുള്ളി തേന്‍ ചൂടുവെള്ളത്തില്‍ ഒഴിച്ച് രാവിലെ വെറുംവയറില്‍ കഴിയ്ക്കുക. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് ദഹനം എളുപ്പമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുകയും ചെയ്യുന്നു. ഭക്ഷണസാധനങ്ങളില്‍ പഞ്ചസാരയ്്ക്ക് പകരം തേന്‍ ചേര്‍ക്കുന്നത് നല്ലതാണ്.

വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണസാധനങ്ങളും ശരീരഭാരം കുറയ്ക്കുന്നു. ഓറഞ്ച്,മുസമ്പി, മുന്തിരി, ചെറുനാരങ്ങ എന്നിവ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക. ആപ്പിളിലെ പെക്ടിന്‍ കൊഴുപ്പ് ആഗിരണം ചെയ്യും.

2011-11-24

ജീവിതം ആനന്ദകരമാക്കാനുള്ള മാര്‍ഗങ്ങള്‍




1.നിങ്ങളെപ്പോലെ മറ്റൊരാള്‍ ലോകചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. അതിനാല്‍ ഇവിടെ ഓരോരുത്തര്‍ക്കും അവരുടേതായ ഭാഗം നിര്‍വഹിക്കാനുണ്ടെന്ന ബോധ്യം കൈമോശം വരരുത്‌.

2.ലോകത്തിന്‌ അനുഗ്രഹമായിട്ടാണ്‌ നിങ്ങളെ ദൈവം ഭൂമിയിലേക്ക്‌ അയച്ചിരിക്കുന്നതെന്നത്‌ എപ്പോഴും ഓര്‍മയില്‍ ഉണ്ടാകണം. അതിനു വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്‌.
3.ജീവിതത്തില്‍ ഉണ്ടായ പരാജയങ്ങള്‍ എണ്ണിപ്പറഞ്ഞ്‌ നിരാശയിലേക്ക്‌ പോകുന്നതിനുപകരം ലഭിച്ച അനുഗ്രഹങ്ങളുടെ കണക്കുനോക്കി പരാജയങ്ങളെ നിര്‍ വീര്യമാക്കണം.
4.എല്ലാക്കാര്യങ്ങളും ഒരുപോലെ ഭംഗിയായി ചെയ്യുവാന്‍ ആര്‍ക്കും കഴിയില്ലെന്നതും മറ്റുള്ളവര്‍ ചെയ്യുന്നതിലും മനോഹരമായി എല്ലാം ചെയ്യാന്‍ ആര്‍ക്കും സാധിക്കില്ലെന്നതും തിരിച്ചറിയണം.
5.നിങ്ങളുടെ കഴിവുകളും പരിമിതികളും തിരിച്ചറിഞ്ഞ്‌ കഴിവുകള്‍ വേണ്ടവിധത്തില്‍ വിനിയോഗിക്കുക.
എല്ലാവര്‍ക്കും എല്ലാമായി മാറാന്‍ ആര്‍ക്കും സാധിക്കില്ലെന്നത്‌ മനസിലാക്കണം.
6.ഒരു സമയത്ത്‌ ചെയ്യാവുന്ന കാര്യങ്ങള്‍ക്ക്‌ പരിമിതികളുണ്ടെന്നത്‌ മനസിനെ ബോധ്യപ്പെടുത്തണം.
7.സ്വയം ബഹുമാനിക്കാന്‍ കഴിയുന്ന മനോഭാവം വളര്‍ത്തിയെടുക്കണം.
8.ജീവിതത്തിലെ മുന്‍ഗണനാക്രമങ്ങള്‍ അനുസരിച്ച്‌ തീരുമാനങ്ങള്‍ എടുക്കണം. 

9.വിജയം നിര്‍ണയിക്കുന്നതില്‍ തീരുമാനങ്ങള്‍ക്ക്‌ വലിയ പങ്കുള്ളതിനാല്‍ ഗൗരവത്തോടെവേണം അതിനെ കാണാന്‍.
10.നിസാര കാര്യങ്ങള്‍ക്ക്‌ വലിയ ഗൗരവം നല്‌കി ജീ വിതത്തെ പിരിമുറുക്കത്തിലേക്ക്‌ തള്ളിവിടരുത്‌.
11.പരിമിതികളിലേക്ക്‌ നോക്കി ആകുലപ്പെടുന്നതിനുപകരം സാധ്യതകളിലേക്ക്‌ ദൃഷ്‌ടികളുയര്‍ത്തണം.
12.സുഹൃദ്‌ബന്ധങ്ങള്‍ ജീവിതത്തിലെ നല്ല സമ്പാദ്യമായി കാണണം.
13.സാധാരണ കാര്യങ്ങള്‍ അസാധാരണമായ വിധത്തില്‍ ചെയ്യുമ്പോഴാണ്‌ നമ്മള്‍ ശ്രദ്ധിക്കപ്പെടുന്നത്‌.
14.ദൈവം എല്ലായ്‌പ്പോഴും കൂടെയുണ്ടെന്ന അവബോധം മനസിലുണ്ടാവണം.

2011-11-01

ഒരു അപകടത്തിന്റെ നിശ്ചല ദ്രിശ്യങ്ങള്‍ .... ലാന്‍ഡ്‌ ക്രുസര്‍ ജീപ്പ്




ഗള്‍ഫ്‌ നാടുകളില്‍ ഉള്ള ചെറുപ്പക്കാരായ അറബികളുടെ ഒരു പ്രധാന ഹോബിയാണ് വാഹനങ്ങള്‍ കൊണ്ടുള്ള അഭ്യാസങ്ങള്‍ . അങ്ങിനെ ഒരു അഭ്യാസ പ്രകടനം ഖത്തറില്‍ ഉള്ള ഒരു മരുഭൂമിയില്‍ നടത്തുമ്പോള്‍ , റ്റൊയോട്ട ലാന്‍ഡ്‌ ക്രൂസര്‍ ജീപ്പ് അപകടത്തില്‍ പെടുന്നതിന്റെ നിശ്ചല ദൃശ്യങ്ങള്‍  . ഇത് കഴിഞ്ഞ അറബി മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച സംഭവിച്ചതാണ് , ഇതൊന്നും കാട്ടറബികള്‍ക്ക് ഒരു വിഷയമേ അല്ല . എത്ര ആയാലും ഇവര്‍ പഠിക്കില്ല .....   

http://farm6.static.flickr.com/5134/5459263173_b23f251ce4_b.jpg
http://farm6.static.flickr.com/5292/5459262853_1823ec341f_b.jpg
http://farm6.static.flickr.com/5220/5459263447_be478d7e6b_b.jpg

http://farm6.static.flickr.com/5171/5459870192_1c5e884bbe_b.jpg

http://farm6.static.flickr.com/5173/5459264097_9a8010d1df_b.jpg
http://farm6.static.flickr.com/5180/5459264701_1d72509a8a_b.jpg
http://farm6.static.flickr.com/5257/5459264419_6a15ba1aae_b.jpg
http://farm6.static.flickr.com/5092/5459871324_80ceaee4e9_b.jpg
http://farm6.static.flickr.com/5252/5459871608_03ce3bfd72_b.jpg
http://farm6.static.flickr.com/5057/5459265889_2f28bf297e_b.jpg
http://farm6.static.flickr.com/5020/5459871900_8010c56c07_b.jpg

http://farm6.static.flickr.com/5133/5459266167_a9842b342c_b.jpg
http://farm6.static.flickr.com/5173/5459872770_33098d4965_b.jpg
http://farm6.static.flickr.com/5298/5459873382_03e4ae67ee_b.jpg
http://farm6.static.flickr.com/5012/5459873110_9b61f5d81c_b.jpg
http://farm6.static.flickr.com/5135/5459267351_4046643ce4_b.jpg
http://farm6.static.flickr.com/5292/5459873944_85eb5dcd62_b.jpg
http://farm6.static.flickr.com/5298/5459874214_31d332bdef_b.jpg
http://farm6.static.flickr.com/5056/5459874518_373f098467_b.jpg

http://farm6.static.flickr.com/5094/5459268549_d56cfc0f56_b.jpg
http://farm6.static.flickr.com/5256/5459268835_952d4e90e7_b.jpg

2011-10-31

new malayaam

2011-08-09

വയറൊതുക്കാന്‍ 10 കൂട്ടം ആഹാര സാധനങ്ങള്‍



പറഞ്ഞിട്ടും പറഞ്ഞിട്ടും മതി വരുന്നില്ല. ഈ വയറിന്റെ ഒരു കാര്യം; എല്ലാം ഒരു ചാണ്‍ വയറിന് വേണ്ടിയാണ് എന്നൊക്കെയാണ് പറച്ചില്‍. പക്ഷേ , പലപ്പോഴും ഒരു ചാണ്‍ എന്നത് ഒരു ചാക്ക് വയറായിപ്പോകും.

അതേ പലവട്ടം പറഞ്ഞതാണ്, വയറഴകിന്റെ കാര്യം. ആറുകട്ട മസിലും എട്ടുകട്ട മസിലുമൊന്നുമില്ലെങ്കിലും തള്ളിനില്‍ക്കാത്ത ഒരു വയര്‍, ഹൊ എന്തൊരു നല്ല സ്വപ്നം. പക്ഷേ വറുത്തതും പൊരിച്ചതും കുഴച്ചതുമൊക്കെ കാണുമ്പോള്‍ എല്ലാം അങ്ങ് മറന്നുപോകും. വായില്‍ കപ്പലോടുന്ന വെള്ളം നിറയാതിരിക്കാന്‍ കിട്ടുമ്പോഴൊക്കെ 'നോ' എന്ന് പറയാതെ വാരിവലിച്ചങ്ങ് തിന്നും. പിന്നെ തള്ളിയവയറും താങ്ങിപ്പിടിച്ച് നടക്കാനും ഓടാനും പോകും. ഇതൊന്നു കുറഞ്ഞു കിട്ടണമല്ലോ? എന്തുചെയ്യാം, ഒന്നൊതുങ്ങി വരുമ്പോഴേക്കും പിന്നെയും തീറ്റ തുടങ്ങും. തിന്നണ്ട എന്നൊന്നും പറയുന്നില്ല. ഈ തീറ്റയെടുപ്പില്‍ അല്പം സെലക്ഷന്‍ കൊണ്ടുവന്നാലോ? വയറിനു വേണ്ടി നമുക്ക് അല്പം സെലക്ടീവാകാം.
ആദ്യം വയറൊതുക്കാന്‍ പറ്റിയ വളരെ രുചികരമായ 10 കൂട്ടം ആഹാരസാധനങ്ങളില്‍ നിന്ന് തുടങ്ങാം.വയറിനുവേണ്ടി ചെയ്യുന്ന വ്യായാമങ്ങള്‍ക്കൊപ്പം ആഹാര നിയന്ത്രണവും തിരഞ്ഞെടുക്കപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങളുമാകുമ്പോള്‍ ഇരട്ടിഫലം ഉറപ്പ്.

ബദാം

പണക്കാരന്റെ പരിപ്പ് എന്ന പേരുദോഷം തീര്‍ത്ത് ഇപ്പോള്‍ ഏതൊരാള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഒന്നായി ബദാം മാറിയിട്ടുണ്ട്. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍, നാരുകള്‍, വൈറ്റമിന്‍-ഇ
എന്നിവകൊണ്ട് സമ്പുഷ്ടമാണ് ബദാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുന്ന, പേശികള്‍ക്ക് കരുത്ത് നല്‍കുന്ന മൂലകമായ മഗ്‌നീഷ്യവും ബദാംപരിപ്പില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കപ്പെട്ടാല്‍ തന്നെ ആഹാരത്തോടുള്ള ആര്‍ത്തിയും വാരിവലിച്ചുള്ള തീറ്റയും അതുവഴിയുണ്ടാകുന്ന അമിതവണ്ണവും കുറയും. ഇതിനൊക്കെ പുറമേ ബദാം പരിപ്പിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനെ ചെറുക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.ദിവസം 30 ഗ്രാം ബദാംപരിപ്പ് (ഏകദേശം 23 എണ്ണം) ശീലമാക്കൂ.
ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമറിയാം. അപ്പോള്‍ ഇന്നു മുതല്‍ ബദാം പരിപ്പ് സിന്ദാബാദ്. (ബദാം അരച്ച് പാലില്‍ ചേര്‍ത്ത് ദിവസവും കഴിച്ചാല്‍ സൗന്ദര്യം വര്‍ധിക്കുമെന്നും പറയുന്നുണ്ട്).

മുട്ട


ലോകത്ത് വെച്ച് കിട്ടാവുന്ന ഏറ്റവും മികച്ച സമീകൃതാഹാരം. എന്നുവെച്ചാല്‍ ഒരു മനുഷ്യശരീരത്തിനാവശ്യമായ എല്ലാ മൂലകങ്ങളും പ്രകൃതി ഉരുട്ടിയെടുത്ത് ഒരുണ്ടയില്‍ അടച്ചുവെച്ചതാണ് മുട്ട. പേശികള്‍ മുതല്‍ തലച്ചോറിനുവരെ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രോട്ടീന്‍, അമിനോ ആസിഡ്, സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് ഇത്തിരിപ്പോരം വരുന്ന ഒരു മുട്ട. രാവിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ നിറഞ്ഞ പ്രഭാതഭക്ഷണം കഴിക്കുന്നവരേക്കാള്‍ വിശപ്പ് കുറവായിരിക്കും മുട്ട ഉള്‍പ്പെടുന്ന കാര്‍ബോ ഹൈഡ്രേറ്റ് കുറഞ്ഞ പ്രഭാത ഭക്ഷണം കഴിക്കുന്നവര്‍ക്ക് എന്ന് പഠനങ്ങള്‍ പറയുന്നു. വിദേശികള്‍ രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളവും ഒരു മുട്ട പുഴുങ്ങിയതുമാണ് ബ്രേക്ക് ഫാസ്റ്റായി കഴിക്കുന്നത്. രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ് എങ്കില്‍ മുട്ട അധികം കഴിക്കേണ്ട. കാരണം ഒരു മുട്ടയില്‍ 213 മി. ഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.

ആപ്പിള്‍

An apple a day keeps the doctor away എന്നാണ് ചൊല്ല്.
അമിത വണ്ണം കുറയ്ക്കാനും ആപ്പിള്‍ സഹായിക്കും. ഒരു ആപ്പിളിന്റെ 85 ശതമാനം ജലാംശമാണ്. ആപ്പിള്‍ കഴിക്കുമ്പോള്‍ വിശപ്പ് മാറും, ജലാംശം കൂടുതലായതിനാല്‍ അമിതവണ്ണവും വരില്ല. ദിവസം മൂന്ന് ആപ്പിള്‍ എങ്കിലും കഴിക്കുന്നവരുടെ വണ്ണം മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ കുറയും.
മാത്രമല്ല ചില അര്‍ബുദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ക്യൂയര്‍സെറ്റീന്‍ എന്ന പദാര്‍ഥം ആപ്പിളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രലോകം പറയുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ശ്വാസകോശങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ആപ്പിളിന് കഴിവുണ്ട്.
തൈര്

ചാടിയ കുടവയറിനെ ഒതുക്കാന്‍ പറ്റിയ ഭക്ഷണങ്ങളില്‍ പരമപ്രധാനമാണ് തൈര്, കാത്സ്യത്തിന്റെ നിറകുടം. തൈരിലെ പ്രോബയോട്ടിക് ബാക്ടീരിയ ദഹന പ്രക്രിയ സുഗമമാക്കും. മലബന്ധം, അജീര്‍ണം, ഗ്യാസ്ട്രബിള്‍ തുടങ്ങിയ സാധാരണയായുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് വീര്‍ത്തിരിക്കുന്ന വയറിനെ ചുരുക്കാന്‍ അത്യുത്തമമാണ് തൈര്. കൊഴുപ്പ് നീക്കിയ തൈര് ദിവസം മൂന്ന് കപ്പെങ്കിലും കഴിക്കുക

 മീന്‍


നോണ്‍-വെജിറ്റേറിയന്‍ ഭ്രാന്തന്മാര്‍ക്കും സന്തോഷിക്കാം. ചാള, മത്തി, അയല, ട്യൂണ തുടങ്ങിയ മീനുകള്‍ ഒമേഗ-3-ഫാറ്റി ആസിഡിന്റെ മൊത്തക്കച്ചവടക്കാരാണ്. ഈ മത്സ്യങ്ങള്‍ കഴിക്കുന്നത് ശരീരത്തിലടിഞ്ഞുകൂടിയ കൊഴുപ്പിനെ കത്തിച്ചുകളയാനും ഉചാപചയ പ്രവര്‍ത്തനങ്ങളെ സുഗമമാക്കാനും ഉപകരിക്കും. ഈ മത്സ്യങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരുടെ രക്തത്തിലെ ഗ്ലൂക്കോസ്-ഇന്‍സുലിന്‍ ബന്ധത്തില്‍ ആരോഗ്യപരമായ മാറ്റമുണ്ടെന്ന് ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന കടല്‍മത്സ്യങ്ങളിലെ ചില ഘടകങ്ങള്‍ ദഹനപ്രക്രിയയെ നിയന്ത്രിക്കുകയും ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കുകയും ചെയ്യുന്നതായി പറയുന്നുണ്ട്.
ചോളം

അരി, ഗോതമ്പ് തുടങ്ങി ശരീരം വണ്ണംവെക്കുന്നതിനുകാരണമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണത്തിനുപകരം പ്രോട്ടീനും വൈറ്റമിന്‍ ബിയും മൂലകങ്ങളും കൂടുതലായടങ്ങിയിട്ടുള്ള ചോളം ഉള്‍പ്പെടുത്താവുന്നതാണ്. പ്രഭാതഭക്ഷണത്തില്‍ അരിയാഹാരത്തെ മാറ്റി ചോളംകൊണ്ടുള്ള റൊട്ടി, ഉപ്പു മാവ് എന്നിവ ഉണ്ടാക്കി കഴിക്കാം. ചോളമാകുമ്പോള്‍ അധികം കഴിക്കാതെ തന്നെ വയര്‍ നിറയുകയും ചെയ്യും.

പച്ചിലക്കറികള്‍


കാത്സ്യസമ്പുഷ്ടമാണ് പച്ചിലക്കറികള്‍. ഒരു കപ്പ് ബ്രോക്കോളി കഴിച്ചാല്‍ (കോളീഫ്ലവര്‍ ഇനം) ഒരു ദിവസം ശരീരത്തിനാവശ്യമായ നാരുകളുടെ 20 ശതമാനം ലഭിക്കും. അര്‍ബുദത്തെ ചെറുക്കുന്ന കരോട്ടിനോയിഡ്‌സ് എന്ന പദാര്‍ഥവും ഇലക്കറികളില്‍ അടങ്ങിയിട്ടുണ്ട്. കോളീഫ്ലവര്‍, ചീര, മുട്ടക്കോസ്, ബ്രോക്കോളി തുടങ്ങിയ ഇലവര്‍ഗങ്ങള്‍ ആഹാരശീലങ്ങളില്‍ ഉള്‍പ്പെടുത്തുക.
സ്‌ട്രോബെറി & മള്‍ബറി
ഏറ്റവും കൂടുതല്‍ നാരുകളടങ്ങിയ പഴങ്ങളാണ് ബെറീസ് കുടുംബത്തിലേത്. നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഗുണങ്ങള്‍ പലതാണ്. നമ്മള്‍ കഴിക്കുന്ന മറ്റ് ആഹാരപദാര്‍ഥങ്ങളില്‍ നിന്ന് നല്ലൊരു ഭാഗം നാരുകള്‍ ആഗിരണം ചെയ്യുകയും പൂര്‍ണമായും ദഹിച്ച് ശരീരത്തോട് ചേരും മുമ്പ് തന്നെ അവയെ വിസര്‍ജ്യങ്ങളിലൂടെ പുറത്ത് കളയുകയും ചെയ്യും. ഇത് മൂലം മറ്റ് ഭക്ഷണം കൂടുതല്‍ ശരീരത്തിലെത്തിയാലും അവ അടിഞ്ഞുകൂടി അമിത വണ്ണത്തിന് കാരണമാകുമെന്ന പേടി വേണ്ട. ബെറിപ്പഴങ്ങള്‍ നല്ല ആന്റീ ഓക്‌സിഡന്റുകള്‍ കൂടിയാണ്. അര്‍ബുദരോഗത്തെ ചെറുക്കും. രക്തയോട്ടം സുഗമമാക്കും, പേശീതന്തുക്കളുടെ പ്രവര്‍ത്തനം ആയാസരഹിതമാക്കും. അങ്ങനെ ഒട്ടനവധി ഗുണങ്ങളാണ് ബെറിപ്പഴങ്ങള്‍ക്കുള്ളത്.
വെജിറ്റബിള്‍ സൂപ്പ്
സാധാരണഗതിയില്‍ സാമ്പാറിനെയാണ് നമ്മള്‍ വെജിറ്റബിള്‍ സൂപ്പ് എന്ന് പറയുന്നത്. സാമ്പാറും വെജിറ്റബിള്‍ സൂപ്പാണ്.
പക്ഷേ, കായവും സാമ്പാര്‍പൊടിയും ഉരുളക്കിഴങ്ങുമൊന്നുമിടാതെ പച്ചക്കറികളായ വെണ്ടയ്ക്ക, തക്കാളി, കാരറ്റ്, ബീന്‍സ് തുടങ്ങിയ സാധനങ്ങളൊക്കെ വെള്ളം കുറച്ചു പുഴുങ്ങി ആവശ്യത്തിന് ഉപ്പും മുളകുപൊടിയുമൊക്കെയിട്ട് (അല്പം കുരുമുളക് കൂടിയുണ്ടെങ്കില്‍ നന്നായി) സൂപ്പാക്കി കഴിക്കുക. ഇത്തരം സൂപ്പ് ചോറുണ്ണുന്നതിന് മുമ്പ് കഴിക്കണം. വെജിറ്റബിള്‍ സൂപ്പ് കഴിക്കുമ്പോള്‍തന്നെ വയര്‍ നിറയുമെന്നതിനാല്‍ മറ്റ് ആഹാരം കുറയും. അമിതവണ്ണം ഇല്ലാ താകും

പയറുവര്‍ഗങ്ങള്‍

ആരോഗ്യത്തോടെ നല്ല പയറു പോലെ നടക്കണമെങ്കില്‍ പയര്‍ വര്‍ഗങ്ങള്‍ ആഹാരശീലമാക്കുക. പ്രോട്ടീന്റെയും ആന്റി ഓക്‌സിഡന്റിന്റെയും നിറകുടങ്ങളാണ് പയര്‍, വന്‍പയര്‍, ചെറുപയര്‍, ഗ്രീന്‍പീസ്, ബീന്‍സ് തുടങ്ങി പയര്‍ കുടുംബത്തിലെ ഒരുവിധപ്പെട്ട എല്ലാ അംഗങ്ങളെയും നമുക്ക് ഭക്ഷിക്കാം. വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ തലേ ദിവസം രാത്രി വെള്ളത്തിലിട്ട് മുളപ്പിച്ച കടല രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്.



ഒഴിവാക്കേണ്ടവ

ഇതത്രയും വയര്‍ കുറയ്ക്കാന്‍വേണ്ടി
കഴിക്കാന്‍ കൊള്ളാവുന്ന ആഹാരങ്ങളാണ്.
അതുപോലെ തന്നെ വയര്‍
കുറയ്ക്കാന്‍വേണ്ടി ഒഴിവാക്കേണ്ട
ആഹാരങ്ങളുമുണ്ട്.പൊറോട്ട,
മാട്ടിറച്ചി (ബീഫ്), പന്നിയിറച്ചി, എണ്ണപ്പലഹാരങ്ങള്‍, ഉരുളക്കിഴങ്ങ്, കാര്‍ബണേറ്റഡ് ഡ്രിങ്‌സ് തുടങ്ങി
ഒട്ടുമിക്ക പുത്തന്‍പുതുഭക്ഷണങ്ങളും ആറുകട്ട മസില്‍ വയറിന്റെ ശത്രുക്കളാണ്. അതുകൊണ്ട്
വയറിനുള്ള വര്‍ക്ക്ഔട്ടിന് പുറമേ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.

2011-04-04

ഡിലീറ്റ് ചെയ്യാലോ പിന്നെന്താ?......


പ്ലീസ്, പ്ലീീസ്, പ്ലീീീീസ്...... ഒരു തവണ??പ്ലീീസ്
വേണ്ട
എന്തിനാന്നേ
പറ്റില്ല
പറ്റില്ല എന്ന് പറഞ്ഞാ പറ്റില്ലല്ലോ, എന്റെ പൊന്നല്ലേ
അയ്യോ, അത് വേണ്ട
നോക്ക് ഞാന്‍ എത്ര തവണ പ്ലീസ് പറഞ്ഞു, കഷ്ടമുണ്ട്ട്ടോ
അയ്യോ അതോണ്ടല്ല, എനിക്ക് ....
എന്തിനാ ഇപ്പോ അത് എടുക്കുന്നേ?
എനിക്ക് ഒന്ന് നോക്കാനാ, എനിക്ക് എപ്പോളും കണ്ടോണ്ടിരിക്കാലോ എന്റെ മോളൂസിനെ
വേണ്ട,വേറെ ആരെങ്കിലും കണ്ടാലോ
ഇല്ല, കണ്ടു കഴിഞ്ഞ് നമുക്ക് ഡിലീറ്റ് ചെയ്യാലോ പിന്നെന്താ?......

വല്ലതും മനസിലായോ? നാട്ടിലെ മൊബൈല്‍ ഫോണുകളില്‍ പാറി നടക്കുന്ന നാടന്‍ നീലത്തുണ്ടുകളില്‍ മിക്കവയുടെയും തുടക്കത്തില്‍ കേള്‍ക്കുന്ന സംഭാഷണമാണ് മുകളില്‍ വായിച്ചത്.
ശാരീരികമായി ബന്ധപ്പെടുന്നത് കാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന 90 ശതമാനം പുരുഷന്‍മാരെയും പങ്കാളികളായ സ്ത്രീകള്‍ നിരുല്‍സാഹപ്പെടുത്താറാണ് പതിവ്. പ്രിയപ്പെട്ടവന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ മോഹമുണ്ടെങ്കിലും അതുണ്ടാക്കാനിടയുള്ള ഗുലുമാലുകള്‍ ഭയന്ന് അവര്‍ ആദ്യം നിസഹകരിക്കും. പുരുഷന്‍മാരല്ലേ പുള്ളികള്‍ അവര്‍ പാലേ തേനേ കണ്ണേ എന്നൊക്കെ വിളിച്ച് വീണ്ടും കെഞ്ചും. അലിഞ്ഞുപോകുന്ന മനസുള്ള സ്ത്രീകളില്‍ ചുരുക്കം ചിലര്‍ പിന്നെ എതിരൊന്നും പറയില്ല-എന്നാലും ഭൂരിഭാഗം പേരും പറ്റില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കും. എന്നും കണ്ടിരിക്കാനാണെന്നൊക്കെ പിന്നെയും സെന്റി ഇറക്കി നോക്കും, അതും ഫലിക്കാതാവുമ്പോഴാണ് ഡിലീറ്റ് ചെയ്തേക്കാം എന്ന് ഉറപ്പു കൊടുക്കുന്നത്. അതോടെ കാര്യങ്ങള്‍ വഴിമാറും.
സ്വകാര്യത ഉറപ്പാണെന്നും ഒന്നു രണ്ടു തവണ കണ്ടു കൊതി തീര്‍ന്ന ശേഷം പ്രിയ ഭര്‍ത്താവ്/കാമുകന്‍ /സഹപാഠി /സുഹൃത്ത് ഫയല്‍ ഡിലീറ്റ് ചെയ്തു കളയുമെന്നും വിശ്വസിച്ച് പാവം പെണ്‍കിടാങ്ങള്‍ വഴങ്ങിക്കൊടുക്കും. വേറെ ആരും കാണില്ലെന്നും കണ്ട ഉടന്‍ ഡിലീറ്റ് ചെയ്യുമെന്നും വിശ്വസിപ്പിച്ച് എടുത്ത കിടപ്പറ രംഗങ്ങളാണ് നമ്മുടെ നാട്ടിലെ മുക്കിലും മൂലകളിലും കവലകളിലും ക്ലാസ്മുറികളിലും കൈമാറി കൈമാറി നീങ്ങുന്നത്. അത്തരം ഉറപ്പുകളില്‍ വിശ്വസിച്ചതിന്റെ പേരില്‍ കണ്ണീര്‍ കുടിക്കുന്ന പതിനായിരക്കണക്കിന് സ്ത്രീകളാണ് നമ്മുടെ നാട്ടിലുള്ളത്. പ്രതികാരം വീട്ടാന്‍ വേണ്ടി ചില പുരുഷന്‍മാര്‍ ഇത്തരം ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം നാടുനീളെ പ്രചരിപ്പിക്കുന്നു. ചിലര്‍ അതീവ രഹസ്യമായി കൂട്ടുകാരെ മാത്രം കാണിക്കുന്നു, അവര്‍ അവരുടെ കൂട്ടുകാരെ മാത്രം കാണിക്കുന്നു അങ്ങിനെ കൈമാറി കൈമാറി നാടാകെ പാട്ടാകുന്നു.ഈയിടെ സംഭവിച്ച പല ആത്മഹത്യകളുടെയും കാരണം അതു തന്നെ.
എന്റെ പങ്കാളി വേറെ ആരെയും കാണിക്കില്ല അതു കൊണ്ട് എനിക്ക് കുഴപ്പമില്ല എന്ന് വിശ്വസിക്കുന്ന സ്ത്രീകളുണ്ട്, ഞാന്‍ തന്നെ ഡിലീറ്റ് ചെയ്ത് കളഞ്ഞു ഇനി പ്രശ്നമില്ല എന്ന് സമാധാനിക്കുന്നവരുണ്ട്- അവരോട് കാലു പിടിച്ചു പറയുന്നു- പൊന്നുപെങ്ങളേ സംഭവിച്ചത് സംഭവിച്ചു ഇനി മേലില്‍ ഈ വൈകൃതത്തിന് കൂട്ടുനില്‍ക്കാതിരിക്കുക. നിങ്ങളുടെ ഭര്‍ത്താവിന്റെ ഫോണിന്/മെമ്മറി കാര്‍ഡിന് എന്തെങ്കിലും കേടുപാട് സംഭവിച്ചു എന്നു വെക്കുക, മൂപ്പര്‍ അത് നന്നാക്കാന്‍ കൊടുക്കുമോ? ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ അവിടെ നിന്ന് വീണ്ടും ജീവന്‍ വെക്കും. ഈയിടെ ഒരു യുവ സിനിമാതാരത്തിന്റെയും ഭാര്യയുടെയും രഹസ്യ നിമിഷങ്ങള്‍ ഇ മെയില്‍ ആയി പ്രചരിച്ചത് അങ്ങിനെയാണ്.ഫയല്‍ ഡിലീറ്റ് ചെയ്തതൊന്നും ഒരു വിഷയമല്ല ഫോണ്‍ റിപ്പയര്‍ ചെയ്യാനറിയുന്ന ഏത് കൊച്ചുകുട്ടിക്കും നിഷ്പ്രയാസം റിക്കവര്‍ ചെയ്യാന്‍ കഴിയും അതെല്ലാം.
ഇതുവരെ സംഭവിച്ചതെല്ലാം മറന്നേക്കുക, കഴിഞ്ഞ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമില്ല
പക്ഷെ നിങ്ങളുടെ പങ്കാളി ഇനി അത്തരം ഒരു ആഗ്രഹം പറയുകയാണെങ്കില്‍ തീര്‍ത്തു പറയുക എനിക്ക് പറ്റില്ല എന്ന്.
എല്ലാ ആപത്തുകളില്‍ നിന്നും അപമാനങ്ങളില്‍ നിന്നും എല്ലാവരെയും സര്‍വശക്തനായ തമ്പുരാന്‍ കാത്തുരക്ഷിക്കട്ടെ


www.keralites.net

2011-03-03

കോഴിക്കോടന്‍ ബിരിയാണി.




ബിരിയാണി എന്നാല്‍ കോഴിക്കോടന്‍ ബിരിയാണി തന്നെ. തെക്കന്‍ കേരളത്തിലെ ചില ഹോട്ടലുകളില്‍ കോഴിക്കോടന്‍ ബിരിയാണി എന്ന ബോര്‍ഡ്‌ കണ്ട്‌ കയറുന്നവര്‍ തിരിച്ചിറങ്ങുമ്പോള്‍ നിരാശരാകും. കാരണം കോഴിക്കോടന്‍ ബിരിയാണിയുടെ ഏഴയലത്ത്‌ നില്‍ക്കാന്‍ പോലും പറ്റാത്തതായിരിക്കും. കോഴിക്കോടന്‍ ബിരിയാണി എന്നു പറഞ്ഞ്‌ ആള്‍ക്കാരെ പറ്റിക്കലാണ്‌ എറണാകുളത്തെയും തിരുവനന്തപുരത്തെയും കൊല്ലത്തെയും ചില ഹോട്ടലുകാര്‍ ചെയ്യുന്നത്‌.

ഏതായാലും അങ്ങനെ പറ്റിക്കപ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കുമായി കോഴിക്കോടന്‍ ബിരിയാണി തയ്യാറാക്കുന്ന വിധം അവതരിപ്പിക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ - രണ്ട്‌ കിലോ

കൈമ ബിരിയാണി അരി - 2 കിലോഡാല്‍ഡ - അരക്കിലോ

ആര്‍.കെ.ജി നെയ്യ്‌ - 150 ഗ്രാം

അണ്ടിപ്‌പരിപ്‌പ്‌ - 75 ഗ്രാം

മുന്തിരി - 75 ഗ്രാം

പട്ട - രണ്ട്‌ കഷണം

ഏലയ്‌ക്ക - 8 എണ്‌ണം

ഗ്രാമ്പൂ - 8 എണ്‌ണം

ബിരിയാണി മസാല - ഒരു സ്‌പൂണ്‍

മല്‌ളിപെ്‌പാടി - രണ്ട്‌ സ്‌പൂണ്‍

മഞ്ഞള്‍പ്പൊടി - അര സ്‌പൂണ്‍

കുരുമുളക്‌ പൊടി - അര സ്‌പൂണ്‍

കശ്‌കശ അരച്ചത്‌ - ഒരു സ്‌പൂണ്‍

വെളുത്തുള്ളി - 75 ഗ്രാം

ഉള്ളി - ഒരുകിലോഗ്രാം

ഇഞ്ചി - 50 ഗ്രാം

പച്ചമുളക്‌ - 50 ഗ്രാം

തക്കാളി - 300ഗ്രാം

മല്‌ളിയില - 50 ഗ്രാം

പുതിനയില - 50 ഗ്രാം

നാരങ്ങാനീര്‌ - രണ്ട്‌ എണ്‌ണം

തൈര്‌ - 100 എം എല്‍

പഞ്ചസാര - ഒരു നുള്ള്‌

ഉപ്പ്‌ - പാകത്തിന്‌

പാകം ചെയ്യുന്ന വിധം

ആദ്യം നെയ്‌ച്ചോറ്‌ തയ്യാറാക്കാം. ഒരു പാത്രം അരിക്ക്‌ ഒന്നരപാത്രം അളവില്‍ കണക്കാക്കി വെള്ളമെടുക്കുക. ഇതിലേക്ക്‌ 200 ഗ്രാം ഡാല്‍ഡ, ഏലയ്‌ക്ക, ഗ്രാമ്പൂ, പാകത്തിന്‌ ഉപ്‌പ്‌ എന്നിവ ചേര്‍ക്കുക. വെള്ളം തിളയ്‌ക്കുമ്പാള്‍ കഴുകി വച്ചിരിക്കുന്ന ബിരിയാണി അരിയിട്ട്‌ വേവിക്കുക. വെന്ത്‌ വെള്ളം വറ്റി വരുമ്പോള്‍ 50 ഗ്രാം നെയ്യ്‌ ചേര്‍ക്കുക. കുറച്ച്‌ കഴിഞ്ഞ്‌ വെള്ളം വറ്റിച്ച്‌ മൂടി വയ്‌ക്കുക.

അടിഭാഗം കട്ടിയുളള പാത്രത്തില്‍ അരക്കിലോ ഡാല്‍ഡ ഒഴിച്ച്‌ കുറച്ച്‌ ഉള്ളി, അണ്ടിപ്‌പരിപ്‌പ്‌, മുന്തിരി എന്നിവ പൊരിച്ചെടുക്കുക. ബാക്കി ഉള്ളി, ഇഞ്ചി, പച്ചമുളക്‌, വെളുത്തുള്ളി എന്നിവ ചതച്ചതും അരിഞ്ഞ തക്കാളിയും കോഴിയോടൊപ്‌പം ചേര്‍ത്ത്‌ പാകത്തിന്‌ വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. വെന്ത്‌ വരുന്ന കൂട്ടിലേക്ക്‌ മഞ്ഞള്‍പെ്‌പാടി, കുരുമുളക്‌, ഉപ്‌പ്‌, മല്‌ളിപെ്‌പാടി എന്നിവ ചേര്‍ക്കുക. ഇത്‌ വെന്ത്‌ വറ്റി വരുമ്പോള്‍ അരച്ച കശ്‌കശ, അരിഞ്ഞുവച്ച മല്‌ളിയില, പുതിനയില എന്നിവ ചേര്‍ക്കുക.

ഇതിലേക്ക്‌ തൈരും നാരങ്ങാനീരും അതിനുശേഷം ബിരിയാണി മസാലയും ചേര്‍ക്കുക. തുടര്‍ന്ന്‌ ഒരുനുള്ള്‌ പഞ്ചസാര ചേര്‍ത്ത്‌ നന്നായി വറ്റിച്ചെടുക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന നെയ്‌ച്ചോറ്‌ ഇറച്ചിക്കറിയുമായി ചേര്‍ത്തെടുക്കുക. പൊരിച്ചെടുത്ത ഉള്ളി, അണ്ടിപ്‌പരിപ്‌പ്‌, മുന്തിരി എന്നിവയും ചേര്‍ത്ത്‌ അടച്ച ശേഷം പാത്രത്തിന്‍െറ അടിയിലും മൂടിയിലും തീക്കനലിട്ട്‌ കുറച്ചുസമയം വയ്‌ക്കുക. അഞ്ച്‌ മിനിട്ടിന്‌ ശേഷം ചൂടോടെ വിളമ്പാം.


2011-03-01

ചായ നല്‍കും ആരോഗ്യം

 
Fun & Info @ Keralites.net



'വാ ചായ കുടിക്കാം' എന്നു പറഞ്ഞ്‌ ആരെങ്കിലും ക്ഷണിച്ചാല്‍ 'പൈസ നീ കൊടുക്കണം' എന്നു മറുപടി നല്‍കാന്‍ വരട്ടെ. സ്വന്തം പോക്കറ്റില്‍നിന്നു കാശു മുടക്കിയാണെങ്കിലും ഒരു ചായ കുടിക്കുന്നതുകൊണ്ടു നഷ്‌ടമുണ്ടാകില്ല.
മറിച്ച്‌ ആരോഗ്യപരമായി നേട്ടമേ ഉണ്ടാകൂ. ചായയില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളവനോയിഡുകള്‍ ധമനീവികാസത്തെ സഹായിക്കുകയും അതുവഴി ഹൃദയത്തിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും ചെയ്യും.
രക്‌തക്കുഴലുകള്‍ ചുരുങ്ങുന്നതു മൂലം ശരീരത്തിന്റെ പ്രത്യേക ഭാഗത്തു രക്‌തയോട്ടം ഇല്ലാതാകുന്നതു വഴിയുണ്ടാകുന്ന പക്ഷാഘാതം 21 ശതമാനംവരെ കുറയ്‌ക്കാന്‍ ഒരു ദിവസം മൂന്നോ നാലോ കപ്പു ചായ കുടിക്കുന്നതിലൂടെ സാധിക്കും. ചായയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍ വാര്‍ധക്യത്തെ ചെറുക്കാന്‍ സഹായിക്കുകയും മലിനീകരണം മൂലമുണ്ടാകുന്ന ശാരീരികാസ്വാസ്‌ഥ്യങ്ങള്‍ ഒരു പരിധിവരെ കുറയ്‌ക്കുകയും ചെയ്യും.
ആന്റീ ഓക്‌സിഡന്റ്‌ കൂടിയായ പോളിഫിനോളുകള്‍ അര്‍ബുദത്തെ പ്രതിരോധിക്കും. ചായയില്‍ കാണപ്പെടുന്ന എല്‍-തിയാനിന്‍ മാനസിക പിരിമുറുക്കം കുറയ്‌ക്കുകയും ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യും. പല്ലുകള്‍ക്കു ബലമേകാന്‍ സഹായിക്കുന്ന ഫ്‌ളൂറൈഡുകള്‍ ചായയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്‌.
ചായ പതിവായി കുടിക്കുന്നത്‌ എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പനിയെ ചെറുക്കാനും ചായ ഉത്തമമാണ്‌. പാല്‍ ചേര്‍ക്കാത്ത ചായയില്‍ കലോറി ഇല്ലാത്തതിനാല്‍ ശരീരഭാരം കുറയ്‌ക്കാനും സഹായകമാണ്‌. കൂടാതെ അലര്‍ജിക്കുള്ള ഉത്തമ ഔഷധം കൂടിയാണു ചായ. എന്നാല്‍ പിന്നെ, ഒരു ചായയാകാം അല്ലേ? പൈസ... ഞാന്‍തന്നെ കൊടുക്കാം!

regards..maanu

2011-02-22

നാളത്തേക്ക്‌ ഇന്നേ കരുതിവയ്‌ക്കാം

Fun & Info @ Keralites.net 

 

 










സമ്പാദ്യം എല്ലാവര്‍ക്കും ഒരു മുതല്‍ക്കൂട്ടാണ്‌. പ്രത്രേ്യകിച്ച്‌ സ്‌ത്രീകള്‍ക്ക്‌.എല്ലാ കാര്യങ്ങളും ഭര്‍ത്താവും മാതാപിതാക്കളും നോക്കിക്കൊള്ളുമെന്ന്‌ ചിന്തിക്കുന്ന കാലം കഴിഞ്ഞു.കുട്ടികളുടെ വിദ്യാഭ്യാസം ,അസുഖങ്ങള്‍, വിവാഹം,അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങള്‍, എന്നിങ്ങനെ അതിന്റെ പട്ടിക നീളുകയാണ്‌.അത്‌ ആജീവനാന്തം തുടരുകയും ചെയ്യും. എന്തെങ്കിലും ആവശ്യങ്ങള്‍ വന്നാല്‍ മാത്രം പണത്തെക്കുറിച്ച്‌ ചിന്തിക്കാതെ വരും കാലത്തേക്കുള്ളത്‌ ഇപ്പോള്‍തന്നെ കരുതിവയ്‌ക്കുന്നതല്ലേ നല്ലത്‌? പ്രത്രേ്യകിച്ച്‌ സ്‌ത്രീകള്‍ക്ക്‌ പണമായാലും സ്വര്‍ണമായാലും നിക്ഷേപങ്ങള്‍ ഉള്ളത്‌ ഏറെ ഗുണപ്രദമാണ്‌.കുട്ടികളെ വളര്‍ത്താനും കുടുംബം നോക്കാനും നിങ്ങളുടേതായ ഒരു പങ്ക്‌ നല്‍കാന്‍ കഴിയുന്നത്‌ അഭിമാനകരം തന്നെ. ഒപ്പം പെട്ടെന്നൊരു ആവശ്യം വന്നാല്‍ ആരുടെ മുന്നിലും കൈ നീട്ടാതെ കഴിയാനും സമ്പാദ്യം സഹായിക്കും. അതുപോലെതന്നെ പ്രോയമായവര്‍ക്ക്‌ ജീവിത സന്ധ്യയില്‍ ഒറ്റക്കാകുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ ഒക്കെയും പണം ആവശ്യമാണ്‌.അതിനായി മുന്‍കൂട്ടി സ്വരൂപിച്ച്‌ തുടങ്ങാം. ചെറുതായാലും വലുതായാലും ആ സമ്പാദ്യം തീര്‍ച്ചയായും ഏതെങ്കിലും ഒരു ഘട്ടത്തില്‍ നിങ്ങള്‍ക്ക്‌ ഉപകാരപ്രദമാകും.
ദേശീയ സമ്പാദ്യ പദ്ധതി
പരിപൂര്‍ണ്ണ സുരക്ഷിതവും ആദായകരമായതും എല്ലാവിഭാഗക്കാര്‍ക്കും അനുയോജ്യമായതുമായ നിരവധി നിക്ഷേപ പദ്ധതികള്‍ ദേശീയ സമ്പാദ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. സമീപത്തുള്ള ഏതെങ്കിലും പോസ്‌റ്റോഫീസില്‍ തുക നിക്ഷേപിക്കാവുന്നതുമാണ്‌.
സേവിങ്ങ്‌സ് ബാങ്ക്‌ അക്കൗണ്ട്‌
ദിവസേനെയുണ്ടാകുന്ന ആവശ്യങ്ങള്‍ക്ക്‌ ഉതകുമാറ്‌ പണം എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുവാനും തിരിച്ചെടുക്കുവാനും സൗകര്യമുള്ള പദ്ധതിയാണ്‌ പോസ്‌റ്റോഫീസ്‌ സേവിങ്ങ്‌സ് അക്കൗണ്ട്‌.
* അക്കൗണ്ട്‌ തുടങ്ങാന്‍ 50 രൂപ മതി
* ഈ നിക്ഷേപത്തിന്‌ 3.5 ശതമാനം പലിശ നല്‍കുന്നു
* ഒരു വ്യക്‌തിയുടെ പേരില്‍ ഒന്നോ അതിലധികമോ അക്കൗണ്ട്‌ തുടങ്ങാം,പക്ഷേ നിക്ഷേപം ഒരുലക്ഷം രൂപയില്‍ കവിയരുത്‌.
* ആദായ നികുതി നിയമം അനുസരിച്ച്‌ പലിശ പൂര്‍ണമായും നികുതി വിമുക്‌തമാണ്‌.
* 10 വയസ്‌ പൂര്‍ത്തിയായ കുട്ടിക്ക്‌ സ്വന്തം പേരില്‍ അക്കൗണ്ട്‌ തുടങ്ങാം.
* ഹെഡ്‌ പോസ്‌റ്റോഫീസിലും എല്ലാ സബ്‌ പോസ്‌റ്റോഫീസിലും 500 രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ളവര്‍ക്ക്‌ ചെക്ക്‌ബുക്ക്‌ ലഭിക്കും
റെക്കറിങ്ങ്‌ ഡെപ്പോസിറ്റ്‌
ചെറുകിട വരുമാനക്കാര്‍ക്ക്‌ ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതിയാണിത്‌.പത്ത്‌ രൂപയും അതിന്‍മേല്‍ അഞ്ച്‌ രൂപയുടെ ഗുണിതങ്ങളായ തുകയും പ്രതിമാസം നിക്ഷേപമായി കുറഞ്ഞത്‌ അഞ്ച്‌ വര്‍ഷത്തേക്ക്‌ നിക്ഷേപിക്കാം.
* ഒരു വ്യക്‌തിക്ക്‌ തനിച്ചോ രക്ഷിതാവിന്‌ മൈനറുടെ പേരിലും അക്കൗണ്ട്‌ തുടങ്ങാം
* ആറ്‌ മാസത്തേയും 12 മാസത്തേയും മുന്‍കൂര്‍ നിക്ഷേപത്തിന്‌ റിബേറ്റ്‌ ലഭിക്കുന്നതാണ്‌.
* നിക്ഷേപത്തിന്‌ 7.5 ശതമാനം നിരക്കില്‍ കൂട്ടുപലിശ (ത്രൈമാസ പലിശ മുതലിനോട്‌ ചേര്‍ത്തത്‌) ലഭിക്കുന്നതാണ്‌.
* കാലാവധി കഴിഞ്ഞും അഞ്ച്‌ വര്‍ഷത്തേക്ക്‌ തുക പിന്‍വലിക്കാതിരിക്കുകയോ ,നിക്ഷേപത്തോടെ അക്കൗണ്ട്‌ തുടരുകയോ ചെയ്യാം. ഈ അക്കൗണ്ടിന്‌ തുടങ്ങിയ സമയത്തെ കൂട്ടുപലിശ ലഭിക്കും.
* നിബന്ധനകള്‍ക്ക്‌ വിധേയമായി ഇന്‍ഷുറന്‍സ്‌ ആനുകൂല്യം ലഭ്യമാണ്‌.
സീനിയര്‍ സിറ്റിസണ്‍ സ്‌കീം
മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള ഈ പദ്ധതിയില്‍ 60 വയസ്‌ തികഞ്ഞവര്‍ക്കും 55 വയസു കഴിഞ്ഞ്‌ സ്വയം വിരമിച്ചവര്‍ക്കും അംഗമാകാം. വ്യക്‌തിക്ക്‌ ഒറ്റയ്‌ക്കോ ഭാര്യക്കും ഭര്‍ത്താവിനും ചേര്‍ന്നോ അക്കൗണ്ട്‌ ആരംഭിക്കാം. എത്ര അക്കൗണ്ടുകള്‍ വേണമെങ്കിലും പരമാവധി തുക ലംഘിക്കാതെ നിക്ഷേപിക്കാം.
* മൂന്ന്‌ മാസത്തിലൊരിക്കല്‍ ഒന്‍പത്‌ ശതമാനം വാര്‍ഷിക പലിശ ലഭിക്കുന്നു.
* അഞ്ച്‌ വര്‍ഷം നിക്ഷേപ കാലാവധിക്ക്‌ ശേഷവും മൂന്ന്‌ വര്‍ഷം കൂടി തുടരാം.
* ഒരു വര്‍ഷത്തിന്‌ ശേഷം 15 ശതമാനം കിഴിവോടെയും രണ്ട്‌ വര്‍ഷം കഴിഞ്ഞാല്‍ ഒരു ശതമാനം കിഴിവോടെയും തുക പിന്‍വലിക്കാം
* കുറഞ്ഞത്‌ ആയിരം രൂപയും പരമാവധി പതിനഞ്ച്‌ രൂപയും ആയിരം രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.
ടൈം ഡെപ്പോസിറ്റ്‌
വ്യക്‌തിക്ക്‌ സ്വന്തം പേരിലും മൈനറുടെ പേരിലും രണ്ട്‌ വ്യക്‌തികള്‍ ചേര്‍ന്നും അക്കൗണ്ട്‌ തുടങ്ങാം.
* സ്‌ഥിര നിക്ഷേപം 200 രൂപയും അതിന്‍മേല്‍ അന്‍പതു രൂപയുടെ ഗുണിതങ്ങളും 1,2.3.5 വര്‍ഷം എന്നീ കാലയളവുകളിലേക്ക്‌ അക്കൗണ്ടില്‍ നിക്ഷേപിക്കാം
* പലിശ ത്രൈമാസമായി കണക്കാക്കി ആണ്ടുതോറും നല്‍കുന്നു. ഒരു വര്‍ഷം 6.5 ശതമാനവും, രണ്ട്‌ വര്‍ഷം 6.50 ശതമാനവും, മൂന്നാം വര്‍ഷം 7.25 ഉം, അഞ്ചാം വര്‍ഷം 7.50
മാസ വരുമാന പദ്ധതികള്‍
ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത നിക്ഷേപിക്കുന്ന തുകയുടെ പലിശ പ്രതിമാസം ലഭിക്കുന്നു എന്നതാണ്‌. ആറ്‌ വര്‍ഷമാണ്‌ നിക്ഷേപ കാലാവധി.
* 1500 രൂപയാണ്‌ കുറഞ്ഞ നിക്ഷേപം
* ഒരാള്‍ക്ക്‌ 4.5 ലക്ഷം രൂപയും രണ്ടുപേര്‍ക്ക്‌ കൂട്ടായി ഒന്‍പത്‌ ലക്ഷം രൂപയുമാണ്‌ പരമാവധി നിക്ഷേപിക്കാവുന്ന തുക.
* എട്ട്‌ ശതമാനം നിരക്കില്‍ പ്രതിമാസം പലിശ ലഭിക്കുന്നു.
* നിക്ഷേപം നടത്തി ഒരു വര്‍ഷത്തിനു ശേഷം മൂന്ന്‌ വര്‍ഷത്തിനുള്ളില്‍ രണ്ടു ശതമാനം കിഴിവോടെയും മൂന്ന്‌ വര്‍ഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും തുക പിന്‍വലിക്കാം.
 
എല്‍.ഐ.സിയുടെ നിക്ഷേപ പദ്ധതികള്‍
ഇക്കാലത്ത്‌ ഏറ്റവും ചെലവേറിയ കാര്യം ഏതാണെന്ന്‌ ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത്‌ കുട്ടികളുടെ വിദ്യാഭ്യാസം തന്നെ . പണമില്ലാത്തതിന്റെ പേരില്‍ നല്ല വിദ്യാഭ്യാസം കുട്ടികള്‍ക്ക്‌ നിഷേധിച്ചാല്‍ നാളെ ഒരുകാലത്ത്‌ കുട്ടി നിങ്ങളോട്‌ തിരിഞ്ഞു നിന്ന്‌ ചോദിച്ചാലോ? അതുകൊണ്ട്‌ അച്‌ഛനമ്മമാര്‍ ഇപ്പോഴേ സമ്പാദിച്ച്‌ തുടങ്ങിക്കോളൂ....ദിവസവും തുച്‌ഛമായ ഒരു തുക മാറ്റിവച്ചാല്‍ അംഗങ്ങളാകാവുന്ന പദ്ധതികള്‍ എല്‍്‌.ഐ.സിയിലുണ്ട്‌.
ചൈല്‍ഡ്‌ കരിയര്‍ പ്ലാനും ചൈല്‍ഡ്‌ ഫ്യൂച്ചര്‍ പ്ലാനും
കുട്ടികളുടെ വളര്‍ച്ചാ സമയത്ത്‌ ഭാവിയില്‍ പല ഇന്‍സ്‌റ്റാള്‍മെന്റുകളിലായി തുക തിരിച്ചു ലഭിക്കും.കൂടാതെ പോളിസി കാലാവധി കഴിഞ്ഞ്‌ ഏഴ്‌ വര്‍ഷം വരെ ഫ്രീ ഇന്‍ഷുറന്‍സ്‌ കവറേജും കുട്ടിക്ക്‌ ലഭിക്കുന്നു. ജനനം മുതല്‍ 12 വയസുവരെയുള്ള കുട്ടികള്‍ക്ക്‌ അനുയോജ്യം. പോളിസിയുടെ കാലാവധി പോളിസി തീരുന്ന സമയത്തുള്ള കുട്ടിയുടെ വയസിനനുസരിച്ച്‌ തീരുമാനിക്കാം. കുട്ടിയുടെ 23 വയസ്‌ അല്ലെങ്കില്‍ 24, 25, 26, 27 എന്നീ വയസുകളില്‍ പോളിസി തീരുന്നതായി തെരഞ്ഞെടുക്കാം.
* ഈ പോളിസികളിലെ ഏറ്റവും കുറഞ്ഞ ഇന്‍ഷ്വറന്‍സ്‌ തുക 1,00,000 വും കൂടിയ തുക ഒരു കോടിയുമാണ്‌.
* പ്രീമിയം അടവ്‌ ആദ്യ 6 വര്‍ഷത്തേക്ക്‌ നിജപ്പെടുത്താം. ഇല്ലെങ്കില്‍ പോളിസി കാലാവധിക്ക്‌ 5 വര്‍ഷം മുന്‍പുവരെ അടച്ചുതീരുന്ന രീതിയിലും തെരഞ്ഞെടുക്കാം.
* രണ്ടുവര്‍ഷത്തെ പ്രീമിയം എങ്കിലും അടച്ചാല്‍ അടുത്തവര്‍ഷത്തേക്ക്‌ ഓട്ടോ കവര്‍ ഫെസിലിറ്റി ലഭിക്കുന്നു.
* പോളിസി കാലാവധിക്കുള്ളില്‍ രക്ഷകര്‍ത്താവായ പ്രപ്പോസറിന്‌ മരണം സംഭവിച്ചാല്‍ പിന്നീട്‌ മുന്നോട്ടുള്ള പ്രീമിയം അടവിന്‌ ഇളവ്‌ ലഭിക്കും. എങ്കിലും കുട്ടിയുടെ ഇന്‍ഷ്വറന്‍സ്‌ തുടരുകയും പോളിസിയില്‍നിന്ന്‌ കാലാകാലം ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും.
* രണ്ട്‌ പ്ലാനിലും ഇന്‍ഷ്വറന്‍സ്‌ തുകയും ബോണസും അഡീഷണല്‍ ബോണസും തിരികെ ലഭിക്കുന്ന ആനുകൂല്യങ്ങളില്‍നിന്ന്‌ ലഭിക്കും.
ജീവന്‍ കിഷോര്‍
ഒരു ദിവസം വെറും 9 രൂപ സൂക്ഷിച്ചുവച്ചാല്‍ ഈ പദ്ധതിയില്‍ ഈസിയായി പങ്കെടുക്കാം.
* ഒറ്റത്തവണകൊണ്ട്‌ നിക്ഷേപത്തിന്റെ മുഴുവന്‍ ലാഭവും ലഭിക്കുന്നു.
* കുട്ടിക്ക്‌ 20 വയസാകുമ്പോള്‍ തുക തിരിച്ച്‌ നല്‍കും.
* 0 മുതല 12 വയസുവരെയുള്ള കുട്ടികള്‍ക്ക്‌ ഇതില്‍ അംഗമാകാം.
* 2800 രൂപ ഒരുവര്‍ഷം നിക്ഷേപിച്ചാല്‍ 50000 രൂപയുടെ പോളിസിയില്‍ അംഗമാകാം.
* മിനിമം 50000 രൂപയാണ്‌ പ്രീമിയം തുക.
ജീവന്‍ ഭാരതി
വനിതകള്‍ക്കുവേണ്ടി എല്‍.ഐ.സി. നടപ്പിലാക്കിയ പദ്ധതിയാണ്‌ ജീവന്‍ഭാരതി. 18 മുതല്‍ 55 വയസ്‌ പൂര്‍ത്തിയായവര്‍ക്ക്‌ ഇതില്‍ അംഗങ്ങളാകാം.
* അന്‍പതിനായിരം രൂപ മുതല്‍ ഇരുപത്തിയഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന പോളിസിയാണിത്‌.
* അപകടം ഹാര്‍ട്ടറ്റാക്ക്‌, പക്ഷാഘാതം, സ്‌ട്രോക്ക്‌, അന്ധത തുടങ്ങിയ രോഗങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കുന്നു.
* 60 വയസുവരെയുള്ള കാലത്താണ്‌ ഈ ആനുകൂല്യം ലഭിക്കുന്നത്‌.
* പോളിസി കാലയളവില്‍ അപകടമരണം സംഭവിച്ചാല്‍ പോളിസി ഉടമയുടെ മക്കള്‍ക്ക്‌ 50000 രൂപവരെ ലഭിക്കുന്നതാണ്‌്.
എസ്‌.ബി.ടി.യുടെ സമ്പാദ്യപദ്ധതികള്‍
പ്രതിഭാ സേവിങ്‌സ് ഡെപ്പോസിറ്റ്‌
18 വയസ്‌ പൂര്‍ത്തിയായ സ്‌ത്രീകള്‍ക്ക്‌ എസ്‌.ബി.ടിയുടെ പ്രതിഭാ സേവിങ്‌സ് ഡെപ്പോസിറ്റില്‍ അംഗമാകാം. ഒരാള്‍ക്ക്‌ തനിച്ചോ ജോയിന്റ്‌ അക്കൗണ്ടോ തുടങ്ങാം.
* 250 രൂപയാണ്‌ മിനിമം ബാലന്‍സ്‌.
* പരമാവധി ബലന്‍സ്‌ എത്ര വേണമെങ്കിലുമാകാം.
* സൗജന്യമായി ലഭിക്കുന്ന എ.ടി.എം. കാര്‍ഡ്‌ ഇതിന്റെ മറ്റൊരു സവിശേഷതയാണ്‌.
* കൊടുക്കല്‍ വാങ്ങലുകള്‍ക്കുതകും വിധം ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ സൗകര്യം ലഭിക്കുന്നു.
സുകന്യ
10 മുതല്‍ 18 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ അംഗമാകാന്‍ കഴിയുന്ന പദ്ധതിയാണ്‌ സുകന്യ.
* 100 രൂപയാണ്‌ കുറഞ്ഞ ബാലന്‍സ്‌
* കൂടിയ ബാലന്‍സ്‌ 5 ലക്ഷം രൂപയാണ്‌്
* അപകടം, മരണം, പൂര്‍ണ വികലാംഗത്വം എന്നിവയ്‌ക്ക് 5 ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ലഭിക്കും. ഇതിന്‌ 80 രൂപ പ്രീമിയം ഈടാക്കുന്നതാണ്‌.
* 18 വയസുവരെയുള്ള പെണ്‍കുട്ടികള്‍ക്ക്‌ സൗജന്യ എ.ടി.എം. കാര്‍ഡും ലഭിക്കുന്നു.
* ഇന്റര്‍നെറ്റ്‌ ബാങ്കിങ്‌ സൗകര്യം ലഭ്യമാണ്‌.
എസ്‌.ബി.ഐ. സ്‌ത്രീശക്‌തി
18 വയസ്‌ തികഞ്ഞ സ്‌ത്രീകള്‍ക്ക്‌ അംഗമാകാന്‍ കഴിയുന്ന എസ്‌.ബി.ഐ.യുടെ പദ്ധതിയാണ്‌ സ്‌ത്രീശക്‌തി. ചെറുകിട വ്യവസായം ചെയ്യുന്നവരെയും തൊഴില്‍ കണ്ടെത്താനും ആഗ്രഹിക്കുന്നവരെയും സഹായിക്കാന്‍ ഈ പദ്ധതിയിലൂടെ കഴിയുന്നു വനിതാ സംരംഭകര്‍ക്ക്‌ പലിശനിരക്കില്‍ ഇളവു ലഭിക്കുന്നു എന്നതാണ്‌ ഇതിന്റെ പ്രത്യേകത. 25,000 രൂപയും അതിന്‌ മുകളിലുള്ള തുകയ്‌ക്കും കൂടാതെ പത്തുലക്ഷം രൂപവരെയുള്ള പ്രോജക്‌ടിനും മാര്‍ജിന്‍ തുകയില്‍ അഞ്ചുശതമാനം ഇളവ്‌ ലഭിക്കുന്നു.
എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌
എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌ സ്‌ത്രീകള്‍ക്ക്‌ മാത്രമായി നല്‍കിയിട്ടുള്ള ഒന്നാണ്‌ വിമണ്‍സ്‌ ഡെബിറ്റ്‌ കാര്‍ഡ്‌. ഇന്നത്തെ ലൈഫ്‌ സ്‌റ്റൈലിന്‌ പകരമാകുന്നതോടൊപ്പം എ.ടി.എം. കാര്‍ഡിന്‌ പകരമായി നില്‍ക്കുകയും ചെയ്യുന്നു.
* ഈ ഡെബിറ്റ്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ ഓരോ 200 രൂപയുടെ പര്‍ച്ചേസിനും ഒരു രൂപ ബാങ്ക്‌ തിരിച്ച്‌ നല്‍കുന്നു.
* കാര്‍ഡുപയോഗിച്ച്‌ മെഡിക്കല്‍ ചെക്കപ്പ്‌ പാക്കേജും, നഴ്‌സിങ്‌ കെയര്‍ അറേഞ്ച്‌മെന്റിനും അവസരം ലഭിക്കുന്നു.
* കാര്‍ഡുപയോഗിച്ച്‌ ബാങ്കില്‍നിന്ന്‌ സ്വര്‍ണം (ഗോള്‍ഡ്‌ബാര്‍) വാങ്ങുമ്പോള്‍ അതാത്‌ സമയങ്ങളില്‍ അനുവദിക്കുന്ന ഡിസ്‌കൗണ്ട്‌ ലഭിക്കും.
* ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടെങ്കില്‍ മാത്രമേ ഈ ഡെബിറ്റ്‌ കാര്‍ഡ്‌ അനുവദിക്കുകയുള്ളൂ.
* കാര്‍ഡുപയോഗിച്ച്‌ ഒരു ദിവസം 25,000 രൂപ മാത്രമേ എ.ടി.എം.ല്‍ നിന്ന്‌ പിന്‍വലിക്കാനാകൂ.
അത്യാവശ്യ സമയത്ത്‌ ഉതകുംവിധം എങ്ങനെ പണം സ്വരൂപിക്കാം
പലതരം അത്യാവശ്യങ്ങള്‍ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും കടന്നുവരാം. അപകടം വിവാഹം, രോഗങ്ങള്‍ അങ്ങനെ നിനച്ചിരിക്കാത്ത പല സമയങ്ങളിലും... അപ്പോഴൊക്കെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കേണ്ടിവന്ന സാഹചര്യം നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടോ? ആ സമയങ്ങളില്‍ പകച്ചുനില്‍ക്കുകയും മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുകയും ചെയ്യുന്നതിനേക്കാള്‍ നല്ലത്‌ നിങ്ങള്‍ തന്നെ മുന്‍കൂട്ടി അതിന്‌ പരിഹാരം കണ്ടുവയ്‌ക്കുന്നതല്ലേ.
മറ്റ്‌ നിക്ഷേപപദ്ധതികള്‍ ഉണ്ടെങ്കിലും അത്യാവശ്യ സമയത്തേക്ക്‌ വേണ്ടി മാത്രമുള്ള ഫണ്ട്‌ കരുതിവയ്‌ക്കേണ്ടതാണ്‌. ഇത്തരത്തില്‍ മാറ്റിവച്ചിരിക്കുന്ന പണം നിസാരകാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
എങ്ങനെ തയാറാക്കാം
ചെറിയ ചെറിയ തുകകള്‍ പലപ്പോഴായി സൂക്ഷിച്ചുവയ്‌ക്കാം. ശമ്പളത്തില്‍നിന്നോ അധികവരുമാനമായി ലഭിക്കുന്നതില്‍നിന്നോ ചെറിയൊരു തുക മാറ്റിവച്ചാല്‍ മതിയാകും. സ്‌ത്രീകള്‍ സൗന്ദര്യവര്‍ധകവസ്‌തുക്കളും ചുരിദാറുകളും സാരികളും മറ്റും വാങ്ങാന്‍ എത്ര തുക വേണമെങ്കിലും പൊട്ടിക്കാന്‍ മടിയില്ലാത്തവരാണ്‌. അടിക്കടി ഇത്തരത്തില്‍ വസ്‌ത്രങ്ങളും മറ്റും വാങ്ങുന്ന ശീലം ഉപേക്ഷിച്ചാല്‍ ആ വിഭാഗത്തില്‍ തന്നെ നല്ലൊരു തുക അത്യാവശ്യ നിക്ഷേപങ്ങളിലേക്ക്‌ മാറ്റിവയ്‌ക്കാം. ഈ പണം വീട്ടില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ അഭികാമ്യം ബാങ്കുകളിലും മറ്റും നിക്ഷേപിക്കുന്നതാണ്‌. അതിനായി എമര്‍ജന്‍സി ഫണ്ടിന്‌ മാത്രമായി ഒരു സേവിങ്‌സ് അക്കൗണ്ട്‌ തുടങ്ങാം. ഇതുകൂടാതെ ക്രഡിറ്റ്‌ കാര്‍ഡ്‌, സ്വര്‍ണനാണയങ്ങള്‍ എന്നിവയായും ഒരുപരിധിവരെ നിക്ഷേപങ്ങള്‍ ക്രമപ്പെടുത്താം.
വരുമാനം, ജീവിതരീതി, മറ്റ്‌ സാധ്യതകള്‍ എന്നിവ അടിസ്‌ഥാനപ്പെടുത്തിയാണ്‌ പെട്ടെന്നുള്ള അത്യാവശ്യത്തിനുള്ള തുക മാറ്റിവയ്‌ക്കേണ്ടത്‌് ഓരോരുത്തരും അവരവര്‍ക്ക്‌ കഴിയാവുന്നവിധത്തില്‍ ഈ സമ്പാദ്യശീലം വളര്‍ത്താന്‍ ശ്രദ്ധിക്കുക. നിക്ഷേപങ്ങള്‍, പണം, ഇന്‍ഷ്വറന്‍സുകള്‍ എന്നിങ്ങനെ സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച്‌ പണം സ്വരൂപിക്കാം

2011-02-18

ഹലോ... ഇതെല്ലാം അറിയുന്നുണ്ടോ ?..




കുറേനേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ ചെവി ചൂടാകുന്നതുപോലുണ്ടോ?തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ? സൂക്ഷിക്കുക; മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ മാനസിക പിരിമുറുക്കം, തലവേദന, ഓര്‍മക്കുറവ്, കേള്‍വിക്കുറവ്,ക്യാന്‍സര്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്ന് ഗവേഷണപഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

* ഭയപ്പെടുത്തുന്ന ഗവേഷണഫലങ്ങള്‍

പ്രമുഖ ന്യൂറോ സര്‍ജനും കാന്‍സര്‍ ചികില്‍സരംഗത്തെ അതികായനുമായ ഡോ. വിനി ഖുറാന തലച്ചോറില്‍ അര്‍ബുദം (ബ്രെയിന്‍ ട്യൂമര്‍) ബാധിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കാരണമാകുമെന്ന് ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ തറപ്പിച്ചു പറയുന്നു. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് തലച്ചോറില്‍ കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്ന് 11 വ്യത്യസ്ത പഠനങ്ങളെ അടിസ്ഥാനമാക്കി സ്വീഡനിലെ ഒര്‍ബേറോ സര്‍വകലാശാലയിലെ പ്രൊഫ. കെജല്‍ മില്‍ഡും പറയുന്നു.

മൊബൈല്‍ ഫോണുകള്‍ എങ്ങനെയൊക്കെ ദോഷകരമായി ബാധിക്കാം എന്നതിനെപ്പറ്റി ഇപ്പോഴും ശാസ്ത്രലോകത്തിന് വ്യക്തതയില്ല. ഒരു ദശാബ്ദക്കാലം കൂടി വേണ്ടിവരും ശരിയായ നിഗമനങ്ങളിലെത്താന്‍. എന്നാല്‍ പൊതുവില്‍ എല്ലാ പഠനങ്ങളും ഗവേഷണങ്ങളും പറയുന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കണമെന്നു തന്നെയാണ്.

* പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍

മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.

ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.

മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.

ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.

* ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.

കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്​പീക്കറോ ഉപയോഗിക്കുക.

ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.

പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.

അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.

സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.

ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.

സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.

വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.

ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം.

ലേസര്‍, റേഡിയേഷന്‍, കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.

പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.

ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ്.

2011-02-10

എന്തിന് വെറുതെ സിസേറിയന്


Fun & Info @ Keralites.net
കേരളത്തിലെ പ്രസവങ്ങളില്‍ സിസേറിയന്‍ ശസ്ത്രക്രിയാ നിരക്ക് കുത്തനെ കൂടുകയാണ്. 80 ശതമാനമെന്ന് കണക്കുകള്‍. സിസേറിയനാണെങ്കില്‍ കാര്യം എളുപ്പമായെന്ന പൊതുധാരണ ശരിയല്ലെന്ന് വിദഗ്ധര്‍. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഒരന്വേഷണം...
 സാധാരണ പ്രസവം അല്ലെങ്കില്‍ ശാരീരികമായ മറ്റു സങ്കീര്‍ണ്ണതകള്‍, അമ്മയുടെയോ കുഞ്ഞിന്റെയോ ജീവന് ഭീഷണിയാവുന്ന സാഹചര്യത്തില്‍ നോര്‍മല്‍ പ്രസവത്തിന് പകരം സ്വീകരിക്കാവുന്ന മാര്‍ഗ്ഗം ആയാണ് സിസേറിയന്‍ ഓപ്പറേഷന്‍ വികസിച്ചത്. പക്ഷെ ഇന്ന് നമ്മുടെ നാട്ടില്‍ 'പ്രസവത്തിന് സിസേറിയന്‍ മതി' എന്നാണ് നിലപാട്. ആവശ്യമില്ലാതെ സിസേറിയന് വിധേയമാവുന്നത് സ്ത്രീകളുടെ ആരോഗ്യനിലയെ അത്യന്തം മോശമായി ബാധിക്കുന്നുണ്ട്. വിവിധ ആരോഗ്യ പ്രശ്‌നങ്ങളായി സ്ത്രീയുടെ പില്‍ക്കാല ജീവിതത്തിലും അത് ഇരുള്‍ വീഴ്ത്തുന്നു.

കേരളത്തില്‍ സിസേറിയന്‍ നിരക്ക് അപകടകരമായി (80 ശതമാനമായി) വര്‍ദ്ധിച്ചുവെന്ന് ഡോക്ടര്‍മാരുടെ സമൂഹം തന്നെ സമ്മതിക്കുന്നു. പൊതുജനാരോഗ്യത്തിന്റെ കാര്യത്തില്‍ ശുഷ്‌കാന്തി സൂക്ഷിക്കുന്ന സംസ്ഥാനത്ത് എന്തുകൊണ്ട് ഇങ്ങനെയൊരു സാഹചര്യം നിലനില്‍ക്കുന്നു? വിഷയം അതീവ ഗൗരവം അര്‍ഹിക്കുന്നു. ആരോഗ്യ വൃത്തങ്ങളിലും സര്‍ക്കാര്‍ തലത്തിലും ഇതേച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

പ്രസവവേദനയെ ഭയന്ന്
സിസേറിയന്‍ മതിയെന്ന് പലപ്പോഴും ഗര്‍ഭിണികള്‍ തന്നെയാണ് പറയുന്നത്. 'ഏയ്, എനിക്ക് വയ്യേ ഈ വേദനയൊന്നും സഹിക്കാന്‍...', തിരുവനന്തപുരം മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ചെക്കപ്പിന് വന്നതാണ് മൂന്ന് മാസം ഗര്‍ഭിണിയായ റജുല. മുഖത്ത് ഇപ്പോഴേ ഉണ്ട് ടെന്‍ഷന്‍. മിക്ക സ ്ത്രീകളും പ്രസവവേദനയെ ഭയന്നാണ് സിസേറിയന്‍ മതിയെന്ന തീരുമാനം ആദ്യമേ എടുക്കുന്നത്. ഗര്‍ഭധാരണത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നേയുള്ളൂ അടുത്തിടെ വിവാഹിതയായ സല്‍മ എന്ന പെണ്‍കുട്ടി. പക്ഷെ അവളുടെ ആലോചന നോക്കൂ, ' സിസേറിയനാവുമ്പോള്‍ പ്രസവം നടക്കുന്നതുപോലും അറിയില്ല. മയക്കിക്കിടത്തിയിരിക്കുമല്ലോ. നമ്മളൊന്നുമറിയേണ്ടല്ലോ.' സിസേറിയന്‍ ഓപ്പറേഷനെക്കുറിച്ചുള്ള പൊതുവായ അറിവില്ലായ്മയാണ് ഇത്തരം തെറ്റുദ്ധാരണകള്‍ക്ക് ഇടയാക്കുന്നത്. സിസേറിയനാവുമ്പോള്‍ അപകടസാധ്യത കുറയും എന്നൊരു ധാരണയും വ്യാപകമാണ്്.
 സിസേറിയനിലൂടെ പ്രസവിച്ച സ്ത്രീകളുടെ അഭിപ്രായങ്ങള്‍ നോക്കാം, 'നല്ല പാടായിരുന്നു.മുറിവ് ഉണങ്ങുന്നതുവരെ ഇരിക്കാനോ നടക്കാനോ സുഖമില്ലായിരുന്നു. കുഞ്ഞിന് നല്‍കാന്‍ പാല് തികഞ്ഞില്ല, 'സ്മിത എന്ന അമ്മ പറഞ്ഞു. അവരുടെ ആദ്യ പ്രസവം സിസേറിയനായിരുന്നു. അടുത്ത തവണ ഗര്‍ഭിണിയായാല്‍ സിസേറിയന്‍ തന്നെ സ്വീകരിക്കുമോ ? ' ഈശ്വരാ, അടുത്തത് സിസേറിയന്‍ ആവരുതേ എന്നേ എനിക്ക് പ്രാര്‍ത്ഥനയുള്ളൂ...', സ്മിതയ്ക്ക് സംശയമേയില്ല.
 രണ്ട് സിസേറിയന്‍ കഴിഞ്ഞ് ഭാവിയില്‍ ഗര്‍ഭപാത്രത്തിന് ഓപ്പറേഷന്‍ വേണ്ടിവന്നാല്‍ മൂത്രസഞ്ചിക്ക് ക്ഷതം വരുന്ന അവസ്ഥ കാണാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സിസേറിയന്റെ മുറിവില്‍ മൂത്രസഞ്ചി ഒട്ടുന്നതാണ് ഇതിനു കാരണം. സര്‍ജറിക്കിടയില്‍ അണ്ഡാശയങ്ങളില്‍ രക്തം കെട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്. ഇത് കാലക്രമേണ അണ്ഡാശയങ്ങളിലെ സിസ്റ്റ് ആയി മാറാന്‍ ഇടയാക്കുന്നു.
 സിസേറിയന്‍ ഒഴിവാക്കാനാവാത്ത മറ്റൊരു കൂട്ടര്‍, വൈകി പ്രസവിക്കുന്നവരാണ്. പ്രായം 35 കഴിഞ്ഞ സ്ത്രീകളില്‍ സിസേറിയന്‍ ആവശ്യമാവുന്നു. പഠനം കഴിഞ്ഞ്, ജോലി നേടി, കുടുംബജീവിതം വൈകി തുടങ്ങുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നത് സിസേറിയന്റെ എണ്ണവും കൂട്ടുന്നുണ്ട്. വന്ധ്യതയ്ക്ക് ചികിത്സിച്ച് ഗര്‍ഭിണികളായവര്‍ക്കും സിസേറിയന്‍ വേണ്ടിവരുന്നു. 
സിസേറിയന് ഇടയില്‍ പലപ്പോഴും ഗര്‍ഭിണിക്ക് രക്തമാവശ്യമായി വരുന്നു. ബ്ലഡ് ബാങ്കില്‍ നിന്നോ പുറത്തുനിന്നുള്ള രക്തദാതാക്കളില്‍നിന്നോ രക്തം സ്വീകരിക്കുന്നത് അത്ര ആരോഗ്യകരമല്ല. പലതരം അണുബാധകള്‍ക്ക് ഇത് അവസരമൊരുക്കുന്നു എന്നതാണ് കാരണം.
നാളെ നോക്കി പ്രസവം
 ജാതകത്തില്‍ വിശ്വാസമുള്ളവര്‍ 
നല്ല നാള് നോക്കി അന്ന് സിസേറിയന്‍ ചെയ്യണം എന്ന്ആവശ്യപ്പെടുന്നതും വിരളമല്ല.
 ' എന്റെ മോന്‍ പൂരം നാളിലാ പിറന്നത്. 
നമുക്ക് വേണ്ട നാളില്‍ഡോക്ടര്‍ 
സിസേറിയന്‍ ചെയ്തുതന്നു.അച്ഛന്‍ 
ആദ്യമേ നല്ല നക്ഷത്രം നോക്കിവെച്ചിരുന്നു,
 'ഒരു സ്ത്രീചാരിതാര്‍ത്ഥ്യത്തോടെ പറഞ്ഞു.
 ഇത്തരം ചെറിയ സൗകര്യങ്ങളുടെ പേരില്‍,
 പ്രസവം പോലെഏറ്റവും നൈസര്‍ഗ്ഗികമായ 
ഒരു കാര്യത്തില്‍ നീക്ക്‌പോക്കുകള്‍ ചെയ്യുന്നത് എത്രഅനാരോഗ്യകരമാണെന്ന് ഇവരാരും
 ഓര്‍ക്കുന്നില്ല.
 ജോലിയുടെ സൗകര്യത്തിനും 
ഭര്‍ത്താവ്് സ്ഥലത്തെത്താനുമൊക്കെ
 വേണ്ടി സമയം നിശ്ചയിച്ച് സിസേറിയന്‍ 
മതി എന്ന് ഗര്‍ഭിണിയോ ബന്ധുക്കളോ ഡോക്ടറോട് ആവശ്യപ്പെടുന്നു.പ്രസവത്തിന്റെ പ്രതീക്ഷിക്കുന്ന തീയ്യതിക്ക് ശേഷം ഒരു ആഴ്ച എങ്കിലും ലേബറിന്നായി കാത്തുനില്‍ക്കാം എന്നാണ് മെഡിക്കല്‍ മാര്‍ഗ്ഗനിര്‍്േദ്ദശം. പക്ഷെ ഇന്ന് ഗര്‍ഭിണിയ്‌ക്കോ ബന്ധുക്കള്‍ക്കോ ഡോക്ടര്‍ക്കോ കാത്ത് നില്‍ക്കാന്‍ സമയമില്ല എന്നതാണ് സ്ഥിതി. സാങ്കേതികത മുന്നിലിരിക്കെ വെറുതെ സമയം കളയണോ എന്ന് ഡോക്ടര്‍മാര്‍ ചിന്തിക്കുന്നു.
 തീരുമാനം ഡോക്ടറുടേത്
 മതിയായ കഌനിക്കല്‍ കാരണങ്ങളില്ലാതെ സിസേറിയന്‍ തീരുമാനിക്കുമ്പോള്‍, ആ തീരുമാനത്തിന് ശാസ്ത്രീയമായ അടിത്തറ നഷ്ടപ്പെടുന്നു. ഡോക്ടറുടെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളും കണ്ടേക്കാം.വൈകീട്ട് കുടുംബത്തോടൊപ്പം സിനിമക്ക് പോവുന്നതിന്നായി ' ഇന്ന് രണ്ട് മണിക്ക് സിസേറിയന്‍ 'എന്ന് തീരുമാനിക്കുന്നവര്‍ ഈ വിഭാഗത്തില്‍പ്പെടും. പ്രസവത്തിന്നിടെ സ്വാഭാവികമായി ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പോലും ഗര്‍ഭിണിയുടെ ബന്ധുക്കള്‍ ഡോക്ടറെ കോടതി കയറ്റുന്ന സംഭവങ്ങള്‍ സാധാരണമാണ് . ഇതും സിസേറിയന്‍ തെരഞ്ഞെടുക്കാന്‍ ഡോക്ടറെ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്.
 കേരളത്തിലെ ഉയരുന്ന സിസേറിയന്‍ നിരക്കിനെ സ്വാധീനിക്കുന്ന ചില ഘടകങ്ങളെകുറിച്ച് 2003-ല്‍, ംവീ കണ്‍സള്‍ട്ടന്റായ ഡോക്ടര്‍ കെ ഹേമചന്ദ്രന്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്.ശാസ്ത്രീയമായ കാരണങ്ങളേക്കാള്‍ (medically valid reasons) ബാഹ്യമായ ചില കാരണങ്ങളാണ് (nonclinical factors) സിസേറിയന്‍ നിരക്ക് കൂട്ടുന്നതത്രെ. പ്രസ്തുത പഠനം ചില കൗതുകകരമായ വസ്തുതകളും വെളിപ്പെടുത്തിയിരുന്നു.40 ശതമാനം നോര്‍മല്‍ പ്രസവങ്ങളും വൈകീട്ട് അഞ്ച് തൊട്ട് പുലര്‍ച്ചെ അഞ്ച് വരെയുള്ള സമയത്തിന്നിടയ്ക്കാണ് നടക്കുന്നതത്രെ. ഇതേ സമയത്ത് നടക്കുന്ന സിസേറിയന്‍ പക്ഷെ 20 ശതമാനം മാത്രമാണ്. 80 ശതമാനം സിസേറിയനും നടക്കുന്നത് വൈകീട്ട് അഞ്ച് മണിക്ക് മുന്‍പാണ്. വീക്കെന്‍ഡിന് തൊട്ട് മുന്‍പ് സിസേറിയന്‍ നിരക്ക് കുത്തനെ കൂടുന്നതായും പഠനം പറയുന്നു.
 എന്തിനറിയണം
 ഓപ്പറേഷന്‍ ചെയ്യാനുള്ള സമ്മതിപത്രം എഴുതി വാങ്ങുന്നതിന് മുന്‍പായി സര്‍ജറിയുടെ ദീര്‍ഘകാല പ്രശ്‌നങ്ങളെക്കുറിച്ച് ഗര്‍ഭിണിയെ ബോധവതിയാക്കേണ്ടതുണ്ട് . പക്ഷെ അപൂര്‍വ്വം ഡോക്ടര്‍മാര്‍ മാത്രമേ കാര്യങ്ങള്‍ വിശദമാക്കാന്‍ ശ്രമിക്കാറുള്ളൂ. നോര്‍മല്‍ പ്രസവത്തേക്കാള്‍ ലളിതവും സുരക്ഷിതവും ആണ് സിസേറിയനെന്നുവരെ പറയുന്ന ഡോക്ടര്‍മാര്‍ ഉണ്ടത്രെ. ഡോക്ടര്‍ സിസേറിയന്‍ വേണം എന്ന് പറയുമ്പോള്‍, 'കാത്തിരുന്നാല്‍ പ്രശ്‌നമുണ്ടോ' എന്നൊന്നും ആരും തിരിച്ച് ചോദിക്കുന്നുമില്ല.
 'ഓ, അതൊക്കെ എന്തിനറിയണം ' എന്ന് സ്ത്രീകളും ചിന്തിക്കുന്നു.' ഡോക്ടര്‍ പറയുന്നത് നമുക്ക് പെട്ടെന്ന് മനസ്സിലാവില്ല. ടെന്‍ഷന്‍ പിടിച്ച ആ സമയത്ത് എന്തെങ്കിലും ചോദിച്ച് മനസ്സിലാക്കാനും തോന്നില്ല, 'ഒരു സ്ത്രീ പറഞ്ഞു. 25 കാരി സൈനയുടെ ആദ്യ പ്രസവം സിസേറിയനായിരുന്നു.' പ്രസവം വരെ എനിക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് സിസേറിയനാണെന്ന് ഡോക്ടര്‍ പറഞ്ഞത്. ഡലിവറിയുടെ അന്ന് ഞാന്‍ ബാക്കിയുണ്ടാവുമോ എന്ന് വരെ എല്ലാവരും ഭയന്നു. ഭയങ്കര ബഌഡിങ്ങ്. വളരെയധികം രക്തം കയറ്റേണ്ടി വന്നു,'സൈന പറയുന്നു. എന്തുകൊണ്ട് പ്രസവത്തിന്നിടെ കുഴപ്പമുണ്ടായി എന്ന് സൈനയ്ക്ക്

Mathrubhumi

2011-02-04

സ്വകര്യത ഉറപ്പാക്കാന്‍ ഫയര്‍ഫോക്‌സും ക്രോമും


Fun & Info @ Keralites.net
വെബ്ബ് ബ്രൗസറുകള്‍ വഴി നിങ്ങളുടെ ഓണ്‍ലൈന്‍ നീക്കങ്ങള്‍ പരസ്യക്കമ്പനികള്‍ മനസിലാക്കുന്നുണ്ടെന്ന ആശങ്കയ്ക്ക് അറുതി വരുത്താന്‍ മോസില്ലയും ഗൂഗിളും നീക്കം തുടങ്ങി. ഉപഭോക്താവിന്റെ സ്വകാര്യത ഉറപ്പു വരുത്താനുള്ള പുതിയ ക്രമീകരണങ്ങളാണ് ഗൂഗിളിന്റെ ബ്രൗസറായ ക്രോമും മോസില്ല ഫയര്‍ഫോക്‌സും ഏര്‍പ്പെടുത്തുന്നത്. 

പരസ്യക്കമ്പനികളും കച്ചവടതാത്പര്യമുള്ള മറ്റുള്ളവരും ഉപഭോക്താവിന്റെ സ്വകാര്യവിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി ചോര്‍ത്തുന്നത് തടയാന്‍ 'ഡു നോട്ട് ട്രാക്ക്' സംവിധാനമാണ് ഇരു ബ്രൗസറുകളിലും ഏര്‍പ്പെടുത്തുന്നത്. ഓണ്‍ലൈനില്‍ തന്റെ നീക്കങ്ങളും പെരുമാറ്റങ്ങളും ആരെങ്കിലും പിന്തുടരേണ്ടതുണ്ടോ വേണ്ടയോ എന്ന് ഉപഭോക്താവിന് ഇനി സ്വയം തീരുമാനിക്കാം. 

മോസില്ലയുടെ ടെക്‌നോളജി ആന്‍ഡ് പ്രൈവസി ഓഫീസര്‍ അലക്‌സ് ഫൗളറാണ്, ഫയര്‍ഫോക്‌സ് ബ്രൗസറില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്ന കാര്യം ബ്ലോഗ് പോസ്റ്റ് വഴി അറിയിച്ചത്. സ്വകാര്യത ഉറപ്പാക്കാന്‍ നിലവില്‍ അവലംബിക്കുന്ന (കുക്കികളെയും മറ്റും ആശ്രയിച്ച്) രീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് തങ്ങളുടെ സമീപനമെന്ന് ഫൗളര്‍ അറിയിക്കുന്നു. 

ഫയര്‍ഫോക്‌സിന്റെ സംവിധാനം അനുസരിച്ച് സന്ദര്‍ശിക്കുന്ന ഓരോ സൈറ്റിലും യൂസര്‍മാര്‍ക്ക് തീരുമാനിക്കാം, താന്‍ ട്രാക്ക് ചെയ്യപ്പെടണോ വേണ്ടയോ എന്ന്. 

Fun & Info @ Keralites.net

അതേസമയം, ബ്രൗസറിലെ പുതിയൊരു 'പ്ലഗ്ഗിന്‍' (plug-in) രൂപത്തിലാണ് ഗൂഗിള്‍ ക്രോം ഈ പരിഷ്‌ക്കാരം ഏര്‍പ്പെടുത്തുന്നത്. 'Keep My Opt-Outs' എന്നാണ് ക്രോം ബ്രൗസറിലെ ആ എക്സ്റ്റന്‍ഷന് നല്‍കിയിട്ടുള്ള പേര്. ഓണ്‍ലൈന്‍ പരസ്യക്കമ്പനികള്‍ പിന്തുടരുന്നത് സ്വിരമായി ഒഴിവാക്കാന്‍ ഈ സംവിധാനം യൂസര്‍മാരെ സഹായിക്കും. ഈ ബ്രൗസര്‍ എക്സ്റ്റന്‍ഷന്റെ കോഡ് പരിഷ്‌ക്കരിക്കാനായി ഡവലപ്പര്‍മാര്‍ക്ക് വിട്ടുകൊടുക്കുമെന്ന് ഗൂഗിളിന്റെ ബ്ലോഗ് പറയുന്നു. 

കുക്കികള്‍ എന്നറിയപ്പെടുന്ന ചെറു ടെക്സ്റ്റ് ഫയലുകള്‍ വഴിയാണ് പല സൈറ്റുകളും സന്ദര്‍ശകരുടെ പ്രത്യേകതകള്‍ (എന്തൊക്കെ ക്ലിക്ക് ചെയ്യുന്നു, എത്ര സമയം ഓരോ ഉള്ളടക്കഘടകത്തിലും ചെലവഴിക്കുന്നു തുടങ്ങിയ വിവരങ്ങള്‍) പിന്തുടരുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ആന്ത്യന്തികമായി പരസ്യക്കമ്പനികളിലാണ് എത്തുക. ഇതിനെതിരെയുള്ള സമ്മര്‍ദത്തിന്റെ ഭാഗമായാണ് മോസില്ലയും ഗൂഗിളും പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറായത്.