Related Posts with Thumbnails

2010-04-09

ഇംഗ്ലണ്ടുകാരേക്കാള്‍ ഇംഗ്ലീഷിന്‌ മാര്‍ക്ക്‌ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കും


ലണ്ടന്‍: 'ലണ്ടനില്‍ ഭിക്ഷക്കാര്‍വരെ ഇംഗ്ലീഷാണു പറയുന്നത്‌' എന്ന തമാശ ഇനി ഏശാനിടയില്ല. ഇംഗ്ലീഷ്‌ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും ബ്രിട്ടീഷ്‌ വിദ്യാര്‍ഥികളെക്കാള്‍ മിടുക്കന്‍മാര്‍ ഇന്ത്യന്‍/ചൈനീസ്‌ വിദ്യാര്‍ഥികളാണെന്ന്‌ ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ബ്രിട്ടനില്‍ കഴിഞ്ഞവര്‍ഷം 'ജനറല്‍ സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ സ്‌കൂള്‍ എഡ്യൂക്കേഷന്‍' പരീക്ഷയെഴുതിയ ഇന്ത്യന്‍/ചൈനീസ്‌ കുട്ടികള്‍ വെളുത്തവര്‍ഗക്കാരായ തദ്ദേശീയ വിദ്യാര്‍ഥികളേക്കാള്‍ എല്ലാ വിഷയങ്ങളിലും ഉയര്‍ന്ന ഗ്രേഡ്‌ വാങ്ങിയതായി സര്‍ക്കാര്‍ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

പരീക്ഷയെഴുതിയ 31% ഇന്ത്യന്‍ കുട്ടികളും 55% ചൈനീസ്‌ കുട്ടികളും എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ്‌ നേടി. 16% ബ്രിട്ടീഷ്‌ വിദ്യാര്‍ഥികള്‍ക്കു മാത്രമാണ്‌ ഈ നേട്ടം കൈവരിക്കാനായത്‌. കറുത്തവര്‍ഗക്കാരായ ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ ഇക്കാര്യത്തില്‍ വെളുത്ത തൊലിക്കാരേക്കാള്‍ ഒട്ടം മോശമായില്ല-14%. മറ്റു വിദ്യാര്‍ഥികളില്‍ പാകിസ്‌താനി-13%, കരീബിയന്‍സ്‌-8% എന്നിങ്ങനെയാണ്‌ ഉന്നതവിജയശതമാനമെന്നു 'ദ ഡെയ്‌ലി' പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

കണക്കിനു പുറമേ ബ്രിട്ടീഷുകാരുടെ മാതൃഭാഷയായ ഇംഗ്ലീഷിന്റെ കാര്യത്തിലും ഇന്ത്യന്‍/ചൈനീസ്‌ വിദ്യാര്‍ഥികള്‍ അവരേക്കാള്‍ മുന്നിലാണ്‌. ബ്രിട്ടനിലെ കുടിയേറ്റക്കാര്‍ക്ക്‌ തദ്ദേശീയരുമായി മത്സരിച്ചു സാമൂഹിക ഉന്നമനം നേടാനുള്ള ത്വര കൂടുതലായതിനാലാണ്‌ ഈ പ്രതിഭാസമെന്നു ബ്രിസ്‌റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
From an E-mail Source 

No comments:

Post a Comment