Related Posts with Thumbnails

2010-06-03

തൃശൂര്‍


കേരള സംസ്ഥാനത്തിന്റെ 
മദ്ധ്യഭാഗത്ത് സ്ഥിതി
 ചെയ്യുന്ന ഒരു ജില്ലയാണ് 
തൃശൂര്‍  (തൃശ്ശിവപേരൂര്‍ ) . കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂര്‍  അറിയപ്പെടുന്നു. 
സമുദ്രനിരപ്പില്‍  
സ്ഥിതിചെയ്യുന്ന ഈ 
ജില്ലയ്ക് 3032 ച.കി. 
വിസ്തീര്‍ണ്ണമുണ്ട്. 
ആസ്ഥാനം തൃശൂര്‍  
നഗരം ആണ്. 
നഗരത്തിന്റെ 
മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിന്‍പുറത്ത് ശ്രീവടക്കുംനാഥന്‍ക്ഷേത്രം 
സ്ഥിതി ചെയ്യുന്നു. 
തൃശൂര്‍  ജില്ലക്ക് ആകെ 5 താലൂക്കുകളാണ് (തൃശൂര്‍ , മുകുന്ദപുരം,ചാവക്കാട്, കൊടുങ്ങല്ലൂര്‍ , തലപ്പിള്ളി) 
ഉള്ളത്. ഇരിങ്ങാലക്കുട,
 ചാവക്കാട്, കൊടുങ്ങല്ലൂര്‍ ,
ചാലക്കുടി, കുന്നംകുളം, 
ഗുരുവായൂര്‍  എന്നിവയാണ് നഗരസഭകള്‍ . ജില്ലയില്‍ 
 17 ബ്ലോക്ക് പഞ്ചായത്തുകളും 
92 ഗ്രാമപഞ്ചായത്തുകളും 
ഉണ്ട്.
 
തൃശ്ശൂര്‍  പൂരം, 
വെടിക്കെട്ട്, പുലിക്കളി 
എന്നിവ വളരെ
 പ്രശസ്തമാണ്.
ദിവാന്‍ ശങ്കരവാര്യരുടെ
 കാലത്താണ്(1840-56) പ്രധാന 
റോഡുകളും പാലങ്ങളും 
നിര്‍മ്മിക്കപ്പെട്ടത്. 
ഷൊര്‍ണൂരും 
എറണാകുളവും
 തമ്മില്‍  ബന്ധിപ്പിച്ചിരുന്ന 
നാരോഗേജ് കൊച്ചിസര്‍ക്കാരിനുവേണ്ടി 
മദ്രാസ് റെയില്‍ വെ കമ്പനി
 1902ല്‍  പണിതീര്‍ത്തു. 
1930-35ല്‍ കൊച്ചിന്‍ഹാര്‍ബര്‍ വികസിപ്പിച്ചതോടെ അത് ബ്രോഡ്ഗേജാക്കി

പേരിനുപിന്നില്‍ 
പെരൂര്‍ അഥവാ 
പെരിയഊര്‍ (വലിയ നാട്) എന്നതിനോട് തിരുശിവ 
എന്ന വിശേഷണം 
ചേര്‍ന്നതാണ്‌ യഥാര്‍ത്ഥത്തില്‍  തൃശ്ശിവപേരൂര്‍ ആയത് 
എന്ന് ചരിത്രകാരനായ വി.വി.കെ.വാലത്ത് തന്റെ പ്രസിദ്ധമായ കേരളത്തിലെ സ്ഥലചരിത്രങ്ങള്‍  എന്ന
 ഗ്രന്ഥത്തില്‍  പറയുന്നു. 
ശൈവ മതത്തിന്റെ ദക്ഷിണേന്ത്യയിലേക്കുള്ള ചരിത്രപരമായ
 പ്രയാണത്തെയാണ്‌ കേരളമാഹാതമ്യത്തില്‍  
പറയുന്ന ഐതിഹ്യം 
ഭംഗ്യന്തരേണ 
സൂചിപ്പിക്കുന്നത്. 
ഐതിഹ്യം 
ശൈവമതത്തിന്റെ കേരളത്തിലേക്കുള്ള പ്രയാണത്തെയാണ്‌ സൂചിപ്പിക്കുന്നതെന്ന് 
അദ്ദേഹം വിശ്വസിക്കുന്നു.

 ഐതിഹ്യം
 
കേരളോല്പത്തിപോലെ 
തൃശ്ശൂരും പരശുരാമനോട് ബന്ധപ്പെടുത്തി 
ഐതിഹ്യം 
പ്രചരിച്ചിരിക്കുന്നു. 
പരശുരാമന്‍ 
ക്ഷണിച്ചതനുസരിച്ച് 
പാര്‍ വ്വതി, ഗണപതി, 
സുബ്രമണ്യ സമേതനായി 
ശിവന്‍ തന്റെ 
വാഹനമായ കാളപ്പുറത്ത് കൈലാസത്തില്‍  
നിന്ന് തെക്കോട്ട് വന്നത്രെ.
 ഇന്ന് വടക്കുംനാഥക്ഷേത്രം 
നില്‍ ക്കുന്ന സ്ഥലത്ത് 
വച്ച് കാള (നന്ദി) 
നിന്നുവെന്നും
 ആ സ്ഥലത്ത് 
ശിവന്‍ പാര്‍ ക്കാന്‍ 
തീരുമാനിച്ചു എന്നും
 ഐതിഹ്യമുണ്ട്. 
ശിവന്റെ കാള
 ( വൃഷം) നിന്ന
 സ്ഥലമാകയാല്‍ 
 വൃഷഭാദ്രിപുരം 
എന്നും, ശിവന്റെ 
വാസ സ്ഥലമാകയാല്‍ 
 തെക്കന്‍ കൈലാസം 
എന്നും പേരുണ്ടായി. ത്രിപുരമാകയാല്‍  
തൃശ്ശിവപേരൂര്‍  എന്ന
 പേരും വന്നു എന്നുമാണ്‌ കേരളോല്പത്തിയില്‍ 
 പറയുന്ന കഥ.


ചരിത്രം
ചേര രാജാക്കന്മാരുടെ
 കാലം മുതല്‍ ക്കേയുള്ള ചരിത്രം തൃശ്ശൂരിന്റെ രേഖപ്പെടുത്തിയ ചരിത്രത്തില്‍ പെടുന്നു. അന്ന് തലസ്ഥാനമായിരുന്നത് കൊടുങ്ങല്ലൂര്‍  (മുസിരിസ്, മഹോദയ പുരം,അന്യത്ര എന്നീ പേരുകളും ഉണ്ട്.) ആയിരുന്നു. തൃശ്ശൂരിന് ഇന്നത്തെ പ്രാധാന്യം ഉണ്ടായിരുന്നില്ല. പിന്നീട് അവസാനത്തെ പെരുമാള്‍  രാജ്യങ്ങള്‍  വിഭജിച്ച്‌ തന്റെ ബന്ധുക്കള്‍ ക്കും മറ്റും നല്കിയപ്പോഴാണ് തൃശ്ശൂര്‍  ഒരു തലസ്ഥാനം എന്ന് നിലയില്‍  വികസിച്ചത്. അന്നു മുതല്‍ കൊച്ചി രാജ്യത്തിന്റെ (പെരുമ്പടപ്പ് സ്വരൂപം) ഭാഗമായിരുന്നു തൃശ്ശൂര്‍ . എന്നാല്‍ ക്രിസ്തുവിന് മുന്‍പു പതിനീട്ടാം നൂറ്റാണ്ടുകള്‍  വരെ നിരവധി കോട്ടകളും രാജാക്നമാര്‍ക്കും തൃശ്ശൂര്‍  ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഭാരതത്തിലെ ക്രിസ്ത്യാനികളുടെ കളിത്തൊട്ടിലായ കൊടുങ്ങല്ലൂര്‍  ക്രിസ്തീയ ചരിത്രത്തില്‍  നിര്‍ ണ്ണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്. ക്രി.വ. 52 വിശുദ്ധ തോമസ്‌‌ശ്ലീഹ മാല്യങ്കരയില്‍  എത്തുകയും പിന്നീട് ഈ ജില്ലയിലെ മിക്ക സ്ഥലങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു. പാലയൂര്‍  തീര്‍ത്ഥാടന കേന്ദ്രം പുത്തന്‍പള്ളി അദ്ദേഹമാണ് 
നിര്‍മ്മിച്ചത് എന്നു കരുതുന്നു. ഇന്ത്യയിലെതന്നെ ആദ്യത്തേതെന്നു കരുതുന്ന മുസ്ലിം പള്ളി-കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി- ഇതേ ജില്ലയില്‍  സ്ഥിതി ചെയ്യുന്നു. 
ശക്തന്‍ തമ്പുരാന്‍ കൊട്ടാരം, തൃശൂര്‍ - കിഴക്കേ കവാടം
വളരെകാലങ്ങള്‍ ക്കു മുമ്പുതന്നെ തൃശൂര്‍  വളരെ വലിയ പഠനകേന്ദ്രമായി അറിയപ്പെട്ടിരുന്നു. ബ്രാഹ്മണരുടെ ആ‍ധിപത്യവും ഹിന്ദുമതത്തിന്റെ ആത്മീയ വളര്‍ ച്ചയും തൃശൂര്‍  ഒരു സംസ്കൃത പഠനകേന്ദ്രമായി.  
അദ്വൈത പഠനം നടത്തിയത് ഇവിടെയാണ് പഠനശേഷം അദ്ദേഹം ഒരുപാട് സ്ഥലങ്ങള്‍  സന്ദര്‍ശിക്കുകയും പിന്നീട് തിരിച്ചുവരുകയും ഇവിടെ സ്ത്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് കുറച്ചുകാലങ്ങള്‍ ക്കു ശേഷം അദ്ദേഹം സമാധിയാകുകയും ചെയ്തു. ശങ്കരാചാര്യരുടെ ശിഷ്യന്‍ മാരായ ഹസ്തമാലകന്‍, തോട്ടകന്‍, പത്മപാദന്‍, സുധാചര, തെക്കെമഠം, പടിഞ്ഞാറെമഠം, നടുവിന്‍ മഠം, നടുവിന്നുള്ളില്‍  മഠം നഗരത്തില്‍  സ്ഥാപിക്കുകയുണ്ടായി.

1750 ക്രി.വ. മുതല്‍  1762 വരെ തൃശ്ശൂരും, വടക്കുന്നാഥ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. വടക്കേക്കരകോവിലകം (ഇന്നത്തെ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം ) ആയിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം. അതിനു മുന്‍പ് സാമൂതിരി കൊച്ചി രാജാവ് അന്ന് താമസിച്ചിരുന്ന വടക്കേക്കരകോവിലകം ഒരു തുള്ളി ചോര പോലും ചിന്താതെ പിടിച്ചത് ഒരു ചരിത്ര സംഭവമാണ്. തൃശ്ശൂരിനെ നമ്പൂതിരിമാര്‍  പ്രബലരായിന്നതും കൊച്ചി രാജാവിനെ ധിക്കരിക്കാന്‍ പോന്നത്ര ശക്തികളായിരുന്നതും സാമൂതിരി മുതലെടുക്കുകയായിരുന്നു. അത്തരത്തിലൊരു നമ്പൂതിരിയായ പടിഞ്ഞാറ്റേടം നമ്പൂതിരിപ്പാടിന് ഒരു നാടുവാഴിയുടെ പദവി ഉള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടേ ആരും അറിയാതെ സാമൂതിരി പടയാളികളുമായി കോട്ടക്കരികില്‍  വന്ന് പാര്‍ ക്കുകയും രായ്ക്കുരാമാനം കോട്ട ഉപരോധിക്കുകയും രക്ഷയില്ലാതെ കൊച്ചീ രാജാവ് മുറിയടച്ചിട്ട് ഇരിപ്പാവുകയുമായിരുന്നു. എന്നാല്‍  ചില നമ്പൂതിരിമാര്‍  അദ്ദേഹത്തെ അവിടെ നിന്ന് അപായം ഒന്നു കൂടാതെ രക്ഷപ്പെടുത്താന്‍സഹായിച്ചു.  ശക്തന്‍ തമ്പുരാന്‍ വരുന്നതു വരെ സാമൂതിരി ഭക്തരായ വടക്കുംന്നാഥന്‍, പെരുമ്മനം യോഗാതിരിപ്പാടുമാരുടെ കൈകളിലായി തൃശ്ശൂരിന്റെ ഭരണം ഇക്കാലത്താണ് ടിപ്പു സുന്‍ത്താന്‍കേരളത്തിലെത്തുന്നത്. 1789 തൃശ്ശൂരിനെ സംബന്ധിച്ച് ഭയാനകമായ് 

തൃശൂര്‍  ജില്ലയുടെ സിംഹഭാഗവും അതായത് ചാവക്കാട് ഒഴികെയുള്ള പ്രദേശങ്ങള്‍  മുമ്പ് കൊച്ചി സംസ്ഥാനത്തില്‍  ഉള്‍ പ്പെട്ടിരുന്നു. ചാവക്കാട് മലബാറിലുമായിരുന്നു. കോവിലകത്തും‍വാതുക്കല്‍  എന്നറിയപ്പെട്ടിരുന്ന 10 താലൂക്കുകളായ കൊച്ചിയെ വിഭജിച്ചിരുന്നു. 1860-ല് ഈ താലൂക്കുകള്‍  പുന:സംഘടിപ്പിച്ച് എണ്ണം ആറായി കുറച്ചു. 1949ല്‍  കൊച്ചി സംസ്ഥാനം തിരുവതാംകൂറുമായി സംയോജിപ്പിച്ചതോടെ തൃശൂര്‍  തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നു. ആറു താലൂക്കുകളും കോട്ടയം ജില്ലയുടെ ഭാഗമായ കുന്നത്തുനാട് താലൂക്കും ചേര്‍ത്താണ് തൃശ്ശൂര്‍  ജില്ല രൂപവത്കരിച്ചത്. 1956-ല്‍  കേരള സംസ്ഥാനപ്പിറവിയോടെ ജില്ലക്ക് ചില മാറ്റങ്ങളുണ്ടായി. ചില താലൂക്കുകള്‍  പുന:സംഘടിപ്പിക്കപ്പെട്ടു. അന്ന് 
വര്‍ ഷമായിരുന്നു. നിരവധി കെട്ടിടങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഈ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടു.

ശ്രീവടക്കുംനാഥന്‍ ക്ഷേത്രം
  അതിനു ശേഷമാണ് ശക്തന്‍ തമ്പുരാന്‍ ഭരണം ഏറ്റെടുക്കുന്നത്. ശക്തന്‍തമ്പുരാന്‍ കൊട്ടാരമായിരുന്നു കൊച്ചി മഹാരാജാവായ ശക്തന്‍ തമ്പുരാന്റെ ‍ഔദ്യോധിക വസതി. 1979ല്‍  കേരളത്തിന്റെ സാംസ്കാരിക സ്ഥലസ്ഥാനമായ തൃശുരിന്റെ പേരിനും പ്രശസ്തിക്കും കാരണം ശക്തന്‍ തമ്പുരാന്‍ എന്ന രാജ രാമവര്‍മ്മ യാണ്.   ടിപ്പുസുല്‍ ത്താന്‍റ്റെപടയോട്ടക്കാലത്ത് ഉണ്ടായ നാശനഷ്ടങ്ങള്‍  പുന:രുദ്ധാരണം ചെയ്യ്ത് തൃശൂരിനെ പുതിയ രൂപത്തിലേക്കാക്കിയത് ശക്തന്‍ തമ്പുരാന്‍ ആ‍ണ്.
തൃശൂരില്‍  പ്പെട്ടിരുന്ന ചിറ്റൂര്‍  താലൂക്ക് പുതുതായി രൂപികരിക്കപ്പെട്ട പാലക്കാട് ജില്ലയോട് ചേര്‍ക്കുകയും, പഴയ മലബാര്‍  പ്രദേശമായിരുന്ന പൊന്നാനി താലൂക്കിന്റെ ചില ഭാഗങ്ങള്‍  (ഇന്നത്തെ ചാവക്കാട് താലൂക്ക്) തൃശൂര്‍  ജില്ലയോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്യ്തു. 1958-ഏപ്രില്‍  ഒന്നിന്കണയന്നൂര്‍ , കൊച്ചി, കുന്നത്തുനാട് എന്നിവ വേര്‍പെടുത്തി എറണാകുളം ജില്ലയാക്കി. 
ദക്ഷിണേന്ത്യയുടെ രാഷ്ടീയ ചരിത്രക്കാ‍ലത്ത് തൃശൂര്‍  ഒരു സുപ്രധാനഭാഗം വഹിക്കുകയുണ്ടായി. 1919ല്‍  ഇന്ത്യന്‍ നാഷണല്‍  കോള്‍ഗ്രസ്സിന്റെ ഒരു നിര്‍വാഹകസംഘം തൃശൂരിര്‍  രൂപവത്കരിക്കുകയുണ്ടായി. 1921ല്‍  പൗരവകാശ നിയമലഘനം നടത്തികൊണ്ട് ഒരുപാട് വ്യക്തികള്‍  അറസ്റ്റിലാകുകയും ജയിലിലകപ്പെടുകയും ഉണ്ടായി. ഗൂ‍രുവായൂര്‍  സത്യാഗ്രഹം, വൈദ്യുതി സമരം, ഉത്തരവാദ ഭരണപ്രക്ഷോഭണം, പ്രജാമണ്ഡലം മുതലായ പ്രക്ഷോഭണങ്ങളും സമരങ്ങളും ജില്ലയില്‍  ജനകീയ പ്രസ്ഥാനങ്ങള്‍  ആഴത്തില്‍  വേരോടാനുതകിയ സംഭവങ്ങള്‍  ആണ്

ഭൂമിശാസ്ത്രം
വിവിധ തരം ഭൂപ്രകൃതി ഉണ്ട്. മലകള്‍  മുതല്‍  കടല്‍  വരെ. കടലിനു സാമാന്തരമായി വീതികുറഞ്ഞ ഒട്ടേറ കായലുകള്‍ ഉണ്ട്. കിഴക്കുനിന്ന് ഒഴുകിവരുന്ന നദികളിള്‍  പലതും ഈകായലുകളില്‍  ചേരുന്നു.ചേറ്റുവ, കോട്ടപ്പുറം എന്നീ സ്ഥലങ്ങളില്‍  ഈ കായലുകള്‍ക്ക് അഴിമുഖങ്ങളുണ്ട്. കടലിനു ചേര്‍ന്നുകാണുന്നത് മണല്‍ പ്രദേശങ്ങള്‍  ആ‍ണ്. ഇതിനുതൊട്ടുകിഴക്കായി നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോപ്പുകളും കാണാം. ഈ ഭൂവിഭാഗം പൊതുവെ ചതുപ്പുപ്രദേശങ്ങള്‍  ആണ്. പലപ്പോഴും ഇവിടെ കടല്‍വെള്ളപ്പൊക്കം അനുഭവപ്പെടാ‍റുണ്ട്. ജില്ലയുടെ വടക്കേയറ്റം തലപ്പിള്ളി താലൂക്കില്‍  ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. കോടശ്ശേരി മലകളില്‍  നിന്നുത്ഭവിക്കുന്ന ചാലക്കുടിപ്പുഴ കരുവന്നൂര്‍ പുഴ എന്നിവ തെക്കു ഭാഗത്തു കൂടെ ഒഴുകുന്നു.

അതിര്‍ ത്തികള്‍ 








പടിഞ്ഞാറ് അറബിക്കടല്‍ , വടക്ക് മലപ്പുറം ജില്ല, കിഴക്ക് പാലക്കാട് ജില്ല,തമിഴ്‌നാട് സംസ്ഥാനത്തിന്റെ കോയമ്പത്തൂര്‍ജില്ല , തെക്ക് ഇടുക്കി, എറണാകുളം ജില്ലകള്‍  എന്നിവയാണ്
 തൃശൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍

 പ്രധാന നദികള്‍ 

ഭാരതപ്പുഴ, കരുവണ്ണൂര്‍  പുഴ, 
ചാലക്കുടിപ്പുഴ, കേച്ചേരിയാര്‍ , 
കുറുമാലി പുഴ എന്നിവയാണ് 
പ്രധാന നദികള്‍ .ഷോളയാര്‍ , 
പറമ്പിക്കുളം, കരിയാര്‍ , കാരപ്പാറ 
എന്നിവ ജില്ലയിലെ ഏറ്റവും നീളം 
കൂടിയ നദിയായചാലക്കുടിപ്പുഴയുടെ 
പോഷകനദികള്‍  ആണ്. ഷോളയാര്‍ . 
പെരിങ്ങര്‍കുത്ത് എന്നീ ജലവൈദ്യുത 
പദ്ധതികള്‍  
ഇവിടെയാണ്. വടക്കാഞ്ചേരി 
പുഴയോടനുബന്ധിച്ചാണ് വാഴാനി 
ജലസേചന പദ്ധതി.

ഭരണസം‌വിധാനം
ജില്ലാ ഭരണ കേന്ദ്രം തൃശ്ശൂര്‍ 
നഗരത്തിലെഅയ്യന്തോളില്‍  സ്ഥിതിചെയ്യുന്നു. 
തൃശ്ശൂര്‍  നഗരം കോര്‍പ്പറേഷന്‍ഭരണത്തിലാണ്. 
കോര്‍പ്പറേഷന്‍ഭരണാധികാരി മേയര്‍  ആണ്. 
ജില്ലാ‍പഞ്ചായത്ത് പ്രസിഡന്റ് ആണ് 
കോര്‍പ്പറേഷന്‍ മേഖല ഒഴികെയുള്ള മറ്റ് 
പ്രദേശങ്ങളുടെ ഭരണം നടത്തുന്നത്. 
ജില്ലാപഞ്ചായത്തിന് കീഴിര്‍  ബ്ലോക്ക് 
പഞ്ചായത്തുകളും മറ്റ് എല്ലാ പഞ്ചായത്തുകളും 
ഉള്‍പ്പെടുന്നു. തൃശൂര്‍  ജില്ലക്ക് ആകെ 
5 താലൂക്കുകളാണ് (തൃശൂര്‍ , മുകുന്ദപുരം, 
ചാവക്കാട്,കൊടുങ്ങല്ലൂര്‍ , തലപ്പിള്ളി) ഉള്ളത്. 
ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂര്‍ , 
ചാലക്കുടി, കുന്നംകുളം, ഗുരുവായൂര്‍എന്നിവയാണ് 
മുന്‍സിപ്പാലിറ്റികള്‍ . ജില്ലയില്‍  17 ബ്ലോക്ക് 
പഞ്ചായത്തുകളും 92 ഗ്രാമപഞ്ചായത്തുകളും 
ഉണ്ട്. താലൂക്ക് അടിസ്ഥാനപ്പെടുത്തിയും 
പട്ടണങ്ങളുടെ പ്രധാന്യം അനുസരിച്ചും ഭരണ 
സംവിധാനം തരപ്പെടുത്തിരിയിരിക്കുന്നു. 
നഗരസഭകള്‍  നഗരസഭാ 
ചെയര്‍ മാന്റെ കീഴില്‍  ഉള്‍ പ്പെടുത്തിയിരിക്കുന്നു. 
ഭരണസംവിധാ‍നം മെച്ചപ്പെടുന്നതിലേക്കായി
 ഒരു പ്രധാന സിവില്‍  സ്റ്റേഷന്‍ അയ്യന്തോളിലും 
നഗരത്തില്‍  ചെമ്പുക്കാവിലായി ഒരു മിനി 
സ്റ്റേഷനും ഉണ്ട്. 
ഇരിഞ്ഞാലക്കുട, ചേര്‍പ്പ് എന്നിവടങ്ങളില്‍  
സിവില്‍സ്റ്റേഷനുകള്‍  ഉണ്ട്. കൂടാത കൊടുങല്ലൂരില്‍ 
ഒരു മിനി സിവില്‍  സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്
ജീല്ലാകോടതി ഉള്‍പെടെ പ്രധാന കോടതികള്‍  
അയ്യന്തോളിലുള്ള സിവില്‍  സ്റ്റേഷനിലും 
പരിസരത്തുമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. 
ഇരിഞ്ഞാലക്കുട , ചാവക്കാട്, വടക്കാഞ്ചേരി, 
ചാലക്കുടി കുന്നംകുളം, എന്നിവടങ്ങളില്‍  
മജിസ്റ്റ്രേറ്റ്, മുന്‍സിഫ്, എന്നീ കോടതികളും 
പ്രവര്‍ത്തിക്കുന്നുണ്ട്

വിദ്യാഭ്യാസ മേഖല
ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക



വിദ്യാഭ്യാസപരമായി ജില്ല മുന്‍പന്തിയിലാണ്. 
ഇവിടെ സാക്ഷരത 92.27%ശതമാനമാണ്. 
ആണ്‍ 95.11%; പെണ്‍ 89.71% സ്വകാര്യമേഖലയില്‍
*സെന്‍റ് തോമസ്സ് കോളേജ് (1919)ല്‍ ,
*സെന്‍റ്മേരീസ്(1946)ല്‍  ,
*കേരളവര്‍മ(1947)ല്‍ ,
*വിമല കോളേജ് ( എല്ലാം തൃശ്ശൂല്‍)
*ലിറ്റില്‍  ഫ്ലവര്‍  (ഗുരുവായൂല്‍ ),
*എം.ഇ.സ്. (വെമ്പല്ലൂര്‍),
*ക്രൈസ്റ്റ് കോളേജ് (ഇരിങ്ങാലക്കുട),
*പ്രജ്യൊതി നികെതന്‍ (പുതുക്കാട്),
*സെന്‍റ്റ് ജോസഫ്സ് (ഇരിങ്ങാലക്കുട),
*കാര്‍മ്മല്‍  (മാള),
*എസ്.എന്‍ . (നാട്ടിക),
*എസ്.എച്ച്. (ചാലക്കുടി).
*സെന്‍റ്റ് അലോഷ്യസ് (എര്‍ത്തുരുത്ത്),
*ശ്രീകൃഷ്ണ (ഗുരുവായൂര്‍ ),
*ശ്രീവ്യാസ എന്‍ .എസ്.എസ്. (വടക്കാഞ്ചേരി),
*വിവേകാനന്ദ(കുന്നംകുളം),
*മാള്‍ഡയനീഷ്യസ് (പഴഞ്ഞി) എന്നീ കോളേജുകള്‍  ഉണ്ട്. പുറനാട്ടുകര യില്‍  സംസ്കൃതകോളേജ് ഉണ്ട്.
തൃശൂര്‍  (കുട്ടനെല്ലൂര്‍ ), പി.എം.ജി. ചാലക്കുടി, കെ.കെ.ടി.എം. പുല്ലൂറ്റ് എന്നിവയാണ് ഗവ.കോളേജുകള്‍ . തൃശൂരില്‍  ഗവ. ഫൈന്‍  ആര്‍ട്സ് കോളേജ്, ഗവ. ട്രെയിനിങ് കോളേജ്, മെഡിക്കല്‍  കോളേജ് (1982), ഗവ. ലൊ കോളേജ്, ഗവ. എന്‍ജിനീറിങ് കോളേജുകള്‍ , ഗവ. വെറ്റിനറി കോളേജ് എന്നിവ ഉണ്ട്.


കേരള കാര്‍ഷിക സര്‍വകലാശാല (1971)‍ മണ്ണുത്തിയില്‍  ആണ്. കാര്‍ഷിക സര്‍ വ്വകലാശാലയുടെ കീഴില്‍  വെറ്ററിനറി കൊളെജ്, ഹൊള്‍ട്ടികല്‍ച്ചര്‍  കൊളെജ്, ബാംങ്കിംഗ് കൊളെജ്, ഫോറസ്റ്റ്റി കൊളെജ് മുതലായവ ത്രിശൂരില്‍  ഉണ്ട്. ജില്ലയില്‍  നാല് പോളിടെക്നിക്കുകള്‍  ഉണ്ട്. 
സര്‍ ക്കാര്‍ മേഖലകളിലും (74)സ്വകാര്യമേഖലകളിലും (161) ഹൈസ്കൂളുകള്‍  ഉണ്ട്. അതുപോലെ തന്നെ യു.പി.-എല്‍ .പി. സ്കൂളുകളും. കാലിക്കറ്റ് സര്‍ വകലാശാലയുടെ കീഴിലുള്ള സ്കൂള്‍  ഓഫ് ഡ്രാമ ആന്‍റ് ആര്‍ട്സ് അരണാട്ടുകരയിലാണ്. കോഴിക്കോട്
സര്‍ വകലാശാലയുടെ എക്കണോമിക്സ് വിഭാഗം തൃശൂരില്‍  ആണ്.ഒരു ഗവ:സര്‍വ്വെ സ്കൂള്‍ തൃശ്ശൂരില്‍  ഉണ്ട് ചെറുത്തുരുത്തിയിലെ കേരള കലാമണ്ഡലം, ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാരിയര്‍  സ്മാരകനിലയം, പാവറട്ടിയിലെ സംസ്കൃതപാഠശാല (കേന്ദ്രീയ സംസ്കൃത പാഠശാല) ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങ‍ള്‍  ആണ്
വ്യവസായവും വ്യാപാരവും
വ്യവസായകേരളത്തില്‍  തൃശൂരിന് വളരെയധികം പ്രധാന്യമുണ്ട്. വ്യാപാ‍രത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തൃശൂര്‍  സ്വര്‍ ണ്ണ വ്യാപാ‍രത്തിന് പേരു കേട്ട സ്ഥലമാണ്

സ്വര്‍ണ്ണം

ഇന്ത്യയില്‍  മുംബെ കഴിഞ്ഞാല്‍  ഏറ്റവും കൂടുതല്‍  സ്വര്‍ണ്ണക്കടകളുള്ളതും
സ്വര്‍ണ്ണവ്യാപാരം നടക്കുന്നതും തൃശൂര്‍  നഗരത്തിലാണ്. തൃശൂര്‍  നഗരത്തിലെ ഹൈറോഡില്‍ മാത്രമായി അന്‍പതോളം സ്വര്‍ണ്ണ കടകള്‍  ഉണ്ട്. ആഗോളവ്യാപകമായ പല സ്വര്‍ണ്ണവ്യാപാര പ്രസ്ഥാനങ്ങളും ഇവിടെ നിന്നാണ് തുടക്കം കുറിച്ചത്. പേരു കേട്ട സ്വര്‍ണ്ണാഭരണ നിര്‍മ്മാകേന്ദ്രം കൂടിയാണ് തൃശ്ശൂര്‍ ജില്ല


തുണി












തൃശ്ശൂര്‍  അതിന്റെ തുണി വ്യവസായങ്ങള്‍  കൊണ്ട് സമ്പന്നമാണ്. അളഗപ്പനഗറിലെ അളഗപ്പ ടെക്സ്റ്റൈല്‍സ്, പുല്ലഴിയിലെ ലക്ഷ്മി കോട്ടര്‍  മില്‍ , നാട്ടികയിലെ തൃശ്ശൂര്‍ കോട്ടന്‍  മില്‍സ്, അത്താണിയിലെ രാജഗോപാല്‍  മില്‍സ്, തൃശ്ശൂരില്‍  തന്നെയുള്ള സിതാറാം സ്പിന്നിങ്ങ് മില്‍സ്, കുന്നത്ത് ടെക്സ്റ്റൈല്‍സ്, കുറിച്ചിക്കരയിലെ വനജ ടെക്സ്റ്റൈല്‍സ്, താണിക്കുടം ഭഗവതി മില്‍സ്, കരുമത്ര സഹകരണസ്പിന്നിങ്ങ് മില്‍സ് എന്നിവ ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
തിരുവില്വാമല, കൊണ്ടാഴി, കുത്താമ്പുള്ളി എന്നീ കേന്ദ്രങ്ങളിള്‍ നിര്‍മ്മിച്ചുവരുന്ന കൈത്തറി തുണിയിനങ്ങല്‍  ലോകപ്രസിദ്ധമാണ്.
മറ്റു വ്യവസായങ്ങള്‍ 
ജില്ലയിലെ മറ്റു പ്രധാ‍ന വ്യവസായ സ്ഥാ‍പനങ്ങളാണ് അത്താണിയിലെ 'സില്‍ക്ക്' സ്റ്റീല്‍ ഇന്‍ഡസ്ട്രി, കെല്‍ട്രൊണ്‍, പൂങ്കുന്നത്തെ സീതാറം മില്‍ , ചാലക്കുടിക്കടുത്തുള്ള പേരാമ്പ്രയിലെ അപ്പോളോ ടയേഴ്സ്, ചാലക്കുടിയിലെ ശ്രീശക്തി പേപ്പര്‍  മില്‍സ്, ഇരിങ്ങാലക്കുടയിലെ കേരളാ ഫീഡ്സ്, ചന്ദ്രിക സോപ്സ്,
കെ.എല്‍ .എഫ്.വെളിച്ചെണ്ണ കമ്പനി, കെ.എസ്. പാന്‍  എന്നിവ. ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയില്‍  പ്രവര്‍ത്തിക്കുന്നു.
ഒരു നൂറ്റാണ്ടുമുന്‍പുമുതലേ തൃശ്ശൂരിന്റെ തനതുവ്യവസായമായി പേരെടുത്തിട്ടുണ്ടായിരുന്ന മേഖലയാണു് കളിമൺ അധിഷ്ഠിതമായ ഓട്, ഇഷ്ടിക തുടങ്ങിയവ. ഒല്ലൂരിന്റെ സമീപപ്രദേശങ്ങളിണ്‍ മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്ന ഓട്ടുകമ്പനികളും മറ്റും ഇപ്പോള്‍  ക്ഷീണദശയിലാണു്.
കേരളത്തിലെ ആദ്യത്തെ തടി മില്ല് തൃശ്ശൂല്‍  ജില്ലയിലാണ് സ്ഥാപിക്കപ്പെട്ടത് (1905) ചാലക്കുടി, തൃശ്ശൂര്‍ എന്നിവടങ്ങളിലെ തടി ഉരുപ്പടികള്‍  പണ്ടു മുതലേ പുകല്‍  പെറ്റതാണ്. ചാലക്കുടിയില്‍  തടി കടത്തുന്നതിന്‌ ഉപയോഗിച്ചിരുന്ന ട്രാം വേ ശ്രദ്ധേയമായ ഒന്നാണ്‌. കാപ്പി കൃഷി ജോലിക്കാരുടെ കൂട്ടായ്മ സം‍രംഭമായ ഇന്ത്യന്‍  കോഫീ ഹൌസ് ആദ്യത്തെ കട തൃശ്ശൂരാണ് തുടങ്ങിയത്
വിദ്യുച്ഛക്തി
 

കേരളവും മറ്റുസംസ്ഥാനങ്ങളുമായുള്ള വിദ്യുച്ചക്തിവിപണനം നടത്തുന്നതിനുവേണ്ട പ്രധാന കണ്ണിയായ 400KV സബ്സ്റ്റേഷന്‍  മാടക്കത്രയിലാണുള്ളതു്. ഇതുകൂടാതെ, പെരിങ്ങന്‍കുത്ത് വൈദുതിനിലയം,
വിയ്യൂര്‍ , തൃശ്ശൂര്‍ , ഇരിങ്ങാലക്കുട തുടങ്ങിയ പ്രധാന സബ്സ്റ്റേഷനുകള്‍  എന്നിവയാണു് തൃശ്ശൂരിന്റെ വൈദ്യുതിഭൂപടത്തിലെ പ്രധാന ശ്രദ്ധാബിന്ദുക്കള്‍
പ്രാചീന, പരമ്പരാഗത 
വ്യവസായങ്ങള്‍


കളിമണ്‍പാത്രങ്ങള്‍ , പനമ്പ്, വട്ടി, മുറം,

ഔഷധനിര്‍മ്മാണം











തൈക്കാട്ടുശ്ശേരി ആയുര്‍വ്വേദമരുന്നുശാല, ഇ.ടി.എം. മരുന്നുശാല.
കൃഷി
 
                                                      








ഒരുകാലത്ത് തൃശൂര്‍  ജില്ലയിലെ 
ഭൂരിഭാഗം 
ജനങ്ങളും കാഷികവൃത്തിയിലാണ്
ഏര്‍ പ്പെട്ടിരുന്നത് . പ്രധാന 
കാര്‍ഷികവിളകള്‍  
നെല്ല്, നാളികേരം, റബ്ബര്‍ ,
കുരുമുളക്,അടക്ക, 
എലക്കായ്, ജാതിക്ക, കപ്പ, 
കശുവണ്ടി, ഇഞ്ച്ചി, 
മുതലായവ ആകുന്നു. 
കായ്കറികള്‍ , 
പയറുവര്‍ഗങ്ങള്‍ , പഴ
വര്‍ ഗ്ഗങ്ങള്‍  എന്നിവയും കഞ്ഞിപ്പുല്ല് 
(റാഗി), കരിമ്പ്, തേയില തുടങ്ങിയവ 
ചെറിയ തോതിലും കൃഷി ചെയ്യുന്നു. 
തൃശൂര്‍ , മുകുന്ദപുരം എന്നീ 
താലൂക്കുകളില്‍   ഇന്ന് ജില്ലയുടെ 
തെക്കന്‍  അതിര്‍ത്തികളില്‍  കടലിനോട് 
അടുത്തുള്ള പ്രദേശങ്ങളായ മാള, 
പുത്തഞ്ചിറ, പൊയ്യ കൃഷ്ണന്‍  കോട്ട 
എന്നിവിടങ്ങളില്‍  ചെമ്മീന്‍  കൃഷിയും 
ഞണ്ടു വളര്‍ത്തലും വന്‍  തോതില്‍ 
നടത്തപ്പെടുന്നു.

സാംസ്കാരികം
തൃശ്ശൂരിനെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് വിളിക്കുന്നത്. അത്രയും സഹിഷ്ണുതയും വൈവിദ്ധ്യമാര്‍ന്നതുമാണ് തൃശ്ശൂരിന്റെ സംസ്കാരം പൈതൃകം. ദ്രാവിഡന്മാരുടെ രാജാക്കന്മാരായിരുന്ന ചേര രാജാക്കന്മാരുടെ തലസ്ഥാനം തൃശ്ശൂര്‍ ജില്ലയിലെ മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആയിരുന്നു. പ്രസിദ്ധരായ പല തമിഴ് കവികളും അന്ന് ഇവിടെ ജീവിച്ചിരുന്നു. സംഘകാലംസംഘകാലത്തെ പല കൃതികളും ഇവിടെ വച്ചാണ് രചിക്കപ്പെട്ടിരുന്നത്. അക്കാലത്ത് യവനരായ പല വണിക്കുകലും തൃശ്ശൂരിര്‍  വന്ന് സ്ഥിര താമസമാക്കിയിട്ടുണ്ട്. പിന്നീട് ജൈന ബുദ്ധമതങ്ങളുടെ കാലത്തും തൃശ്ശൂര്‍ ഒരു പ്രധാന താവളമായി മാറി. ആര്യന്മാര്‍  അവരുടെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ഇവിടെ പണിതുയര്‍ത്തി. സംസ്കൃത പഠനത്തിന് ഇവിടെ സ്ഥാപിക്കപ്പെട്ട മഠത്തിലാണ് ശ്രീ ശങ്കരനേ പോലുള്ള തദ്ദേശീയ സന്യാസിമാരും അര്‍ണ്ണോസ് പാതിരി പോലുള്ള വൈദേശിക മിഷണറിമാരും പഠിച്ചത്.
കേരളം ഏഷ്യയിലെ ക്രിസ്തുമതത്തിന്റെ കളിത്തൊട്ടിലാണെങ്കില്‍  തൃശ്ശൂരിലെ കൊടുങ്ങല്ലൂര്‍ അതിന്
 
 റെ ഈറ്റില്ലം ആണ്. ആദ്യമായി യഹൂദന്മാര്‍  വന്നെത്തിയതും അവരെത്തേടി തോമാശ്ലീഹ വന്നാതും കൊടുങ്ങല്ലൂരിലാണ്. ക്രിസ്ത്യാനികള്‍  അവരുടെ ആദ്യാകാല കേന്ദ്രമാക്കിയതും ഇവിടെ തന്നെ. മുസ്ലീങ്ങളുടെ ആദ്യത്തെ പള്ളിയായ ചേരമാന്‍  ജൂമാ മസ്ജിദ് ഈ ജില്ലയിലാണ് പണിതിരിക്കുന്നത്. കേരളത്തില്‍  വിരളമായ കല്‍ദായ സഭയുടെ കേരളത്തിലെ ആസ്ഥാനം തൃശ്ശൂര്‍ ആണ്.
സാഹിത്യം
പ്രമുഖ സാഹിത്യനായകന്മാരുടെ 
പ്രവര്‍ ത്തന രംഗമായിരുന്നിട്ടുണ്ട് ഈ ജില്ല. ‘കൊടുങ്ങല്ലൂര്‍ കളരി’ മലയാളസാഹിത്യത്തിന് വിലയേറിയ സംഭാവനകള്‍  നല്‍കിയിട്ടുണ്ട്. പച്ച മലയാളം എന്ന പ്രസ്ഥാനവും കൊടുങ്ങല്ലൂര്‍  കുഞ്ഞിക്കുട്ടന്‍  തമ്പുരാനും ഈ ജില്ലയുടെ സംഭാവനകള്‍  ആണ്. സി.പി.അച്യുതമേനോന്‍ , ആറ്റൂര്‍ കൃഷ്ണപിഷാരടി, വള്ളത്തോള്‍  നാരായണമേനോന്‍ , ജോസഫ് മുണ്ടശ്ശേരി, നാലാപ്പാട്ട് നാരായണമേനോന്‍ , ബാലാമണിയമ്മ, കമലാസുരയ്യ, സി.വി ശ്രീരാമന്‍  തുടങ്ങിയ പ്രഗല്ഭരായ പല സാഹിത്യകാരന്മാരും ഈ ജില്ലക്കാരാണ്. കേരള കലാമണ്ഡലം (1930) ചെറുതുരുത്തി, കേരള സാഹിത്യ അക്കാദമി (1956) , കേരള സംഗീതനാടക അക്കാദമി,  ഉണ്ണായിവാര്യര്‍  സ്മാരക നിലയം (ഇരിങ്ങാലക്കുട),
കലാ അക്കാദമി (1962) , റീജിയണന്‍  തീയറ്റര്‍ , 
 കേരള ലളിത
കലാ അക്കാദമി (1962) , റീജിയണന്‍  തീയറ്റര്‍ ,
തൃശൂര്‍  മൃഗശാല, പുരാവസ്തു പ്രദര്‍ശന ശാല, 
അപ്പ
ന്‍  തമ്പുരാന്‍  സ്മാരകം (അയ്യന്തോള്‍ ) എന്നീ സാഹിത്യസാംസ്കാരികകലാസ്ഥാപനങ്ങള്‍ തൃശൂര്‍ ജില്ലയിലാണ്. തൃശൂരിലെ ഗ്രന്ഥശാല 1873ലാണ് സ്ഥാപിച്ചത്. പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രാമം 1927ലണ് സ്ഥാപിച്ചത്
ആഘോഷങ്ങള്‍ 
തൃശ്ശൂര്‍പൂരം
 
ലോകത്തിലെ എവിടെയുമുള്ള തൃശ്ശൂര്‍ക്കാര്‍ അഭിമാനത്തോടെ ഓര്‍മ്മിക്കുന്ന ഒരു സംഭവമാണ്.ഗജവീരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൂട്ടി എഴുന്നള്ളിപ്പിന്റെ ഗാംഭീര്യവും ശാസ്ത്രീയമായ മേളക്കൊഴുപ്പും 
വര്‍ ണ്ണശബളമായ കുടമാറ്റവും കൊണ്ട് ഇത് സ്വദേശിയരെ മാത്രമല്ല വിദേശീയരേയും കുളിര്‍മ കൊള്ളിക്കുന്നു വടക്കുംനാഥക്ഷേത്രത്തിലെ ദേവന്മാര്‍ക്ക് ഉത്സവങ്ങളോ പൂരമോ നടക്കുന്നില്ല(ശിവരാത്രി ആഘോഷം ഒഴിച്ച്) മറിച്ച് പല പല ക്ഷേത്രങ്ങളില്‍ നിന്നുള്ള പൂരങ്ങള്‍  എഴുന്നള്ളി വന്ന് ക്ഷേത്ര മൈതാനിയില്‍  വന്ന് ദേവന് അഭിവാദ്യം അര്‍പ്പിച്ച് തിരിച്ചു പോകുന്നു. ഇതാണ് തൃശ്ശൂര്‍  പൂരം. പാറമേക്കാവു പൂരം മാത്രമേ ക്ഷേത്ര 
മതില്‍ക്കെട്ടില്‍  പ്രവേശിക്കുന്നുമുള്ളൂ. ശക്തന്‍  തമ്പുരാനാണ് ഇന്നത്തെ രീതിയില്‍  തൃശ്ശൂര്‍  പൂരം സം‌വിധാനം ചെയ്തത് എന്നാണ് കരുതുന്നത്. ആറാട്ടുപുഴ പൂരങ്ങളിള്‍  പങ്കെടുക്കുന്ന പ്രാദേശിക പൂരങ്ങളിള്‍  ഒരു വിഭാഗത്തെ കൂട്ടിയിണക്കിയാണ് തൃശ്ശൂര്‍  പൂരം ആക്കിയെടുത്തത്. ഇതില്‍  കണിമംഗലം, പനേക്കമ്പിള്ളി എന്നീ രണ്ടു ശാസ്താക്ഷേത്രങ്ങള്‍  ഒഴിച്ച് ബാക്കിയെല്ലാം ഭഗവതി ക്ഷേത്രങ്ങള്‍  ആണ്. 
*തൃശ്ശൂര്‍  പുലികളി
 
*ആറാ‍ട്ടുപുഴ പൂരം
*പെരുവനം പൂരം
*മച്ചാട് മാമാങ്കം / മച്ചാട്ടു കുതിര വേല
*ഉത്രാളിക്കാവ് പൂരം / വേല
*അന്തിമഹാകാളന്‍കാവ് വേല
*മണലാല്‍കാവ് കാവടി
*കുറ്റിയങ്കാവ് വേല
*പറക്കോട്ടുകാവു താലപ്പൊലി
*കൊടുങ്ങല്ലൂര്‍  ഭരണി
*ഗുരുവായൂര്‍ ഏകാദശി
*തൃപ്രയാര്‍  ഏകാദശി
*കൂര്‍ക്കഞ്ചേരി പൂയ്യം
*കുറ്റുമുക്ക് ഉത്സവവും വലത്തും
*താണിക്കുടം വിഷുവേലയും മകരച്ചൊവ്വയും
*പാവറട്ടി പെരുന്നാള്‍ 
*പുത്തന്‍ പള്ളി പെരുന്നാള്‍ 
*കൊരട്ടി പള്ളി പെരുന്നാള്‍ 
*കൊടകര ഷഷ്ഠി
*കാളിയാറോഡ് ജാറം ചന്ദനക്കുടം നേര്‍ച്ച
*പെരുമ ബീച് ഫെസ്റ്റിവെല്‍ 
*മണത്തല നേര്‍ച്ച
ക്ഷേത്രങ്ങള്‍
പ്രധാന ആരാധനാലയങ്ങള്‍ 

*ഗുരുവായൂര്‍  ശ്രീകൃഷ്ണ ക്ഷേത്രം
*ശ്രീവടക്കുംനാഥന്‍  ക്ഷേത്രം
*പാറമേല്‍ക്കാവ് ക്ഷേത്രം
*തിരുവമ്പാടി ക്ഷേത്രം
*മിഥുനപ്പള്ളി ശിവക്ഷേത്രം
*അശോകേശ്വരം ക്ഷേത്രം, തൃശ്ശൂര്‍
*ശ്രീഭുവനേശ്വരി നവഗ്രഹക്ഷേത്രം, തൃശ്ശൂര്‍
*കുളശ്ശേരി ഭഗവതി ക്ഷേത്രം,വെളിയന്നൂര്‍
*പൂങ്കുന്നം ശിവക്ഷേത്രം
*ശങ്കരങ്കുളങ്ങര ഭഗവതി ക്ഷേത്രം
*കൊടുങ്ങല്ലൂര്‍  ശ്രീ കുരുംബ ഭഗവതി ക്ഷേത്രം
*തൃപ്രയാര്‍  ശ്രീരാമക്ഷേത്രം(ശ്രീരാമന്‍)
*താണിക്കുടം ഭഗവതി ക്ഷേത്രം
*ശ്രീരുധിര മഹാകാളിക്കാവ് ക്ഷേത്രം(ഉത്രാളിക്കാവ്)
*കൂടല്‍ മാണിക്യ ക്ഷേത്രം (ഭരത സ്വാമി)
*പായമ്മള്‍  ശത്രുഘ്ന ക്ഷേത്രം
*കുറ്റുമുക്ക് ശിവക്ഷേത്രം
*വടകുരുംബക്കാവ് ഭഗവതി ക്ഷേത്രം
*മമ്മിയൂര്‍  ശിവക്ഷേത്രം
*ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രം, ഗുരുവായൂര്‍
*തിരുവെങ്കടം ക്ഷേത്രം, ഗുരുവായൂര്‍
*മച്ചാട് ഭഗവതി ക്ഷേത്രം
*അഞ്ചുകുന്നു് ഭഗവതി ക്ഷേത്രം, പാലയ്ക്കല്‍
*ചൊവ്വല്ലൂര്‍  ശിവക്ഷേത്രം
*ആറാട്ടുപ്പുഴ ശ്രീ ശാസ്താ ക്ഷേത്രം
*ഊരകം അമ്മതിരുവടി ക്ഷേത്രം
*തിരുവുള്ളക്കാവ് ധര്‍മ്മശാസ്ത്രാക്ഷേത്രം
*പെരുവനം മഹാദേവ ക്ഷേത്രം
*പാമ്പു മേയ്ക്കാട്ടുമന മാള
 

ക്രൈസ്തവ ആരാധനാലയങ്ങള്‍ 
*വ്യാകുലമാത ബസിലിക്ക(പുത്തന്‍ പള്ളി)
*ലൂര്‍ദ് മാതാ ബസിലിക്ക
*പാലയൂര്‍  മാത്തോമാ അതിരൂപതാ 
തീര്‍ ത്ഥകേന്ദ്രം
*ഒല്ലൂര്‍  സെന്‍റ് ആന്‍റണീസ് ഫെറോന പള്ളി
*കൊരട്ടി മുത്തിയുടെ തീര്‍ത്ഥകേന്ദ്രം
*കൊട്ടേകാട് പള്ളി
*പാവറട്ടി പള്ളി
*കനകമല പള്ളി
 

മുസ്ലിം ദേവാലയങ്ങള്‍ 
*ചേരമാന്‍  ജുമാ മസ്ജിദ്‌ കൊടുങ്ങല്ലൂര്‍
*ചെട്ടിയങ്ങാടി ഹനഫി സുന്നത്ത് ജുമാ‍അത്ത് പള്ളി
*ചാവക്കാട് മണത്തല പള്ളി
*കാളത്തോട്‌ ജുമാ മസ്ജിദ്‌
 

കലകള്‍ 
*കഥകളി
*കൂടിയാട്ടം
*ചാക്യാര്‍  കൂത്ത്

സിനിമ

മലയാളത്തില്‍  ഒരു സിനിമ ഉണ്ടാകുന്നതിനു മുമ്പു (1928) തന്നെ ഇവിടെ ചലച്ചിത്രങ്ങള്‍  പ്രദര്‍ശിപ്പിച്ചിരിന്നു. കേരളത്തില്‍  ആദ്യമായി സിനിമ പ്രദര്‍ശിപ്പിച്ചത് തൃശൂരിലെ കെ.ഡബ്ലിയു. (കാട്ടൂക്കാരന്‍  വാറുണി) ജോസഫ് ആണ്. “ജോസ് ബയോസ്കോപ്പ്സ്” എന്ന പേരില്‍ . കേരളത്തിലെ ആദ്യത്തെ തന്നെ സിനിമാശാലയാണ്, തൃശൂര്‍  
രാമവര്‍മ്മ (1925) ഇപ്പോഴത്തെ ബിന്ദു തിയ്യറ്റര്‍ . തൃശൂര്‍  ജോസ്തിയ്യറ്റര്‍ (1930) .തൃശുര്‍  ജില്ലയില്‍  ഇന്ന് 30ന് അടുത്ത് ചെറുതും വലുതുമാ‍യ തിയ്യറ്ററുകള്‍ ഉണ്ട്. തൃശൂരിലെ രാഗം (70mm) തിയ്യറ്റര്‍  കേരളത്തിലെ വലിയതിയ്യറ്ററാണ്. 4 നിലകളിലായിട്ടാണ് ഈ ഒരു തിയ്യറ്റര്‍  ഉണ്ടാക്കിയിരിക്കുന്നത്.ചാവക്കാട് ദര്‍ശന തിയ്യറ്റര്‍   ഏറെ പഴക്കം ചെന്നതാണ്.ഇപ്പൊള്‍ പുതുക്കി പണിതു അതിന്റെ പ്രൌഡി ഒന്നു കാണെന്ദതു തന്നെ

കായികം
തൃശ്ശൂര്‍  ജില്ല കായിക പരമായി ഒരു നല്ല താരനിര കേരളത്തിനും ഇന്ത്യക്കും സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യന്‍  ഫുട്ബോള്‍  താരങ്ങളായിരുന്ന ഐ.എം. വിജയന്‍ ,ജോ പോള്‍  അഞ്ചേരി,
 സി.വി. പാപ്പച്ചന്‍തുടങ്ങിയവര്‍ ഇതില്‍  പ്രമുഖരാണ്.
ജില്ലാ ആസ്ഥാനത്ത് രണ്ട് ഔട്ട്ഡോര്‍  സ്റ്റേഡിയങ്ങളും കോര്‍ പ്പറേഷന്‍ സ്റ്റേഡിയം, തോപ്പ് സ്റ്റേഡിയം മൂന്ന് ഇന്‍ഡോര്‍  സ്റ്റേഡിയവും കോര്‍പ്പറേഷന്‍ ഇന്‍ഡോര്‍ സ്റ്റേഡിയവും, തോപ്പ് ഇന്‍ഡോര്‍  സ്റ്റേഡിയം, വനിതാ ഇന്‍ഡോര്‍  സ്റ്റേഡിയം ഉണ്ട്. 
കോര്‍ പ്പറേഷന്റെ നീന്തല്‍ കുളം വടക്കെ ബസ്റ്റാന്‍ ഡിടുത്ത് സ്ഥിതി ചെയ്യുന്നു. ബാനര്‍ജി ക്ലബ്ബ്, ടെന്നീസ് അക്കാദമി എന്നിവക്ക് സ്വന്തമായി ടെന്നീസ് ക്ലേകോര്‍ട്ടുകള്‍ ഉണ്ട്.

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ 
*നെഹ്രുപാര്‍ക്ക്,തൃശൂര്‍ 
*ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം
*ഡ്രീം വേള്‍ഡ് വാട്ടര്‍  പാര്‍ക്ക്
*സില്‍ വര്‍  സ്റ്റോം വാട്ടര്‍ തീം പാര്‍ക്ക്
*അതിരപ്പിള്ളി വെള്ളച്ചാട്ടം
*പ്രഷസ്തമായ ചവക്കാട് ബീച്
*സ്നേഹതീരം ബീച്ച് റെസോര്‍ട്സ്, തളിക്കുളം

പൗരാണികം

മൃഗശാല & മ്യൂസിയം ചെമ്പുക്കാവ്,തൃശൂര്‍ . 
(മ്യൂസിയം ഇപ്പോള്‍ ചെമ്പുക്കാവുനിന്നും ശക്തന്‍  
തമ്പുരാന്‍  കൊട്ടാരത്തിലേക്കു മാറ്റിയിരിക്കുന്നു.)
ശക്തന്‍  തമ്പുരാന്‍ കൊട്ടാ‍രം ,തൃശൂര്‍.
പുന്നത്തൂര്‍ കോട്ട,ഗുരുവായൂര്‍

ജലസേചനപദ്ധതികള്‍ 

പീച്ചി ഡാം,പീച്ചി
വാഴാനി ഡാം, വടക്കാഞ്ചേരി
ചിമ്മിണി ഡാം ,ആമ്പല്ലൂര്‍
പെരിങ്ങല്‍കുത്ത് ഡാം
പ്രകൃതി ദൃശ്യങ്ങള്‍ 










വിലങ്ങന്‍  കുന്ന്,അമല
തുമ്പൂര്‍ മുഴി ,ഗാര്‍ഡന്‍









അതിരപ്പിള്ളി വെള്ളച്ചാട്ടം
വാഴച്ചാല്‍ വെള്ളച്ചാട്ടം
പീച്ചി അണക്കെട്ട്
ആനപ്പാറ,രാമവര്‍മ്മപുരം












അഞ്ചുകുന്ന്,പാലയ്ക്കല്‍
വാടാ‍നപ്പള്ളി ബീച്ച്
ചാവക്കാട് ബീച്ച്
തളിക്കുളം ബീച്ച്, ബീച്ച് റിസോര്‍ട്ട്,
 സ്നേഹതീരം
നാട്ടിക ബീച്ച്, ബീച്ച് റിസോര്‍ട്ട്
കാര ബീച്ച്
ചെപ്പാറ, വടക്കാഞ്ചേരി
ഇരുനിലംകോട് പാറ, മുള്ളൂര്‍ക്കര
പുനര്‍ജ്ജനി ഗുഹ, തിരുവില്വാമല
ഭാരതപ്പുഴ

No comments:

Post a Comment