Related Posts with Thumbnails

2011-01-17

യൂണിവേഴ്‌സല്‍ ചാര്‍ജര്‍



Fun & Info @ Keralites.net

യാത്രയിലാകാം അല്ലെങ്കില്‍ മറ്റേതെങ്കിലും അവസരത്തില്‍. മൊബൈലിന്റെ ചാര്‍ജ് തീര്‍ന്നുപോയിട്ടുള്ള അനുഭവം മിക്കവര്‍ക്കും പുതുമയുള്ളതാകില്ല. ഇത്തരം അപ്രതീക്ഷിത സന്ദര്‍ഭങ്ങളില്‍ ചാര്‍ജര്‍ കൈയിലില്ലെങ്കില്‍ കാര്യം പരുങ്ങലിലാകും. കാരണം കൂടെയുള്ളവരുടെ കൈയിലെ ചാര്‍ജറുകള്‍ ഉണ്ടാകാമെങ്കിലും പലപ്പോഴും അവ മറ്റു കമ്പനികളുടെ മൊബൈലുകളില്‍ ഉപയോഗികിക്കാനുള്ളവയാകും. നമ്മുടെ മൊബൈലിന് പറ്റില്ല. എല്ലാ മൊബൈല്‍ ചാര്‍ജുകളും ഒരേ രീതിയിലുള്ളതായിരുന്നുവെങ്കില്‍ എന്ന് ആരും ചിന്തിച്ചുപോകുന്നത് ഇത്തരം അവസരങ്ങളിലാണ്.

ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാന്‍ പോകുകയാണ്. എന്നുവെച്ചാല്‍ ഒരു യൂണിവേഴ്‌സല്‍ ചാര്‍ജര്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. ഏത് കമ്പനി ഡിവിഡി ഇറക്കിയാലും ഏത് ഡിവിഡി പ്ലെയറിലും അത് ഉപയോഗിക്കാന്‍ കഴിയും എന്ന് പറയുമ്പോലെ, ഏത് കമ്പനി മൊബൈല്‍ ഫോണ്‍ ഇറക്കിയാലും അവയിലെല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന ചാര്‍ജര്‍ -അതാണ് യൂണിവേഴ്‌സല്‍ ചാര്‍ജര്‍ അഥവാ പൊതുചാര്‍ജര്‍.

യൂറോപ്പിലാണ് പൊതുചാര്‍ജര്‍ എന്ന സങ്കല്‍പം ആദ്യം പ്രാവര്‍ത്തികമാവുന്നത്. പതിനാലോളം പ്രമുഖ മൊബൈല്‍ കമ്പനികളാണ് ഈ സംരഭത്തില്‍ പങ്കാളികളാവുന്നത്. യൂറോപ്യന്‍ കമ്മീഷനാണ് ഈ നീക്കത്തിന് പിന്നില്‍. ഈ വര്‍ഷം തന്നെ പദ്ധതി പ്രാവര്‍ത്തികമാവുമെന്ന് കമ്മീഷന്‍ പറയുന്നു.

യു.എസ്.ബി ഡാറ്റാ കേബിളുകള്‍ ഉപയോഗിക്കുന്ന (Data Enabled Phone) ഫോണുകളിലാണ് ആദ്യം ഈ ശ്രമം നടക്കുന്നത്. ഫോണിനെ കമ്പ്യൂട്ടറുമായും ചാര്‍ജറുമായും ബന്ധിപ്പിക്കുന്ന യു.എസ്.ബി കേബിളിന്റെ രൂപം ഓരേ രീതിയിലാക്കുകാണ് ചെയ്യുക. ഇപ്പോള്‍ തന്നെ ഇത്തരം കേബിളുകളുടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ഭാഗം ഒരേ രീതിയിലാണെങ്കിലും ഫോണുമായി ബന്ധിപ്പിക്കുന്ന ഭാഗം പല കമ്പനികള്‍ക്കും പലതാണ്.

ഇനി മുതല്‍ ഇറങ്ങുന്ന ഫോണ്‍ കേബിളുകളുടെ ഫോണുകളുമായി ബന്ധിപ്പിക്കുന്ന ഭാഗവും ഓരേ വലിപ്പമുള്ളതായിരിക്കും. അതിനാല്‍ ഒരേ യു.എസ്.ബി ചാര്‍ജര്‍ കേബിള്‍ എല്ലാത്തരം മൊബൈലുകളിലും ഉപയോഗിക്കാം. എന്നാല്‍ ആധുനിക രീതിയിലുള്ള മൊബൈലുകളില്‍ മാത്രമേ ഈ സൗകര്യം സാധ്യമാകൂ. പഴയ രീതിയിലുള്ള പിന്‍ ടൈപ്പ് ചാര്‍ജറുകളുള്ള ഫോണുകളില്‍ ഈ സൗകര്യം നടക്കില്ല.

ആപ്പിള്‍, എല്‍ജി, സാംസങ്, നോക്കിയ, സോണി എറിക്‌സണ്‍ തുടങ്ങി പ്രാധാനപ്പെട്ട കമ്പനികളെല്ലാം പുതിയ സംരഭത്തില്‍ കൈകോര്‍ക്കുന്നുണ്ട്. ആപ്പിളിന്റെ അടുത്ത ഐഫോണ്‍ ഇത്തരത്തിലുള്ളതായിരിക്കും എന്ന് സൂചനയുണ്ട്.

കമ്പ്യൂട്ടറുകളുടെ ജോലികള്‍ മൊബൈലുകള്‍ ഏറ്റെടുത്തുകൊണ്ടിരിക്കുന്ന ഈ സമയത്ത് പലരും ജോലി സ്ഥലങ്ങളിലും വീടുകളിലും മറ്റിടങ്ങളിലുമായി വെവ്വേറെ ചാര്‍ജറുകളാണ് കൊണ്ടുനടക്കുന്നത്. അതിനാല്‍ ആധുനിക ലോകത്തിന് ഭീഷണിയായി മാറുന്ന ഈമാലിന്യ ഭീഷണി ഏറുന്നു. ഇത് ഒരു പരിധിവരെ കുറക്കാനും പുതിയ ശ്രമത്തിനാവും. വൈകാതെ ലോകം മുഴുവന്‍ ഈ രീതി പിന്തുടരുമെന്ന് പ്രതീക്ഷിക്കാം

Fun & Info @ Keralites.net

പിഞ്ചുകുഞ്ഞിന് അമ്മ കരള്‍ പകുത്തുനല്കി




ചെന്നൈ: ഒരുവയസ്സുള്ള പെണ്‍കുഞ്ഞിന് അമ്മ കരള്‍ പകുത്തുനല്കി. ശ്രീലങ്കയിലെ നാവികസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പിറവിയിലെ മഞ്ഞപ്പിത്തബാധയുള്ള കുഞ്ഞിനെ സ്വന്തം കരള്‍ മാറ്റിവെച്ച് രക്ഷിച്ചത്. സങ്കീര്‍ണമായ ശസ്ത്രക്രിയ ചെന്നൈയിലെ ഗ്ലോബല്‍ ഹോസ്​പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് സിറ്റിയില്‍ പ്രൊഫ. മുഹമ്മദ് റെലയുടെ നേതൃത്വത്തിലാണ് നടന്നത്.

ശ്രീലങ്കയിലെ നാവികഉദ്യോഗസ്ഥന്‍ അശോകന്റെയും നിരാഷയുടെയും മകള്‍ പൂജാനി അമേഷിക പിറവിയിലെ മഞ്ഞപ്പിത്തബാധ എന്ന 'ബിലൈരി അട്രേസ്യ' രോഗത്തോടെയാണ് ജനിച്ചത്.

ജനിച്ചതുമുതല്‍ പൂജാനിയില്‍ മഞ്ഞപ്പിത്തനില ഉയര്‍ന്നുകൊണ്ടിരുന്നു. തുടക്കത്തില്‍ മഞ്ഞപ്പിത്ത അളവ് കുറച്ചുനിര്‍ത്താന്‍ ശ്രീലങ്കയിലെ ആസ്​പത്രിഅധികൃതര്‍ക്ക് കഴിഞ്ഞു. രോഗം നിലനില്‍ക്കുന്നതിനാല്‍ കുഞ്ഞ് ഇഴഞ്ഞുനടക്കുകയോ ഇരിക്കുകയോ ചെയ്തില്ല. കരള്‍ മാറ്റിവെക്കുകമാത്രമാണ് കുഞ്ഞിനെ രക്ഷിക്കാനുള്ള മാര്‍ഗമെങ്കിലും ശ്രീലങ്കയില്‍ ഇതിന് സൗകര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ശ്രീലങ്കന്‍ ആസ്​പത്രിഅധികൃതര്‍ കുഞ്ഞിന്റെ ശസ്ത്രക്രിയ ഗ്ലോബല്‍ ആസ്​പത്രിയിലെ പ്രൊഫ. മുഹമ്മദ് റെലയെക്കൊണ്ട് നിര്‍വഹിക്കാന്‍ ശുപാര്‍ശചെയ്തു. ശസ്ത്രക്രിയാചെലവ് ശ്രീലങ്കന്‍ നാവിക അധികൃതര്‍ വഹിച്ചു.

ശസ്ത്രക്രിയ നിശ്ചയിക്കുമ്പോള്‍ കുഞ്ഞിന് 5.4 കിലോഗ്രാംമാത്രമാണ് തൂക്കം. ശിശുക്കളില്‍ കരള്‍ മാറ്റിവെക്കുന്നത് സങ്കീര്‍ണമാണ്. കുട്ടിക്ക് ഏറ്റവും അനുയോജ്യമായത് അമ്മയുടെ കരളാണെന്ന് കണ്ടെത്തി. ഇരുപത്തിനാല് വയസ്സുള്ള അമ്മയുടെ കരളിന്റെ 250 ഗ്രാം നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ എടുത്ത് പൂജാനിയില്‍ ആറുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി മാറ്റിവെച്ചു. കുഞ്ഞും അമ്മയും ഇപ്പോള്‍ സുഖമായിരിക്കുന്നു. പുനര്‍ജന്മംപോലെ പൂജാനി അമ്മയുടെ ത്യാഗത്തിന്റെ പുണ്യം നുണയുന്നു.

''കുഞ്ഞ് ഒരു വയസ്സുമാത്രമുള്ള കുട്ടിയായതിനാലും അമ്മയുടെതന്നെ കരള്‍ മാറ്റിവെച്ചതിനാലും സ്വീകരിച്ച കരള്‍ ശരീരം തിരസ്‌കരിക്കാനുള്ള സാധ്യത വളരെവളരെ കുറവാണെന്ന് പ്രൊഫ. മുഹമ്മദ് റെല പറഞ്ഞു. ഡോ. റെല കഴിഞ്ഞ ചില മാസങ്ങളില്‍മാത്രം 15 ശിശുക്കളില്‍ കരള്‍ മാറ്റിവെച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി 400 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി. പൂജാനിയുടെ ശസ്ത്രക്രിയയ്ക്ക് 20 ലക്ഷം രൂപ ചെലവായി.

ഡോ. രാജശേഖര്‍ പെരുമള്ള, ഡോ. വേണുഗോപാല്‍ കോട്ട, ഡോ. ഗോമതി നരസിംഹന്‍, ഡോ. എസ്. വിവേകാനനന്ദന്‍, ഡോ. ശിവരാജ്, ഡോ. ജോയ് വര്‍ഗീസ്, ഡോ. അരുണ്‍ കൃഷ്ണമൂര്‍ത്തി, ഡോ. വിശ്വരൂപ് പോള്‍ എന്നിവരടങ്ങുന്ന സംഘം ശസ്ത്രക്രിയയില്‍ സഹായികളായി എന്ന് ഗ്ലോബല്‍ ആസ്​പത്രി അധ്യക്ഷന്‍ ഡോ. കെ. രവീന്ദ്രനാഥ് പറഞ്ഞു.

www.keralites.net