Related Posts with Thumbnails

2010-05-25

സൈലന്റ്‌വാലി പാലക്കാട്, മലപ്പുറം ജില്ല


മഴക്കാടുകളുടെയും കന്യാവനങ്ങളുടെയും മനംനിറയ്ക്കുന്നദൃശ്യങ്ങളാണ് സൈലന്റ്‌വാലി ദേശീയപാര്‍ക്കില്‍. സുകൃതംകൊണ്ടുമാത്രം വിനാശത്തിന്റെ കോടാലിക്കൈകളില്‍നിന്ന് രക്ഷപ്പെട്ട ഈ വനസ്ഥലി മാനവരാശിയുടെ പൈതൃകസമ്പത്തിന്റെ ഭാഗം തന്നെ.

പശ്ചിമഘട്ടമലനിരകളില്‍ പാലക്കാട്, മലപ്പുറം ജില്ലകളിലായാണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. 89.52 ചതുരശ്ര കി. മീറ്ററാണ് വിസ്തൃതി. ചുറ്റുമായി 148 ചതുരശ്ര കി. മീറ്റര്‍ ബഫര്‍സോണും ഉണ്ട്. സമുദ്രനിരപ്പില്‍നിന്ന് 900 മീറ്റര്‍ മുതല്‍ 2300 മീറ്റര്‍വരെ ഉയരത്തിലാണ്.

സൈലന്റ്‌വാലിയില്‍ അംഗിണ്ട (2383 മീറ്റര്‍)യാണ് ഏറ്റവും ഉയരമേറിയയിടം. മുക്കാലിയില്‍ നിന്ന് 22 കി. മീറ്റര്‍ വനത്തിലൂടെ സഞ്ചരിച്ച് സൈരന്ധ്രിയിലെത്തിയാല്‍ വാച്ച്ടവറുണ്ട്. ഇവിടെ സൈലന്റ്‌വാലിയുടെ ഒരു വിസ്തൃതക്കാഴ്ച ലഭിക്കും.



1847 മുതലേതന്നെ ഈ വനമേഖല സൈലന്റ്‌വാലി എന്നുവിളിക്കപ്പെട്ടിരുന്നതായി ചരിത്രംപറയുന്നു. 1914 ല്‍ റിസര്‍വ്‌വനമായി പ്രഖ്യാപിക്കപ്പെട്ടു. 1928-29 ല്‍ കുന്തിപ്പുഴയോരത്തെ സൈരന്ധ്രി, ജലവൈദ്യുതി ഉത്പാദനത്തിന് അനുയോജ്യമാണെന്ന പഠനറിപ്പോര്‍ട്ട് നിലവില്‍വന്നു. പദ്ധതിയെച്ചൊല്ലി സൈലന്റ്‌വാലി ഏറെ ചര്‍ച്ചാവിഷയമായി.

120 മെഗാവാട്ടിന്റെ ജലവൈദ്യുതപദ്ധതിയാണ് ഇവിടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന് പാരിസ്ഥിതികകാരണങ്ങളാല്‍ അനുമതിലഭിച്ചില്ല. 1984 നവംബര്‍ 15 ന് സൈലന്റ്‌വാലിവനം ദേശീയപാര്‍ക്കായി പ്രഖ്യാപിക്കപ്പെട്ടു. 1985 സപ്തംബര്‍ ഏഴിന് അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണ് നാഷണല്‍ പാര്‍ക്ക് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. സൈലന്റ്‌വാലിയെ സംരക്ഷിക്കാന്‍നടന്ന ഐതിഹാസികമായ കൂട്ടായ്മയും സമരങ്ങളും പരിസ്ഥിതിസംരക്ഷണചരിത്രത്തിലെ തിളക്കമേറിയ അധ്യായമാണ്.

സൈലന്റ്‌വാലി ദേശീയപാര്‍ക്കിന്റെ വടക്കുഭാഗത്തുനിന്ന് ഉത്ഭവിക്കുന്ന കുന്തിപ്പുഴയും മറുഭാഗത്ത് ഇതിന് സമാന്തരമായെന്നോണം ഒഴുകുന്ന ഭവാനിയുമാണ് ഈ വനമേഖലയുടെ മുഖ്യസവിശേഷത.

ആന, സിംഹവാലന്‍കുരങ്ങ്, വിവിധയിനം പാമ്പുകള്‍, ഇരുന്നൂറിലേറെ വ്യത്യസ്തയിനം പക്ഷികള്‍, ശലഭങ്ങള്‍, ആയിരത്തോളം പുഷ്പജാലങ്ങള്‍, 107 തരം ഓര്‍ക്കിഡുകള്‍ തുടങ്ങിയവയൊക്കെ ഈ പൈതൃകസമ്പത്തിന്റെ മുതല്‍ക്കൂട്ടാണ്.

പാലക്കാട്ടുനിന്നുള്ള ദൂരം 80 കി. മീറ്റര്‍. ഏറ്റവും അടുത്ത ടൗണ്‍ മണ്ണാര്‍ക്കാടാണ്-43 കി. മീറ്റര്‍. വിമാനത്താവളം കോയമ്പത്തൂര്‍- 90 കി.മീറ്റര്‍.

ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി ഇപ്പോള്‍ സഞ്ചാരികള്‍കായിസൈലന്റ്‌വാലി 

ദേശീയപാര്‍ക്കില്‍കൂടുതല്‍
സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.സന്ദര്‍ശനത്തിന് മുതിര്‍ന്നവര്‍ 25 രൂപവീതം നല്‍കണം. വിദ്യാര്‍ത്ഥികള്‍ക്ക് 15 രൂപ. ഇളവുലഭിക്കാന്‍ സാക്ഷ്യപത്രം ഹാജരാക്കണം. സ്വന്തം വാഹനത്തിലെത്തുന്നവര്‍ ഗൈഡിന്റെ സേവനത്തന് 150 രൂപകൂടി നല്‍കണം. 

സന്ദര്‍ശകര്‍ക്കായി സൈലന്റ്‌വാലിയില്‍ രണ്ട് ബസ്സുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രവേശനഫീസുള്‍പ്പെടെ ഒരാള്‍ക്ക് 150 രൂപയും കുട്ടികള്‍ക്ക് 140 രൂപയും നല്‍കണം. വിദേശികള്‍ക്ക് സന്ദര്‍ശനനിരക്കില്‍ വ്യത്യാസമുണ്ട്.ര

ണ്ടുദിവസത്തെ പരിസ്ഥിതിപഠനക്യാമ്പിന് ഒരാള്‍ക്ക് 600 രൂപയാണ് നിരക്ക്. പരമാവധി നാല്പതംഗസംഘത്തിന് അനുമതിനല്‍കും. കാട്ടില്‍ കാല്‍നടയാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി വ്യത്യസ്തങ്ങളായ ട്രക്കിങ്ങുകള്‍ ഉണ്ട്. ഒരാള്‍ക്ക് 50 രൂപവീതം നല്‍കണം. പാത്രക്കടവിലേക്കുള്ള ട്രക്കിങ്ങിന് മൂന്നുപേര്‍ക്ക് 1000 രൂപയാണ് നിരക്ക്.
സന്ദര്‍ശനത്തിന് മുക്കാലി
യിലുള്ള അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസില്‍നിന്ന് മുന്‍കൂറായി അനുമതി വാങ്ങണം. 
ഡിസംബര്‍ മുതല്‍ ഏപ്രില്‍വരെയാണ് 
സന്ദര്‍ശനത്തിന് 
പറ്റിയ സമയം. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക്
രുമണിവരെ മാത്രമേ സന്ദര്‍ശകരെ കയറ്റിവിടൂ. 
വൈകീട്ട് ആറിന് സന്ദര്‍ശകര്‍ പാര്‍ക്കിന് പുറത്തെത്തിയിരിക്കണം. 

വിലാസം: വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, സൈലന്റ്‌വാലി ഡിവിഷന്‍, മണ്ണാര്‍ക്കാട്, പാലക്കാട്, പിന്‍: 678582. ഫോണ്‍: 04924-222056, ഇമെയില്‍: mail@silentvalleynationalpark.com. 


കടപ്പാട് മാതൃഭൂമി

No comments:

Post a Comment